നിരോധിത സംഘടനയിൽ അംഗത്വം തുടർന്നാലും യു.എ.പി.എ ചുമത്താം; സുപ്രീംകോടതിയുടെ നിർണായക വിധി
കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒരു നിർണായക വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. നിരോധിത സംഘടനയിൽ അംഗത്വം തുടർന്നാലും യു.എ.പി.എ ചുമത്താമെന്നാണ് സുപ്രീംകോടതിയുടെ നിർണായക വിധി. നിരോധിത സംഘടനയിൽ അംഗത്വം മാത്രമുള്ളവർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കാൻ കഴിയില്ലെന്ന മുൻ ഉത്തരവുകൾ മൂന്നംഗ ബെഞ്ച് റദ്ദാക്കുകയും ചെയ്തിരുന്നു. ടാഡ നിയമം പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് അരൂപ് ഭുയാൻ, റനീഫ്, ഇന്ദ്രദാസ് കേസുകളിൽ രണ്ടംഗ ബെഞ്ച് ഒരു നിലപാട് സ്വീകരിച്ചിരുന്നു.
ആ നിലപാട് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് തിരുത്തുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനകളിൽ അംഗത്വമുള്ളത് കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യു.എ.പി.എയിലെ 10(എ)(ഐ) വകുപ്പിന്റെ നിയമസാധുതയും അംഗീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. മൂന്നംഗബെഞ്ച് 2011ലെ അരൂപ് ഭുയാൻ, റനീഫ് കേസുകളിൽ യു.എസ് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചതും തള്ളിയിരിക്കുകയാണ്.
രണ്ട് രാജ്യങ്ങളിലെയും നിയമങ്ങളിലുള്ള വ്യത്യാസങ്ങൾ ഇന്ത്യൻ കോടതികൾ കണക്കിലെടുക്കണമെന്ന് ബെഞ്ച് പറയുകയും ചെയ്തു. കേ ന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്രർ ജനറൽ തുഷാർ മേഹ്‌ത നിർണായകമായ ഒരു കാര്യം അറിയിച്ചിരുന്നു. അതായത് നിരോധിത സംഘടനകളിൽ അംഗത്വമുള്ളത് കുറ്റകരമാണെന്ന വകുപ്പ് ചേർത്തിരിക്കുന്നത് മുൻകരുതലും മുന്നറിയിപ്പുമെന്ന നിലയിലാണ് ചെയ്തത്.
https://www.facebook.com/Malayalivartha