അസാധാരണ പ്രതിഭാസം... ഓഷ്യൻ ഡൈപോൾ രൂപം കൊള്ളുന്നു... കേരളത്തിൽ സംഭവിക്കുന്നത്! ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നു!

കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്‌ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്‌ഥയും കൂടുതൽ അസ്‌ഥിരമാകുകയാണെന്നാണ്. കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിശക്‌തമായ മഴയെ കുറിച്ചാണ് കൂടുതൽ ചർച്ച ചെയ്യാറുള്ളത്.
അപ്പോഴാണ് വരുന്ന മൺസൂൺ സീസണിൽ കേരളത്തിൽ മറ്റിടങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്നു സൂചന. പസഫിക്കിൽ എൽനിനോ സാധ്യത ശക്തമായതിനാൽ രാജ്യത്ത് മൺസൂൺ പൊതുവേ കുറയുമെന്ന ആശങ്കയാണ് ഈ സീസണിലുള്ളത്. എന്നാൽ, എൽ നിനോയുണ്ടായാലും ഇന്ത്യൻ ഓഷ്യൻ പോസിറ്റീവ് ഡൈപോൾ (ഐ.ഒ.ഡി.) എന്ന പ്രതിഭാസം സജീവമാകുന്നതിനാൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഐ.ഒ.ഡി. ഉരുത്തിരിയുക. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നതാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ. എൽ നിനോമൂലമുണ്ടാകുന്ന മഴക്കുറവ് ഐ.ഒ.ഡി പരിഹരിക്കുമെന്നാണ് കരുതുന്നത്. 87 സെന്റിമീറ്റർ മഴയാണ് ദേശീയ ശരാശരിയായി ഈ സീസണിൽ പ്രതീക്ഷിക്കുന്നതെന്നു ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ദീർഘകാല ശരാശരിയായ 96 ശതമാനത്തോളം വരുമെന്നാണ് ഐ.എം.ഡി. പറയുന്നത്. അതുകൊണ്ട് മഴ കുറയുകയില്ലെന്നാണ് ഇപ്പോൾ കരുതുന്നത്.
താപനിലയിലെ ഓരോ ഡിഗ്രി വർധനയ്‌ക്കും അന്തരീക്ഷത്തിലെ ജല ലഭ്യത 7% വർധിപ്പിക്കാൻ കഴിയുമെന്നു കരുതപ്പെടുന്നു, ഇതു കനത്ത മഴയ്‌ക്കും മഴവെള്ളം വേഗത്തിൽ ഒഴുകി നഷ്‌ടപ്പെടുന്നതിനും ഇടയാക്കും. അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്‌തമായ മഴയ്‌ക്ക് കാരണമാകുന്നു, എന്നാൽ ഈ ശക്‌തമായ മഴ ജലസ്രോതസുകൾക്കും കാർഷിക മേഖലയ്‌ക്കും ഒരു ഗുണവും ചെയ്യില്ല. ആലിപ്പഴവർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപം കൊള്ളാൻ അന്തരീക്ഷ താപവർധന സഹായകരമാകും.
എൽ നിനോയിൽ നിന്ന് വ്യത്യസ്തമായി, ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ചൂടാണിത്, ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ട് ഭൂമധ്യരേഖാ പ്രദേശങ്ങൾ തമ്മിലുള്ള സമുദ്രോപരിതല താപനിലയിലെ വ്യത്യാസമാണ് IOD നിർവചിക്കുന്നത് - അറബിക്കടലിന് സമീപമുള്ള പടിഞ്ഞാറൻ അറ്റവും ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗവും. പോസിറ്റീവ് ഐഒഡി അവസ്ഥ സാധാരണ മൺസൂണിന് അനുകൂലമായിരിക്കും.
