അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...

അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി നൽകിയ മൃഗസംരക്ഷണ സംഘടനകളെയും പരിസ്ഥിതി സംഘടനകളെയും വിമർശിച്ച് മുൻ മന്ത്രി എം എം മണി. ആനയെ പിടികൂടുവാൻ തീരുമാനിച്ചത് കൊല്ലാനല്ല വളർത്തുവാനാണ്. പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ എന്നും എം എം മണി ഇടുക്കിയിൽ പറഞ്ഞു.മൃഗ സ്നേഹികൾ കാട്ടാനയെ തുറന്ന് വിടണമെന്ന് പറഞ്ഞ ഉൾക്കാട് എവിടെയാണെന്ന് കാണിക്കണം. ഉൾക്കാട്ടിൽ നിന്ന് തുരത്തുന്ന മൃഗങ്ങളാണ് നാട്ടിൽ ജനവാസ മേഖലയിൽ തമ്പടിക്കുന്നതെന്നും ഇത്തരം സംഘടനകൾ ഇടുക്കിക്കാർക്ക് എന്നും ദോഷം മാത്രമേ ചെയ്തിട്ടുള്ളെന്നും എം എം മണി കുറ്റപ്പെടുത്തി.കോടതിയിൽ ഏതൊരാൾക്കും പരാതി നൽകുവാനുള്ള അവകാശമുണ്ട്, എന്നാൽ മറ്റുള്ളവരുടെ ജീവന് തന്നെ ഭീഷണിയായി മാറിയ ഒരു വിഷയത്തിൽ തടസ്സവാദമുന്നയിക്കുന്നത് ശരിയല്ല.
അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ചത് കാരണം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. കുങ്കിയാനകൾ അടക്കം ചിന്നക്കനാലിൽ തമ്പടിച്ചിരിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും ഇവയുടെ ചിലവിനായി പണം നഷ്ടമാക്കുകയാണ്.29ന് കേസ് പരിഗണിച്ച് ദൗത്യം പൂർത്തിയാക്കുവാൻ ഹൈക്കോടതി അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകും. മനുഷ്യ ജീവന് ഭീഷണിയാകുന്നത് എന്തായാലും ഒഴിവാക്കണമെന്നതാണ് തന്റെ നിലപാടെന്നും എം എം മണി വ്യക്തമാക്കി.ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഈ മാസം 29 വരെ നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ആനയെ 29 വരെ മയക്കുവെടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.കൂടാതെ 11 പേരെ കൊന്ന വല്യ പിടിപാടുള്ള കക്ഷിയാണെന്ന് അരിക്കൊമ്പന്റെ ചിത്രത്തോടൊപ്പം എം എം മണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.സ്വന്തമായി വക്കീലുള്ള ആളാണെന്നും. കക്ഷിയോടുള്ള ബഹുമാനം കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ലെന്നും മുൻ മന്ത്രി പരിഹാസ രൂപേണെ തുടർന്നു. ക്ടാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ഓപ്പറേഷൻ അരിക്കൊമ്പൻ മാർച്ച് 29 വരെ കോടതി സ്റ്റേ ചെയ്തതിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു എം എം മണിയുടെ പോസ്റ്റ്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത്
തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജി 29 നു വീണ്ടും പരിഗണിക്കുന്നത് വരെ ചിന്നക്കനാൽ കോളനിയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാനും ആനയെ പിടികൂടുന്നത് മാത്രമല്ലാതെ ബദൽ മാർഗങ്ങൾ ആലോചിക്കാനും കോടതി നിർദേശിച്ചു. .അതേസമയം ജനജീവിതത്തിന് ഭീഷണിയാകുന്ന അരിക്കൊമ്പൻ മിഷൻ ഹെെക്കോടതി സ്റ്റേ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ പഞ്ചായത്തുകളുടെ തീരുമാനം. അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ 25-ാം തീയതിയിൽ നിന്നും 26ലേക്ക് നേരത്തെ മാറ്റി വെച്ചിരുന്നു. . ദൗത്യം 25ന് പുലർച്ചെ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പ്ലസ്ടു പരീക്ഷയും കുങ്കിയാനകളെ സമയത്ത് എത്തിക്കാനാകാത്തതും കണക്കിലെടുത്താണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. മോക്ഡ്രിൽ നാളെ നടത്താനിരിക്കേയാണ് കോടതി വിധി വന്നത്.
https://www.facebook.com/Malayalivartha