Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ, നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവ്... സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾ വരുന്നത്....മുഖ്യന് പോലും പേടി..

25 APRIL 2023 03:31 PM IST
മലയാളി വാര്‍ത്ത

എ ഐ ക്യാമറകൾ ഉണ്ടാക്കി വച്ചിട്ടുള്ള കോളിളക്കങ്ങൾ ഇവിടെ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്..ഒരു കാര്യം വ്യക്തമായി ഇതിനു പിന്നിൽ നടന്നിരിക്കുന്നത് വൻ അഴിമതിയാണ് എന്നുള്ളത്..സ്പ്രിങ്ക്ലർ പോലെയുള്ള ഒരു തട്ടിപ്പാണ് സർക്കാർ ഇതിലൂടെ ലക്‌ഷ്യം വച്ചത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല..ആ തട്ടിപ്പാണിപ്പോൾ പുറം ലോകം അറിഞ്ഞത്..അതിനെ ചുറ്റി പറ്റിയപ്പോൾ ചർച്ചകളും പുരോഗമിക്കുകയാണ്..എന്നാലിപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടെ പുറത്തുൽ വന്നിരിക്കുകയാണ്..കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചന. കെൽട്രോൺ ഉപകരാർ കൊടുത്തതിലും അവർ മറുകരാർ നൽകിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്നാണറിയുന്നത്.ശോഭ റെണൈസൻസ് ഇൻഫർമേഷൻ ടെക്‌നോളജി (സ്രിറ്റ് ) പദ്ധതിയുമായി കെൽട്രോണിനെ സമീപിച്ചതിനു പിന്നാലെ, 2019ൽ കെൽട്രോണാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാർ ലഭിച്ച സ്രിറ്റ് മറുകരാർ കൊടുത്തതാകട്ടെ 2020ൽ രജിസ്റ്റർ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.

അഞ്ചു വർഷത്തെ ബിൽ‌ഡ് ഓൺ ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (BOOT) പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി (P.M.C) ആയിട്ടാണ് കെൽട്രോൺ പദ്ധതിയുടെ ഭാഗമാവുന്നത്. തുടർ നടപടികളെല്ലാം സുതാര്യമാകണമെന്ന് സർക്കാർ ഉത്തരവിൽനിർദേശിച്ചിരുന്നെങ്കിലും ഉപകരാർ ഉൾപ്പെടെ കെൽട്രോൺ മറച്ചുവച്ചു.തുകയിൽ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണർ നൽകിയ വർക്ക് ഓർഡർ റദ്ദ് ചെയ്യാൻ സാധിക്കാത്തതിനാൽ സമഗ്ര ഭരണാനുമതി നൽകുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു.മറ്റു കാരണങ്ങളും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികൾ ഏതാണ്ട് പൂർണമായി പൂർത്തീകരിച്ചത് കണക്കിലെടുത്തും, സർക്ക‌ാർ മിക്കവാറും എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളായി നൽകിയതിനാലും കെൽട്രോൺ സ‌ർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായതിനാലും എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചതിനാലും അനുമതി എന്നാണ് ഉത്തരവിലെ വിശദീകരണം.കരാർ തുടക്കം....2019: കെൽട്രോൺ മോട്ടോർ വാഹനവകുപ്പുമായി ഉണ്ടാക്കിയ സർവീസ് ലെവൽ കരാറിന് ഡിസംബർ 28ന് ഗതാഗതവകുപ്പ് അംഗീകാരം നൽകി.

 

2020: കെൽട്രോൺ നൽകിയ പദ്ധതി ധനവകുപ്പ് ടെക്‌നിക്കൽ കമ്മിറ്റിയും ഐ.ടി വകുപ്പും പരിശോധിച്ച് അനുമതി നൽകിയ ശേഷം ഏപ്രിൽ 27ന് ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. എല്ലാം ജനത്തിനു മേൽ#മോട്ടോർ വാഹന വകുപ്പുമായി നടന്ന ചർച്ചയിൽ കെൽട്രോൺ പദ്ധതി ചെലവായി അറിയിച്ചത് 73 കോടി രൂപ.#ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേർത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വർദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു.സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾവരുന്നത്.ടെൻഡർ വഴിയെന്ന്മധുനമ്പ്യാർതിരുവനന്തപുരം: ദേശീയ തലത്തിൽ വിളിച്ച ടെൻഡറിൽ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാർ അറിയിച്ചു.നിർമ്മിത ബുദ്ധിയിൽ 16 സംസ്ഥാനത്തും പ്രൊഡക്ടുകൾ നൽകിയിട്ടുമുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഏറെക്കാലമായി പ്രവർത്തിക്കുന്നു. 25 കോടി വരെയുള്ള പ്രൊജക്ടിൽ നേരിട്ടാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അതിന് മുകളിൽ പോയാൽ മറ്റ് നിക്ഷേപകരുണ്ടാവും.അതുകൂടാതെ ഓരോ ദിവസം കഴിയും തോറും പ്രതിപക്ഷങ്ങളും ഓരോ പോയിന്റും ആയിട്ടാണ് വരുന്നത്..

 

സർക്കാരിനെതിരെ പ്രയോഗിക്കാൻ തക്കം ശക്തമായ തെളിവുകളും തങ്ങളുടെ കയ്യിലുണ്ടെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്...ഏതായാലും ജനങ്ങളെ സംബന്ധിച്ചും അവർക്കും ആശങ്കകൾ വർധിക്കുകയാണ്..അതുകൊണ്ട് തക്കമായ മറുപടി സർക്കാർ..അല്ലെങ്കിൽ ഇതിന്റെ അധികൃതർ നൽകിയേ മതിയാവു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends