പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുക വേളയിൽ ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷം; കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വന്ദേ ഭാരതിന്റെ ഫ്ളാഗ്ഓഫ് ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചിരിക്കുകയാണ്. ഈ സന്തോഷ വേളയിൽ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുക വേളയിൽ ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മുന്നോടിയായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയാണ്.
അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് ഇന്ത്യയ്ക്ക് പ്രസംശനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ സയൻസ് പാർക്കും വാട്ടർ മെട്രോയും സംസ്ഥാന സർക്കാരിന്റെ മുൻ കൈയിലുള്ള പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രസംഗത്തിൽ നിർണായകമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്. വികസന സാധ്യതകൾ ലോകം അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസിത ശക്തിയുടെ ഗുണം പ്രവാസികൾക്കും കിട്ടുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. റെയിൽവേ സുവർണ കാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ്, മുൻപുള്ള സർക്കാരിന്റെ കാലത്ത് കിട്ടിയതിനെക്കാൾ അഞ്ചിരട്ടി തുകയാണ് റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോൾ കിട്ടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
https://www.facebook.com/Malayalivartha






















