”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു”...വിമർശന പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു...വൈറലായി പോസ്റ്റ്..

വന്ദേ ഭാരത് വന്നതോട് കൂടി അതിനെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ ആളുകൾ രംഗത്ത് വരുന്നുണ്ട്..പക്ഷെ വന്ദേ ഭാരത് തന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി..രണ്ടാമതും പരീക്ഷണ ഓട്ടം നടത്തുകയാണ്..ഇപ്പോൾ അതിന്റെ പേരിൽ പല വിവാദങ്ങൾ ഇപ്പോൾ ഉടലെടുക്കുകയാണ്.,പല നടീ നടന്മാരും ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തുന്നുണ്ട്..വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വന്ദേഭാരത് ട്രെയ്‌നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്.വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്.ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയ്ന്‍ എത്തിക്കാനാണ് ശ്രമം.ഇപ്പോൾ തിടുക്കപ്പെട്ടുകൊണ്ട് വന്ദേഭാരത കൊണ്ട് വന്നത് വെറും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വരെ തള്ളി മറിച്ച ചിലമാധ്യമങ്ങൾ ഉണ്ട്..ഇതിൽ നിന്നൊക്കെ വളരെ വ്യക്തമാണ്..ഇതെല്ലം വെറും വികസന വിരോധികളായിട്ടുള്ള ആളുകൾ പറഞ്ഞു പരത്തുന്നതാണെന്ന്..കാരണം..
രാജ്യം വികസന കുതിപ്പിൽ മുൻപോട്ട് പോകുമ്പോൾ ഒരു രാജ്യത്ത് അതിന്റെ പുരോഗതിക്കായി എന്ത് ചെയ്താലും അതെല്ലാം രാഷ്ട്രീയ അജണ്ടയാണെന് പറഞ്ഞു നടന്നാൽ തിരിച്ചു എന്താണ് പറയുക..ഇപ്പോ, വന്ദേ ഭാരത് വന്നതോടെ..സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും കൊടുക്കേണ്ടി വരികയോ സ്ഥലമോ മറ്റോ വിട്ടു കൊടുക്കുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല..എന്നിട്ടാണ്..വന്ദേ ഭാരതിനെ ഇത്രയധികം വിമർശിക്കുന്നത്..വന്ദേഭാരത വന്നപ്പോൾ ഇരും കയ്യും നീട്ടി സ്വീകരിച്ചത്, ഇന്നാട്ടിലെ സാധാരണക്കാരായ ആളുകൾ കൂടെയാണ്..അവർ അവിടെ രാഷ്ട്രീയമല്ല നോക്കിയത്..രാജ്യത്തിൻറെ വികസന പുരോഗതിയിൽ സന്തോഷിക്കുകയാണ് ചെയ്തിരിക്കുന്നത്...എന്നിട്ട് പോലും അതിനെ വിമർശിക്കാൻ എന്തൊരു തിടുക്കമാണ് നമ്മുടെ നാട്ടിലെ ചില ആളുകൾക്കെന്ന ഓര്കുമ്പോഴാണ്..
അത്തരത്തിലുള്ളവരാണ്..തങ്ങളുടെ ദീന രോദനം..ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടും..അല്ലാതെയും കരഞ്ഞു തീർക്കുന്നത്..പക്ഷെ വീണ്ടും മറ്റൊരു സന്തോഷ വാർത്ത കൂടെ ഈ അവസരത്തിൽ കേരളത്തിന് ലഭിക്കുകയാണ്..കേരളത്തിന് അതിവേഗ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതിയുമായി റെയിൽവേ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്ന് നേരത്തെ വന്ദേഭാരതിന്റെ ലോക്കോപൈലറ്റ് എം.എ. കുര്യാക്കോസ് പറഞ്ഞിരുന്നു. ട്രാക്കുകള്‍ ശക്തിപ്പെടുത്തുന്ന പണി പൂര്‍ത്തീകരിച്ചാല്‍ ഇപ്പോള്‍ എത്തിയതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























