"പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്"കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത...ഹർജി വീണ്ടും ഡിവിഷൻ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു... റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി.
വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത
ഹർജി വീണ്ടും ഡിവിഷൻ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷൻ ബഞ്ച് കേൾക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.
അതേസമയം പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുമെന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു നിറുത്തുന്നത് ലോകായുക്തയാണ്. ആ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യന്‍ വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്‌മെയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നാല്പതിലധികം അതിഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയപ്പോഴും ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്കിയത്. ലോകായുക്തയെ അപമാനിക്കുകയും ഒത്തുകളി പുറത്താവുകയും ചെയ്തതായാണ് വിലയിരുത്തപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുന്ന അഴിമതിയാണ് ദുരിതാശ്വാസ ഫണ്ട തിരിമറിയില്‍ നടന്നിരിക്കുന്നതെന്ന വ്യക്തമാണ്. പരാതിക്കാരന്‍ ശശികുമാര്‍ നല്കിയ തെളിവുകളൊന്നും തള്ളിക്കളയാന്‍ ലോകായുക്തയ്ക്ക് ആവുമായിരുന്നില്ല.ജഡ്ജി മാര്‍്ക്ക് ഭിന്നാഭിപ്രായമാണുണ്ടായതെന്നാണ് ലോകായുക്ത നിരീക്ഷിച്ചത്. എന്നാല്‍ വിചാരണ വേളയിലൊന്നും ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന പരാതിക്കാരനും വാദിക്കുന്നുണ്ട്. ലോകായുക്ത പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിനെ രക്ഷിച്ചു നിറുത്തുകയാണ് ചെയ്തിരിക്കുന്നത്.
റിവ്യൂഹര്‍ജി പരിഗണിച്ച് വിധി പറഞ്ഞ ശേഷം കേസിലേയ്ക്ക് കടക്കേണ്ടി വന്നാല്‍ മൂന്നു വര്‍ഷം കൂടി തള്ളി നീക്കാമെന്നാണ് ലോകായുക്ത കണക്ക് കൂട്ടുന്നത്. അതായത് പിണറായി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്കുകയാണ് ലക്ഷ്യം. ലോകായുക്തയുടെ അധികാരം എടുത്തു കളയുന്നതിനാല്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ കേസ് തന്നെ ഇല്ലാതായി പോകും,. മുഖ്യമന്ത്രി പ്രതിയായ കേസില്‍ മുഖ്യമന്ത്രിക്ക് തന്നെ വിധി പറയാന്‍ അധികാരം നല്കുന്ന തരത്തിലാണ് ബില്ല തയ്യാറാക്കിയിരിക്കുന്നത്.
അഴിമതി തെളിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത് മുഖ്യമന്ത്രി പദം പിണറായി വിജയനില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ്. വിധിയിലൂടെ പുറത്തു പോയാല്‍ അഴിമതി നടത്തിയെന്ന വിവരം വ്യക്തമാവുകയും ഇടതു പക്ഷത്തിന് കേരളത്തില്‍ പിന്നീട് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലോകായുക്തയ്ക്ക് വിധി പറയേണ്ടി വരികയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെയ്ക്കുമെന്ന ധാരണയിലാണ് സിപിഎം എത്തി നില്ക്കുന്നത്. അധികാരത്തില്‍ നിന്നും പുറത്തു പോയാല്‍ വിധിയ്ക്ക് പ്രസക്തിയില്ലാതാകുമെന്നു ലോകായുക്തയക്കറിയാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി.
നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത
ഹർജി വീണ്ടും ഡിവിഷൻ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷൻ ബഞ്ച് കേൾക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.
അതേസമയം പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുമെന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു നിറുത്തുന്നത് ലോകായുക്തയാണ്. ആ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യന്‍ വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്‌മെയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നാല്പതിലധികം അതിഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയപ്പോഴും ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്കിയത്. ലോകായുക്തയെ അപമാനിക്കുകയും ഒത്തുകളി പുറത്താവുകയും ചെയ്തതായാണ് വിലയിരുത്തപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുന്ന അഴിമതിയാണ് ദുരിതാശ്വാസ ഫണ്ട തിരിമറിയില്‍ നടന്നിരിക്കുന്നതെന്ന വ്യക്തമാണ്. പരാതിക്കാരന്‍ ശശികുമാര്‍ നല്കിയ തെളിവുകളൊന്നും തള്ളിക്കളയാന്‍ ലോകായുക്തയ്ക്ക് ആവുമായിരുന്നില്ല.ജഡ്ജി മാര്‍്ക്ക് ഭിന്നാഭിപ്രായമാണുണ്ടായതെന്നാണ് ലോകായുക്ത നിരീക്ഷിച്ചത്. എന്നാല്‍ വിചാരണ വേളയിലൊന്നും ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന പരാതിക്കാരനും വാദിക്കുന്നുണ്ട്. ലോകായുക്ത പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിനെ രക്ഷിച്ചു നിറുത്തുകയാണ് ചെയ്തിരിക്കുന്നത്.
റിവ്യൂഹര്‍ജി പരിഗണിച്ച് വിധി പറഞ്ഞ ശേഷം കേസിലേയ്ക്ക് കടക്കേണ്ടി വന്നാല്‍ മൂന്നു വര്‍ഷം കൂടി തള്ളി നീക്കാമെന്നാണ് ലോകായുക്ത കണക്ക് കൂട്ടുന്നത്. അതായത് പിണറായി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്കുകയാണ് ലക്ഷ്യം. ലോകായുക്തയുടെ അധികാരം എടുത്തു കളയുന്നതിനാല്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ കേസ് തന്നെ ഇല്ലാതായി പോകും,. മുഖ്യമന്ത്രി പ്രതിയായ കേസില്‍ മുഖ്യമന്ത്രിക്ക് തന്നെ വിധി പറയാന്‍ അധികാരം നല്കുന്ന തരത്തിലാണ് ബില്ല തയ്യാറാക്കിയിരിക്കുന്നത്.
അഴിമതി തെളിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത് മുഖ്യമന്ത്രി പദം പിണറായി വിജയനില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ്. വിധിയിലൂടെ പുറത്തു പോയാല്‍ അഴിമതി നടത്തിയെന്ന വിവരം വ്യക്തമാവുകയും ഇടതു പക്ഷത്തിന് കേരളത്തില്‍ പിന്നീട് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലോകായുക്തയ്ക്ക് വിധി പറയേണ്ടി വരികയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെയ്ക്കുമെന്ന ധാരണയിലാണ് സിപിഎം എത്തി നില്ക്കുന്നത്. അധികാരത്തില്‍ നിന്നും പുറത്തു പോയാല്‍ വിധിയ്ക്ക് പ്രസക്തിയില്ലാതാകുമെന്നു ലോകായുക്തയക്കറിയാം.
https://www.facebook.com/Malayalivartha
