മൺസൂൺ മിഷൻ ക്ലൈമറ്റ് ഫോർകാസ്റ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പ്രവചനം സൂചിപ്പിക്കുന്നത്, ദുർബലമായ പോസിറ്റീവ് ഐഒഡി സാഹചര്യങ്ങൾ മൺസൂൺ സീസണിന്റെ മധ്യത്തിൽ വികസിക്കാനും കുറച്ച് മാസങ്ങൾ കൂടി നിലനിൽക്കാനും സാധ്യതയുണ്ട്. പോസിറ്റീവ് ഐഒഡി സാഹചര്യങ്ങൾ സാധാരണ മൺസൂണിന് അനുകൂലമായിരിക്കും.
ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മൺസൂൺ മഴക്കുറവാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഗോവ, കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണ മൺസൂൺ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളൊഴികെ രാജ്യത്തെല്ലായിടങ്ങളിലും പൊതുവേ മൺസൂൺ മോശമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌െകെമെറ്റ് ചൂണ്ടിക്കാട്ടുന്നത്.
നിനോ അവസ്ഥകളും ഇന്ത്യൻ മഹാസമുദ്രത്തിലെ പോസിറ്റീവ് ഐഒഡി വികസനവും ഇന്ത്യൻ വേനൽക്കാല മൺസൂണിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് അറിയപ്പെടുന്നു.അതിനാൽ, "പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ സമുദ്രോപരിതല സ്ഥിതി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്".
എന്നാൽ, മറുവശത്ത് വരൾച്ച എന്ന രൂക്ഷവും നിശബ്‌ദവുമായ മറ്റൊരു കൊലയാളി പതിയിരുപ്പുണ്ടെന്ന കാര്യം പലപ്പോഴും മറന്നുപോകുന്നു.
ആഗോളതാപനം മൂലമുള്ള ഉയർന്ന താപനില ഭൂമിയിൽനിന്ന് ഈർപ്പം വളരെ വേഗത്തിൽ ബാഷ്‌പീകരിക്കപ്പെട്ടു നഷ്‌ടപ്പെടുന്നതിനു കാരണമാകുന്നു. ഉയർന്ന ഉപരിതല താപനില ആഗോള ജലചക്രത്തിന്റെ വേഗത വർധിപ്പിക്കുകയും അതുവഴി കനത്ത മഴ, ഭൗമോപരിതലത്തിലൂടെയുള്ള ജലപ്രവാഹം എന്നിവ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതു ചില പ്രദേശങ്ങളിൽ ഒരേ പോലെ വെള്ളപ്പൊക്കത്തിനും വരൾച്ചയ്‌ക്കും വഴിവച്ചേക്കാം.
ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിക്കുക എന്നത് ഇപ്പോഴും വ്യക്‌തമല്ല. ഇത്തരം ചുഴലികൾ സാധാരണയായി കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ സമീപകാലത്തു മിന്നൽ ചുഴലികളും വാട്ടർ സ്‌പൗട്ട് പോലുള്ള പ്രതിഭാസങ്ങളും മൺസൂൺ സമയത്തു പോലും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്.
ഇതെല്ലാം വ്യക്‌തമാക്കുന്നത് സമീപ കാലത്ത് കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. ആഗോളതാപനത്തിന്റെ ഫലമായി ഉഷ്‌ണതരംഗങ്ങൾ ലോകത്തിന്റെ എല്ലാ കോണിലും പിടിമുറുക്കി കഴിഞ്ഞു. ഇന്ത്യയും ഇതിൽനിന്നും വിഭിന്നമല്ല, ചൂട് അതിരുകടന്നു കഴിഞ്ഞു. അടുത്ത ദശകങ്ങളിൽ ഉഷ്‌ണതരംഗങ്ങൾ കൂടുതൽ തെക്കൻ അക്ഷാംശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. അതുകൊണ്ട് തന്നെ അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ ഭാവിയിൽ വർധനയുണ്ടാവും. ഇതിന്റെ ഭാഗമായി മൺസൂൺ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികൾക്കു കൂടുതൽ തൊഴിൽ ദിനങ്ങൾ നഷ്‌ടമാകുവാനും കാരണമായേക്കാം.
https://www.facebook.com/Malayalivartha
























