ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കേരളം..പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും...അഞ്ച് സീറ്റ് ഉറപ്പിച്ച് പ്രകാശ് ജാവദേക്കർ എം പി..ഇത്തവണ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരും..

ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കേരളം..പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ എം പി. നിരവധി ബിജെപി പ്രവർത്തകരുടെ ജീവൻ നഷ്ടമായ ഇടമാണ് കേരളമെന്നും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ നേടിയിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംസ്ഥാനത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ച് വരികയാണ് . കൂടാതെ കോൺഗ്രസിൽ നിന്നും ഇനിയും നേതാക്കൾ പാർട്ടിയിലേയ്ക്ക് ചേക്കേറിയാൽ അത്ഭുതമില്ലെന്നും അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശ് ജാവദേക്കർ അറിയിച്ചു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളീയർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നാണ് പ്രതീക്ഷിച്ചത്. മോദി ഒറ്റത്തവണയുണ്ടായ അത്ഭുതമാണെന്ന് കരുതി. എന്നാൽ ഇത്തവണ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് എല്ലാവർക്കും അറിയാം.
വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്, ബിജെപി നേതാവ് തുടർന്നു. മോദി സംസ്ഥാനങ്ങളോട് പക്ഷഭേദമില്ലാതെയാണ് പെരുമാറുന്നത്. ജാതി-മത- രാഷ്ടീയ താത്പര്യങ്ങൾക്കതീതമായ അദ്ദേഹത്തിന്റെ പ്രവർത്തനം കേരള ജനതയും മനസിലാക്കും, ഇത് വരുന്ന തിരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.കേരളത്തിൽ ബിജെപി പ്രവർത്തകർ സിപിഎമ്മിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു.100 കണക്കിന് ബിജെപി പ്രവർത്തകർക്ക് കേരളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് സീറ്റുകളെങ്കിലും നേടുമെന്നും സ്ഥാനാർത്ഥികളാരെന്നത് കാത്തിരുന്ന കാണാമെന്നും ബിജെപി നേതാവ് അറിയിച്ചു. കുറ്റകൃത്യവും അഴിമതിയും കള്ളക്കടത്തും നിലവിലെ സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കേരളത്തിൽ തകർന്നടിയാൻ പോവുകാണെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.അതേസമയം ബ്രഹ്മപുരം മാലിന്യപ്ളാന്റിനെ സംബന്ധിച്ച് ബിജെപി നേതാവ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ളാന്റ് സംബന്ധിച്ച വിവാദങ്ങളിൽ കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസിനും തുല്യ പങ്കാളിത്തമുള്ളതായി പ്രകാശ് ജാവദേക്കർ ആരോപിച്ചു. മാലിന്യ പ്ളാന്റ് സംബന്ധിച്ച കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളു. ബ്രഹ്മപുരത്തുണ്ടായത് എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടാണ്. ഉപകരാർ ലഭിച്ചത് കോൺഗ്രസ് നേതാവിന്റെ മകനാണ്. വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, കൂടാതെ തന്റെ പക്കലുള്ള തെളിവുകൾ ഘട്ടം ഘട്ടമായി പുറത്തു വിടുമെന്നും ബിജെപി നേതാവ് അറിയിച്ചു.
https://www.facebook.com/Malayalivartha
























