പെറ്റുപെരുകാൻ പുതിയ പ്ലാനുമായി ചൈന.. കുട്ടികൾക്ക് പ്രേമ അവധി... സിലബസിലും ഉൾപ്പെടുത്തി? ജനസംഖ്യ കൂട്ടാൻ എല്ലാവരും പ്രേമിക്കണം

രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. ചൈനയിലെ യുവജനങ്ങൾക്ക് വിവാഹിതരാവാൻ തീരെ താൽപര്യമില്ല. പ്രത്യേകിച്ചും പുരുഷന്മാർക്ക്. ഇതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. യുവജനങ്ങളുടെ ഈ താൽപര്യമില്ലായ്മ അധികം വൈകാതെ ചൈനയെ കിഴവന്മാരുടെ രാജ്യമാക്കുമെന്ന പേടി സർക്കാരിനുണ്ട്.
അതിനാലാണ് ജനസംഖ്യ കൂട്ടാൻ യുവജനങ്ങളെ സ്വാധീനിക്കാനുള്ള വഴികളുമായി അധികൃതർ രംഗത്തെത്തിയത്. പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകർ ചൈനീസ് സർക്കാരിന് മുമ്പിൽ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോൾ സർക്കാരിനൊപ്പം നിന്ന് ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.
ഫാൻ മേ എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാൻയാങ് ഫ്ലൈയിങ് വൊക്കേഷണൽ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ പ്രഖ്യാപിച്ച അവധി, 'പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിതത്തെ സ്നേഹിക്കാനും അവധി ആഘോഷിച്ച് അതുവഴി പ്രണയിത്തിലേർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതരുടെ വിശദീകരണം.
കോളേജുകളെ കൂട്ടുപിടിച്ച് യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബ ജീവിതത്തിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമം. ആദ്യ ഘട്ടത്തിൽ ഏഴു കോളേജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് അവധി. പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്.
ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അങ്ങനെ എത്തിയില്ലെങ്കിൽ അതിനുവേണ്ട പ്രോത്സാഹനവും നൽകും. വെറുതേ പ്രണയിച്ച് നടന്നാൽ പോര. നൽകിയിട്ടുള്ള ഹോം വർക്കുകളും ചെയ്തിരിക്കണം. പ്രണയത്തെ കുറിച്ച് ഉൾപ്പടെ ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ എന്നിവയാണ് പ്രധാന ഹോംവർക്കുകൾ. ഇതെല്ലാം പരിശോധിച്ച് മാർക്കും നൽകും.
ജനസംഖ്യ കുറയുന്ന പ്രശ്നം പരിഹരിക്കാൻ പുരുഷ ധനം ഇല്ലാതാക്കൽ ഉൾപ്പടെ പലവഴികളും അധികൃതർ നോക്കിയിരുന്നു. വിവാഹം കഴിക്കാത്ത 30മേൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. ഈ നീക്കം കുറച്ചൊക്കെ പ്രയോജനം ഉണ്ടാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ആത്മ വിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ആദ്യമായി കഴിഞ്ഞവർഷം ജനസംഖ്യാശോഷണം റിപ്പോർട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, വിവാഹം ധനസമ്പാദനമാർഗമാക്കുന്നത് തടയാനാണ് സർക്കാർ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതൽപേർ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























