രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ...വികസനം രാഷ്‌ട്രിയത്തിന് അതീതം.. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാണ് തരൂർ...

രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ വരെ..വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. വികസനം രാഷ്‌ട്രിയത്തിന് അതീതമാണെന്നും, തരൂർ ട്വിറ്ററിൽ കുതിച്ചു. സിൽവർലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് 25 ന് പ്രധാനമന്ത്രി നിർവഹിക്കും.വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരുന്നു.കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് മംഗളുരു വരെ നീട്ടണെമന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍.
റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണെമന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തി സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. തിരുവനന്തപുരം-കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനേയും ഉള്‍പ്പെടുത്തണം.വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണെമന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വന്ദേഭാരത് എക്‌സ്പ്രസുകൾ പരമാവധി വേഗത്തിലോടാൻ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയാക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പാക്കുകയാണ്. ഇതിനുപുറമെ എറണാകുളം-ഷൊർണ്ണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയും പിന്നീട് 130 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.വന്ദേഭാരത് കാസർകോട് വരെ ഭാവിയിൽ 160 കി.മീ വേഗത തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടി.
സമീപഭാവിയിൽ തിരുവനന്തപുരത്തും കാസർകോട്ടും നിന്ന് ഒരേസമയം വന്ദേഭാരത് ട്രെയിനുകൾ പുറപ്പെടും
160 കിലോമീറ്റർ വേഗതയ്ക്ക് കേരളത്തിലെ പാത പരിഷ്‌കരിക്കും.
നിലവിൽ 70-80 കിലോമീറ്റർ. മൂന്നു ഘട്ടമായി 160 കിലോമീറ്ററാക്കും
ആദ്യഘട്ടം - ഒന്നര വർഷത്തിനകം തിരുവനന്തപുരം-കാസർകോട് 110 കിലോമീറ്റർ വേഗത കിട്ടാൻ പാത നവീകരിക്കും. ഇതിന് 381 കോടിപുതിയ പാളങ്ങൾ സ്ഥാപിക്കും. സ്ളീപ്പറുകൾ മാറ്റും.
രണ്ടാം ഘട്ടം: 3-5 വർഷത്തിനകം 130 കിലോമീറ്റർ വേഗത. വളവുകൾ നികത്താൻ ഭൂമി ഏറ്റെടുക്കും.
മൂന്നാം ഘട്ടം:160കിലോമീറ്റർ വേഗതയ്‌ക്ക് പാത നവീകരിക്കും. ഇതിനുള്ള രൂപരേഖ 7-8 മാസത്തിനകം.
രാജ്യത്ത് നിലവിൽ വേഗത 130 കിലോമീറ്റർ.
160 കിലോമീറ്റർ വേഗതയ്‌ക്ക് സങ്കീർണമായ സാങ്കേതിക വിദ്യ
എറണാകുളം-കായംകുളം പാത ആധുനികവൽക്കരണം നടക്കുന്നു.
https://www.facebook.com/Malayalivartha

























