ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വെച്ച മധ്യവയസ്കനായ ആളാണ് പ്രതി; സാധാരണ ശാരീരിക പ്രകൃതി; പ്രതിയെ കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നത് ഇങ്ങനെ; അന്വേഷണത്തിന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എത്തി

മലയാളികളെ അക്ഷരാർത്ഥത്തിൽ നടക്കുന്ന ഒരു സംഭവം തന്നെയാണ് ട്രെയിനിൽ ഉണ്ടായിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഇതാ ഈ ഒരു വിഷയത്തിൽ ദൃക്സാക്ഷിയുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്. ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വെച്ച മധ്യവയസ്കനായ ആളാണ് പ്രതിയെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതനാണ് അയാൾ എന്നും ദൃക്സാക്ഷി പറഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ കയറിയ ശേഷം ബോഗികൾക്കുള്ളിലൂടെ ആവാം ഇയാൾ റിസർവ്ഡ് കമ്പാർട്ട്മെന്റിലേക്ക് എത്തിയത് എന്നാണ് സംശയിക്കുന്നത്.
അടുത്തേക്കു വന്ന ഒരാള്‍ പെട്ടെന്ന് എന്തോ സ്‌പ്രേ ചെയ്തു. നനവു പടരുന്നത് അറിയുന്നതിനു മുന്‍പേ തീ പടര്‍ന്നു. ആളുകള്‍ എഴുന്നേറ്റ് ഓടി. എന്താണെന്നു സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. തീവണ്ടിയിൽ അക്രമം ആസൂത്രിതം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
കോച്ചില്‍ തീയിട്ടതിനെ തുടര്‍ന്നു 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ഇന്നലെ രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണു സംഭവം. തീ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ അടുത്ത കോച്ചിലേക്ക് ഓടി. ചിലര്‍ ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.
ട്രെയിനില്‍ യുവാവു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതോടെ എന്തുചെയ്യണണെന്നറിയാതെ എങ്ങോട്ട് ഓടണമെന്നറിയാതെ യാത്രക്കാര്‍ ഭയന്നുവിറച്ചു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്കു ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രെയിന്‍ തൊട്ടടുത്ത കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി. പരിശോധനയ്ക്കു ശേഷം ട്രെയിന്‍ 10.35നു കണ്ണൂരിന് പുറപ്പെട്ടു.
https://www.facebook.com/Malayalivartha

























