വിമർശനങ്ങൾ പോലും പാടില്ല എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി സർക്കാർ. ഇനി വിമർശിച്ചാലോ പിണറായിപ്പോലീസ് ചവിട്ടി മെതിക്കും, തുറുങ്കിലടയ്ക്കും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ബൂമറാങ്ങായി തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

പ്രതിഷേധവും പ്രതികരണവുംവിമർശനങ്ങളുമൊക്കെ ഇടതു ശൈലിലിൽ ആവുന്നതാണ് നല്ലതെന്ന ചില ഇടതു നേതാക്കളുടെ പ്രതികരമം ചിരിപടർത്തിയത് എല്ലാവർക്കും ഓർമ്മ ുണ്ടാവും. നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയപ്പോഴാണ് ഭരണ പക്ഷം ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി വി.ശിവൻകുട്ടിയായിരുന്നു ഇങ്ങനെ പറഞ്ഞത്. എന്നാൽ അത് കടുത്ത പരിഹാസത്തിന് വഴിവച്ചു.
വാച്ച് ആൻഡ് വാർഡി്‍റെ തോളത്തു ചവിട്ടി അക്രമം കാണിക്കുന്ന വി ശിവൻകുട്ടിയുടെ നിയമസഭാ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയായിരുന്നു അത്. എന്നാൽ മുഖ്യമന്ത്രി 2014 ൽ പറഞ്ഞ കാര്യങ്ങൾ പത്രത്തിൽ വ്ന്നതിന്റെ ചിത്ര പ്രചരിപ്പിച്ച് ട്രോളുകയാണ് സമൂഹമാധ്യമങ്ങൽ ഇപ്പോള്. 2014 സംപ്റ്റംബർ 8 ന് പത്രങ്ങളിൽ അച്ചടിച്ചു വന്ന അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ കമന്റാണ് അത്. സംഗതി ഇങ്ങനെയാണ്. സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങൾ അംഗീകരിക്കില്ല.
വർദ്ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടക്കരുത്. അധിക നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സമര രംഗത്തിറങ്ങും. അധിക നികുതിയും വെള്ളക്കരവും പാർട്ടി അംഗങ്ങളും അനുഭാവികളും അടയ്ക്കില്ല. നികുതി അടയ്ക്കാത്തതിനെതിരെ നടപടി ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് അപ്പോൾ ആലോചിക്കും... ഇതാണ് അന്ന് പിണരായി വിജയൻ പറഞ്ഞിട്ടുള്ളത്.
2014 ലെ ഈ പ്രസ്താവന ട്രോളൻമാർ കുത്തിപ്പൊക്കിയത്, ഇപ്പോൾ ഈ ഡയലോഗിന് പ്രസക്തി ഉണ്ട് എന്നതുകൊണ്ടുതന്നെയാണ്. നികുതി വർദ്ധനവിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ പെട്രോളിനും ഡീസലിനുമുള്ല സെസ് കൂടിയായപ്പോളഅ നടുവൊടിഞ്ഞ ജനത്തിനുമേൽ കെട്ടിട നികുതി കൂടി ചുമത്തിയപ്പോൾ സർവ്വവും തകർന്നു.
300 ചതുരശ്ര മീറ്ററിന് മുകളിലും താഴെയും എന്ന നിലയിൽ വീട്ടു നികുതി രണ്ടായി തരം തിരിച്ചാണ് ഈ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും ഓഫിസുകൾക്കും കടകൾക്കും 15 മുതൽ ഇരുപത് ശതമാനം വരെയാണ് നികുതി വർധന. ആശുപത്രികൾക്ക് പഞ്ചായത്തുകളിൽ 400 ശതമാനത്തോളമാണ് വർധന. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും 200 ശതമാനം കൂട്ടി.
ഇനി പൂട്ടിക്കിടക്കുന്ന വീടാണെങ്കിൽ പോലും അതിന് പ്രത്യേക നികുതി ഈടാക്കും. ഇതിനും ട്രോളുകൾ നിരവധി വന്നിരുന്നു. ഗേറ്റിനു മുന്നിൽ തൂട്ടിയ ചിരിപ്പിക്കുന്ന ബോർഡുകളായിരുന്നു അവ. മാർക്കറ്റിൽ പോയതാണ് ,ഉടൻ തിരിച്ചു വരും, നികുതി ചുമത്തിയേക്കല്ലേ സർക്കാരേ .എന്നൊക്കെയായിരുന്നു ട്രോളുകൾ. പഴയ വിജയൻ പറഞ്ഞ വാക്കുകൾ കേട്ടാൽ പുതിയ വിജയൻ പോലും ചിരിക്കും.
വിമർശനങ്ങൾ പോലും പാടില്ല എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി സർക്കാർ. ഇനി വിമർശിച്ചാലോ പിണറായിപ്പോലീസ് ചവിട്ടി മെതിക്കും, തുറുങ്കിലടയ്ക്കും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ബൂമറാങ്ങായി തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ക്ഷേമ പെൻഷൻ നൽകാൻ എന്നുപറഞ്ഞാണ് ഇന്ധന സെസ് ഏർപ്പെടുത്തിയത്.
എന്നാൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം മനപ്പൂർവ്വം മറച്ചുവച്ചു. കരിങ്കൊടി ഒരു ജനാധിപത്യ പ്രതിഷേധ മാർഗമാണെന്നാണ് പണ്ട് പിണറായി വിജയൻ തന്നെ പറഞ്ഞത്. എന്നാൽ പ്രതിപക്ഷം കരിങ്കൊടി കാണിച്ചതതിന് തുറുങ്ഖിലടക്കുയയും തല്ലിച്ചതയ്ക്കുകയുമൊക്കെ ചെയ്യുന്നതാണ് ഈ സർക്കാരിന്റെ പരിപാടി.
കരുതൽ തടങ്കലിലാക്കുക, കാലാപാഹ്വാനത്തിന് കേസെടുക്കുക, നട്ടപ്പാതിരായ്ക്ക വീ്ടിൽ നിന്നിറക്കി കൊണ്ടുപോയി ലോക്കപ്പിലിടുക. അങ്ങനെ പോകുന്നു ലീലാവിലാസങ്ങൾ. കഴിഞ്ഞുപോയ കാലത്ത് പറഞ്ഞതൊക്കെ കുത്തിപ്പൊക്കുന്ന ട്രേളൻമാര സമ്മതിക്കണം. നിലപാട് എത്ര ഉറച്ചതാണെന്ന് കാണിക്കുന്ന ഇത്തരം ട്രോളുകൾ കണ്ടെങ്കിലും ഇത്തിരി വീണ്ടുവിചാരം?....ഏയ് പ്രതീക്ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha

























