കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ, നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവ്... സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾ വരുന്നത്....മുഖ്യന് പോലും പേടി..

എ ഐ ക്യാമറകൾ ഉണ്ടാക്കി വച്ചിട്ടുള്ള കോളിളക്കങ്ങൾ ഇവിടെ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്..ഒരു കാര്യം വ്യക്തമായി ഇതിനു പിന്നിൽ നടന്നിരിക്കുന്നത് വൻ അഴിമതിയാണ് എന്നുള്ളത്..സ്പ്രിങ്ക്ലർ പോലെയുള്ള ഒരു തട്ടിപ്പാണ് സർക്കാർ ഇതിലൂടെ ലക്‌ഷ്യം വച്ചത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല..ആ തട്ടിപ്പാണിപ്പോൾ പുറം ലോകം അറിഞ്ഞത്..അതിനെ ചുറ്റി പറ്റിയപ്പോൾ ചർച്ചകളും പുരോഗമിക്കുകയാണ്..എന്നാലിപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടെ പുറത്തുൽ വന്നിരിക്കുകയാണ്..കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചന. കെൽട്രോൺ ഉപകരാർ കൊടുത്തതിലും അവർ മറുകരാർ നൽകിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്നാണറിയുന്നത്.ശോഭ റെണൈസൻസ് ഇൻഫർമേഷൻ ടെക്‌നോളജി (സ്രിറ്റ് ) പദ്ധതിയുമായി കെൽട്രോണിനെ സമീപിച്ചതിനു പിന്നാലെ, 2019ൽ കെൽട്രോണാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാർ ലഭിച്ച സ്രിറ്റ് മറുകരാർ കൊടുത്തതാകട്ടെ 2020ൽ രജിസ്റ്റർ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.
അഞ്ചു വർഷത്തെ ബിൽഡ് ഓൺ ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (BOOT) പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി (P.M.C) ആയിട്ടാണ് കെൽട്രോൺ പദ്ധതിയുടെ ഭാഗമാവുന്നത്. തുടർ നടപടികളെല്ലാം സുതാര്യമാകണമെന്ന് സർക്കാർ ഉത്തരവിൽനിർദേശിച്ചിരുന്നെങ്കിലും ഉപകരാർ ഉൾപ്പെടെ കെൽട്രോൺ മറച്ചുവച്ചു.തുകയിൽ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണർ നൽകിയ വർക്ക് ഓർഡർ റദ്ദ് ചെയ്യാൻ സാധിക്കാത്തതിനാൽ സമഗ്ര ഭരണാനുമതി നൽകുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു.മറ്റു കാരണങ്ങളും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികൾ ഏതാണ്ട് പൂർണമായി പൂർത്തീകരിച്ചത് കണക്കിലെടുത്തും, സർക്കാർ മിക്കവാറും എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളായി നൽകിയതിനാലും കെൽട്രോൺ സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായതിനാലും എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചതിനാലും അനുമതി എന്നാണ് ഉത്തരവിലെ വിശദീകരണം.കരാർ തുടക്കം....2019: കെൽട്രോൺ മോട്ടോർ വാഹനവകുപ്പുമായി ഉണ്ടാക്കിയ സർവീസ് ലെവൽ കരാറിന് ഡിസംബർ 28ന് ഗതാഗതവകുപ്പ് അംഗീകാരം നൽകി.
2020: കെൽട്രോൺ നൽകിയ പദ്ധതി ധനവകുപ്പ് ടെക്‌നിക്കൽ കമ്മിറ്റിയും ഐ.ടി വകുപ്പും പരിശോധിച്ച് അനുമതി നൽകിയ ശേഷം ഏപ്രിൽ 27ന് ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. എല്ലാം ജനത്തിനു മേൽ#മോട്ടോർ വാഹന വകുപ്പുമായി നടന്ന ചർച്ചയിൽ കെൽട്രോൺ പദ്ധതി ചെലവായി അറിയിച്ചത് 73 കോടി രൂപ.#ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേർത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വർദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു.സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾവരുന്നത്.ടെൻഡർ വഴിയെന്ന്മധുനമ്പ്യാർതിരുവനന്തപുരം: ദേശീയ തലത്തിൽ വിളിച്ച ടെൻഡറിൽ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാർ അറിയിച്ചു.നിർമ്മിത ബുദ്ധിയിൽ 16 സംസ്ഥാനത്തും പ്രൊഡക്ടുകൾ നൽകിയിട്ടുമുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഏറെക്കാലമായി പ്രവർത്തിക്കുന്നു. 25 കോടി വരെയുള്ള പ്രൊജക്ടിൽ നേരിട്ടാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അതിന് മുകളിൽ പോയാൽ മറ്റ് നിക്ഷേപകരുണ്ടാവും.അതുകൂടാതെ ഓരോ ദിവസം കഴിയും തോറും പ്രതിപക്ഷങ്ങളും ഓരോ പോയിന്റും ആയിട്ടാണ് വരുന്നത്..
സർക്കാരിനെതിരെ പ്രയോഗിക്കാൻ തക്കം ശക്തമായ തെളിവുകളും തങ്ങളുടെ കയ്യിലുണ്ടെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്...ഏതായാലും ജനങ്ങളെ സംബന്ധിച്ചും അവർക്കും ആശങ്കകൾ വർധിക്കുകയാണ്..അതുകൊണ്ട് തക്കമായ മറുപടി സർക്കാർ..അല്ലെങ്കിൽ ഇതിന്റെ അധികൃതർ നൽകിയേ മതിയാവു..
https://www.facebook.com/Malayalivartha






















