ഉറക്കത്തില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി..മകൾ കൂടെ കിടക്കുമ്പോൾ, ലൈംഗികാവശ്യം നിരസിച്ചപ്പോൾ അരുംകൊല..തൊട്ടു പിന്നാലെ സ്വർണവുമായി മുങ്ങി..നിർണായക വിവരങ്ങൾ പുറത്ത്...

പെരിന്തൽമണ്ണയിൽ ഭാര്യയെ അതിക്രൂമായി കൊലപ്പെടുത്തിയതിന്റെ നിർണായക വിവരങ്ങൾ പുറത്ത്..രണ്ടു ദിവസം മുൻപാണ് 30കാരിയായ ഭാര്യയെ ഉറക്കത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായത്..മലപ്പുറം ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന(30) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടി അന്വേഷണം നടത്തി വരികയായിരുന്നുഎം അപ്പോഴാണ് നിർണായകമായ വിവരങ്ങൾ പുറത്തു വരുന്നത്..കൊലപാതകത്തിന്റെ വിശദമായ വിവരങ്ങൾ ഇപ്രകാരമാണ്, ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ, ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി പരപുരുഷ ബന്ധം ആരോപിച്ച് മർദിക്കുകയായിരുന്നു.
അർദ്ധരാത്രിയോടെ മുറിയിൽ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. റൂമിൽ നോക്കിയപ്പോൾ ഫഹ്നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കണ്ടു.ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.ഭാര്യയുടെ സ്വർണാഭരണം ഊരിയെടുത്ത് മണ്ണാർക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു. തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിൽ കളവിനും കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ എ.ടി.എം തീയിട്ട് നശിപ്പിക്കാൻ നോക്കിയതിനും കേസുകൾ നിലവിലുണ്ട്.
ഫസ്നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം സംശയിച്ചത്..പിന്നാലെയാണ് ഇത്രയും ക്രൂരമായ മനോവൈകല്യത്തിന്റെ പേരിൽ അതിക്രൂരമായ കൊലപാതകം നടന്നതായി പുറം ലോകം അറിയുന്നത്..സംഭവശേഷം ഇയാള്‍ ഓട്ടോറിക്ഷയില്‍ ചെറുകരയിലും അവിടെ നിന്ന് പെരിന്തല്‍മണ്ണയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തും എത്തുകയായിരുന്നു. വിവരമറിഞ്ഞ മണ്ണാര്‍ക്കാട് പോലീസാണ് രാവിലെ ഒന്‍പതോടെയാണ് വട്ടമ്പലത്തെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചെറിയ മാനസിക പ്രശ്നങ്ങളുള്ളതായാണ് പോലീസും ബന്ധുക്കളും പറയുന്നത്. 2017ലായിരുന്നു ഇവരുടെ വിവാഹം. നാലുവയസുകാരി ഫിദ മകളാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഉച്ചക്ക് രണ്ടരയോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു.. കൊണ്ടുപോയി. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നും കുറ്റം സമ്മതിച്ചതായി പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞിരുന്നു..എന്നാൽ കൊലയ്ക്ക് പിന്നിലുള്ള വ്യക്തമായ പ്രകോപനം എന്താണെന്നുള്ളത് വിശദമായ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിക്കുകയായിരുന്നു..ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോള്‍ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.പ്രതിയിപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്..
https://www.facebook.com/Malayalivartha
























