എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജാമ്യ ഹർജിയെ എതിർക്കുക എന്ന തീരുമാനത്തിൽ ഉറച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്റേറ്റ്; ഇന്ന് നിർണായക ദിനം

ലൈഫ് മിഷൻ കള്ളപ്പണം കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യത്തിനായുള്ള അതി തീവ്രശ്രമത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹർജിയെ എതിർക്കുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്റേറ്റ്. ജാമ്യം നൽകേണ്ടയെന്ന് ശക്തമായി വാദിക്കുകയാണ് ഇ ഡി .
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ ഇടയ്ക്കു തള്ളിയിരുന്നു . ജാമ്യം നൽകരുതെന്ന എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു . ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. കോഴയിടപാടിൽ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യം ആവശ്യപ്പെടുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന് വീണ്ടും കനത്ത തിരിച്ചടി നേരിട്ടിരുന്നു . അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി നീട്ടി . ഏപ്രിൽ നാലാം തീയതി വരെയാണ് അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ശിവശങ്കറിന് ഇത് കടുത്ത തിരിച്ചടിയായി മാറി.
നേരത്തെ റിമാൻഡ് കാലാവധി പ്രത്യേക കോടതിയായിയിരുന്നു നീട്ടിയത്. 23നു വീണ്ടും അദ്ദേഹത്തെ ഹാജരാക്കാൻ നിർദേശം കൊടുത്തിട്ടുണ്ടായിരുന്നു. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചപ്പോൾ അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ് .ഇതിനു പിന്നാലെ ജാമ്യപേക്ഷ നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























