സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരെ പ്രധാന പദവികളിലേക്ക് എത്തിക്കുന്ന കുത്രന്ത്രം ‘റിവേഴ്സ് റഫറൽ’ വഴിയാണോ എം.ശിവശങ്കർ സർക്കാർ സംരംഭത്തിൽ സ്വപ്നയുടെ നിയമനം ഉറപ്പാക്കിയത്; സ്വപ്ന സുരേഷിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തം

സ്വപ്ന സുരേഷിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു നീക്കമാണ് നടത്തുന്നത്. അതായത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളത്തിൽ സ്വപ്ന സുരേഷിനു സംസ്ഥാന സർക്കാർ സംരംഭമായ സ്പേസ് പാർക്കിൽ നിയമനം കിട്ടിയിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇഡി അന്വേഷണം മുറുക്കുകയാണ്. മാത്രമല്ല ഇഡിയുടെ ഇപ്പോഴത്തെ പ്രധാന നിഗമനം മറ്റൊന്നാണ് .
അതായത് സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരെ പ്രധാന പദവികളിലേക്ക് എത്തിക്കുന്ന കുത്രന്ത്രം ‘റിവേഴ്സ് റഫറൽ’ വഴിയാണോ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർക്കാർ സംരംഭത്തിൽ സ്വപ്നയുടെ നിയമനം ഉറപ്പാക്കിയതെന്നാണ് അറിയേണ്ടുന്നത്. ഇങ്ങനെ ചെയ്യാൻ വേണ്ടി സർക്കാരിന്റെ കൺസൽറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എം.ശിവശങ്കർ ഉപയോഗപ്പെടുത്തുകയായിരുന്നു . പിഡബ്ല്യുസി പ്രതിനിധികളുടെ മൊഴികളും ഇഡി രേഖപ്പെടുത്തുകകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ആ നീക്കം ശക്തിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ നിയമനത്തിനു 3.80 ലക്ഷം രൂപയാണ് സർക്കാർ പിഡബ്‌ള്യൂസിക്കു മാസം നൽകേണ്ടിയിരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുമായി ബന്ധപ്പെട്ട് സ്പേസ്പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പും പിഡബ്ല്യുസി അസോഷ്യേറ്റ് ഡയറക്ടർ സി.പ്രതാപ മോഹൻനായരും നടത്തിയ ഇമെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇഡി ഇന്നലെയോടെ കണ്ടെത്തിയിട്ടുണ്ട്.
യു.വി.ജോസിന്റെ മൊഴികൾ സത്യമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തൽ തെളിവുകൾ എന്നിവ സ്പേസ് പാർക്ക്, പിഡബ്ല്യുസി പ്രതിനിധികളിൽ നിന്നും കിട്ടിയാൽ മാത്രമേ ചിലരുടെ അറസ്റ്റിലേക്ക് ഇഡി നീങ്ങുകയുള്ളൂ. വരും ദിനങ്ങളിൽ അത്തരത്തിലുള്ള നീക്കങ്ങൾ ശക്തമായി ഉണ്ടാകും. ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന സ്പേസ് പാർക്കിലെ തസ്തികയിൽ സ്വപ്നയെ നിയമിക്കാൻ എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ പേര് പലതവണ ദുരുപയോഗിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ശിവശങ്കറിന്റെ സന്ദേശങ്ങളും സ്വപ്നയുടെ ഫോണിൽനിന്ന് ഇഡി ശേഖരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























