റിസോർട്ട് വിവാദത്തിന് പിന്നിൽ ആരാന്നെന്ന് അറിയാം...ആ പേര് ഇപ്പോൾ പറയുന്നില്ല.. ആരാണെന്നുള്ള കാര്യം പാർട്ടിയോട് പറയേണ്ട സാഹചര്യം വന്നാൽ പറയും..തുറന്നു പറച്ചിലുമായി ഇ പി ജയരാജൻ..

നിലവിൽ പല പല പ്രേശ്നങ്ങൾ സി പി എം പാർട്ടിയെ ഇങ്ങനെ അലട്ടി കൊണ്ട് ഇരിക്കുന്നുണ്ടനെകിലും...മറ്റൊരു തലവേദനയാണ് ഇ പിയും റിസോർട്ടും..അതിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ..തുടർച്ചയായി ഉയർന്നുകൊണ്ട് ഇരിക്കുന്ന ഈ ഒരു റിസോർട് വിവാദത്തിൽ ഒരു തുറന്നു പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് ഇ പി .. വൈദേകം റിസോർട്ട് വിൽക്കണോ എന്ന് നിശ്ചയിക്കാൻ താൻ ആളല്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജൻ.. ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സണും അവരുടെ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്. അവർ അവരുടെ കാര്യം ചെയ്യും. റിസോർട്ട് വിവാദത്തിന് പിന്നിൽ ആരാന്നെന്ന് അറിയാം. ആ പേര് ഇപ്പോൾ പറയേണ്ട കാര്യമില്ല. ആരാണെന്നുള്ള കാര്യം പാർട്ടിയോട് പറയേണ്ട സാഹചര്യം വന്നാൽ പറയുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്..
ഇപി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനത്തിന് നൽകിയുള്ള കരാറിൽ ഇരു കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തിരുന്നു.റിസോർട്ട് വിഷയം പാർട്ടിക്കകത്ത് വിവാദമായ സാഹചര്യത്തിൽ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്.
ഇന്ദിരയ്ക്കും മകൻ ജയ്സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മിൽ പരാതി ഉയർന്നിരുന്നു.വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുക്കുന്നതായി ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പു വയ്ക്കുക ആയിരുന്നു..ഞായറാഴ്ച മുതൽ നിരാമയ റിട്രീറ്റ്സ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.സോർട്ട് നിർമ്മാണവും പ്രവർത്തനവും വിവാദമായതിനെ തുടർന്ന് ഇവരുടെ ഓഹരി വിൽക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം റിസോർട്ടിന്റെ നടത്തിപ്പ് മാത്രമാണ് കൈമാറിയതെന്ന് പി.കെ.ഇന്ദിര പറഞ്ഞു.ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ ഓഹരി വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം നേരത്തെതന്നെ പ്രതിരോധത്തിലായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജനാണ് ഇ.പിക്കെതിരെ രംഗത്തുവന്നത്.അങ്ങനെ വന്നപ്പോൾ രണ്ടുപേരെയും കൈയൊഴിയാൻ പാർട്ടിക്ക് സാധിക്കാതെ വന്നു..ആരെയും തല്ലാതെയുള്ള നിലപടായിരുന്നു പാർട്ടി എടുത്തത്..
അതിന്റെ പേരിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നൊക്കെ ഇ പി ജയരാജൻ കുറെ കാലം വിട്ടു നിന്നിരുന്നു...അതോടു കൂടി മാധ്യമങ്ങൾ എല്ലാം അത് ആഘോഷമാക്കുകയും ചെയ്തിരുന്നു..പക്ഷെ അവസാനം ഇ പി പരിപാടികളിൽ പ്രത്യക്ഷപ്പെടുകയുംചെയ്തതോടെ അത് മാഞ്ഞു..പി.കെ.ഇന്ദിരയ്ക്കും ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്. ഇന്ദിരയ്ക്കും ജയ്‌സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയും ആന്തൂർ നഗരസഭയിലും വൈദേകം റിസോർട്ടിലും പരിശോധിക്കുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് നേതാവിന്റെ റിസോർട്ട് ബി.ജെ.പി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽ വാങ്ങലാണെന്നായിരുന്നു ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം..
https://www.facebook.com/Malayalivartha

























