ഫോൺ വിശദാംശങ്ങൾ അരിച്ച് പെറുക്കി, നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ കെ.ടി. റമീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി ബന്ധപ്പെട്ടിരുന്നതായി സംശയം, റമീസ് ബന്ധപ്പെട്ട ആ പ്രമുഖരിലേക്കാണ് ഇഡി അന്വേഷണം...

നയതന്ത്ര ചാനൽവഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം വീണ്ടും സജീവമാക്കി മുന്നിട്ടിറങ്ങിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ്. അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ അടപടലം പൂട്ടാൻ കൃത്യമായ തെളിവുകൾ കണ്ടെത്താൻ ഇ.ഡി നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ കെ.ടി. റമീസ് ബന്ധപ്പെട്ടെന്ന് കരുതുന്നവരുടെ ഫോൺ വിശദാംശങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അരിച്ച് പെറുക്കി പരിശോധന തുടങ്ങി കഴിഞ്ഞു.
സ്വർണക്കടത്തു നടന്ന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച ഏതാനും പ്രമുഖരുമായി റമീസ് ബന്ധപ്പെട്ടിരുന്നതായാണ് സംശയം. റമീസ് ദുബായിലായിരുന്ന കാലത്ത് രണ്ടു പ്രമുഖർക്ക് വിദേശ ഫോൺവിളികൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. റമീസ് ബന്ധപ്പെട്ട ആ പ്രമുഖരിലേക്കാണ് ഇഡി ഇനി അന്വേഷണത്തിലേക്ക് കടക്കുക. ഇവർ ആരൊക്കെയാണെന്നുള്ള വിശദമായ വിവരം ഉടൻ തന്നെ പുറത്തുവരും.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ കേരളത്തിലേക്ക് സ്വർണം കടത്താമെന്ന ആശയം റമീസാണ് സ്വപ്ന സുരേഷ്, പി.ആർ. സരിത്ത് എന്നിവരെ അറിയിച്ചതെന്ന് ഇ.ഡിയും കസ്റ്റംസും കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്താൻ ഒത്താശയും ചെയ്തു. സ്വർണക്കടത്തിന് ഹവാലയായും കള്ളപ്പണമായും പലരും തുക നിക്ഷേപിച്ചതും ഇയാൾ വഴിയാണെന്നാണ് സൂചന.
റിമാൻഡിൽ കഴിയുന്ന റമീസിനെ ഈയാഴ്ച കസ്റ്റഡിയിൽ വാങ്ങി ഇ.ഡി വിശദമായി ചോദ്യം ചെയ്യും. സ്വർണക്കടത്തിന്മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയവിവാദത്തിന് വഴിതെളിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച ഏതാനും പ്രമുഖരുമായി റമീസ് ബന്ധപ്പെട്ടിരുന്നുയെന്ന് തെളിഞ്ഞാൽ പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി പറയേണ്ടതായി വരും. പ്രതിപക്ഷത്തിന് ഇത് സംസ്ഥാനസർക്കാരിനെ പൂട്ടാനുള്ള വജ്രായുധം തന്നെയാണ്.
റമീസിനെ ഈമാസം ഏഴിനാണ് ഇ.ഡി അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ റമീസിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുക എന്ന ആശയം റമീസിന്റേതായിരുന്നു. ദുബായില്‍നിന്ന് ഫൈസല്‍ ഫരീദിനെക്കൊണ്ട് സ്വര്‍ണ്ണം കയറ്റി അയപ്പിച്ചതും റമീസായിരുന്നുവെന്നാണ് കണ്ടെത്തല്‍.സ്വർണക്കടത്തിലെ ഹവാല ഇടപാടുകൾ, കള്ളപ്പണ വിനിയോഗം, സ്വർണം കൈപ്പറ്റിയവരുടെ വിവരങ്ങൾ തുടങ്ങിയവ റമീസിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി.
സ്വർണക്കടത്ത് കേസിൽ 2020ൽ റമീസിനെ കസ്റ്റംസും എൻ.ഐ.എയും അറസ്റ്റു ചെയ്തിരുന്നു. സ്വർണക്കടത്ത് പുറത്തായതിന് പിന്നാലെ ഒളിവിൽപ്പോയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ അറസ്റ്റു ചെയ്തശേഷമാണ് മലപ്പുറത്തെ വീട്ടിൽ നിന്ന് റമീസിനെ പിടി കൂടിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു റമീസ്. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ നയതന്ത്ര ചാനൽ വഴി കടത്തിക്കൊണ്ടുവന്ന 15 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























