Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..


ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...


കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...


വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങിനെ ചോദ്യം ചെയ്ത് സിബിഐ സംഘം...


ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..

ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്

24 MARCH 2023 12:18 PM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ യൂണിറ്റില്‍ രേഖകളുമായി ഹാജരാകാനാണ് ഫാരിസിനോട് ഐടി വിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫാരിസിന്റെ ഉറവിടം വെളിപ്പെടുത്താത്തതും, രഹസ്യമായി സംരക്ഷിക്കുന്നതുമായി സ്വത്തുവകകകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് കള്ളപ്പണം വിനിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഉറവിടം വെളിപ്പെടു്ത്താത്ത തരത്തില്‍ ഇന്ത്യയിലെത്തിയ വിദേശപണം ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പില്‍ നിന്നാണോയെന്ന സംശയവും ഉയരുന്നുണ്ട്.

ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്. ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി വരികയാണ് ഐടി മന്ത്രാലയം. കൊച്ചി ചെലവന്നൂരില്‍ പരിശോധന നടത്തി സീല്‍ ചെയ്ത ഫ്‌ളാറ്റ് ഇന്നലെയും തുറന്ന് പരിശോധിച്ചു. തിരുവന്തപുരത്ത് ഫാരിസിന്റെ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ട് ഉള്‍പ്പടെ എട്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ ബിനാമിയാണ് ഫാരിസെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

97 കമ്പനികളുടെ തലവനായിരിക്കുന്ന ഫാരിസിനോട് ആദായ നികുതി വകുപ്പിന്റെ ചെന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നും ഫാരിസ് വന്‍ തോതില്‍ കള്ളപ്പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കുന്നതായുള്ള ആദായ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ യൂണിറ്റ് പരിശോധനകള്‍ ആരംഭിച്ചത്. ഫാരിസ് നടത്തുന്ന പല കമ്പനികളുടെയും ലാഭം വിദേശത്തേയ്ക്ക് എത്തിക്കുന്നുമുണ്ട്. വിദേശത്ത് നിന്നാണ് കൂടുതല്‍ തുകകള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പല നിക്ഷേപങ്ങളില്‍ വിദേശ പണമിടപാട് നിയമങ്ങളുടെ നഗ്നമായ ലംഘനവും നടന്നിട്ടുണ്ട്. ഫാരിസിനെ ചോദ്യം ചെയ്താല്‍ മാത്രമേ വിദേശ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ് നില്കകുന്നത്.

ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.
ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങിയത്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന  ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വിദേശത്തെ അജ്ഞാത ഉറവിടം വെളിപ്പെടുത്താന്‍ ഫാരിസ് തയ്യാറായില്ലെങ്കില്‍ ഐടി വിഭാഗം അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ക്രമാതീതമായ തോതില്‍ വര്‍ഷങ്ങളായി പണമിറക്കി ഇന്ത്യയൊട്ടാകെ നടത്തി കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആരൊക്കെ പങ്കാളികളാണെന്ന കാര്യത്തിലും വ്യക്തത വരുത്താനുണ്ട്. ഫാരിസ് അബുബക്കറുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം വര്‍ഷങ്ങളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. വെറുക്കപ്പെട്ടവനെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ കാരണം അദ്ദേഹം പുറത്തു വിട്ടിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാംബയില്‍ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യ  (7 hours ago)

പോലീസ് ഡേ... മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലെത്തും  (7 hours ago)

കലാശപ്പോരാട്ടം ജൂണ്‍ 3ന്  (7 hours ago)

നരി വേട്ട മെയ് ഇരുപത്തിമൂന്നിന്  (7 hours ago)

ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്  (7 hours ago)

ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍  (8 hours ago)

17കാരനെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

നൈറ്റ് ട്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം  (8 hours ago)

ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം  (9 hours ago)

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി  (9 hours ago)

ഭൂചലനം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ  (10 hours ago)

കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി  (10 hours ago)

ഐഎസ്ആർഒ ചെയർമാൻ  (12 hours ago)

ഭാവിയിലെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമെന്ന് സൈന്യം  (12 hours ago)

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് നിയമനം  (12 hours ago)

Malayali Vartha Recommends