Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

75 കോടിയ്ക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു

25 APRIL 2023 08:45 PM IST
മലയാളി വാര്‍ത്ത

നിയമം നടപ്പിലാക്കാന്‍ പോലും സ്വകാര്യ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്കുന്ന പിണറായി സര്‍ക്കാര്‍ ധനസമ്പാദത്തിന് വേണ്ടി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തട്ടിക്കൂട്ട് കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന തുകയില്‍ കമ്പനിയുടെ ലാഭവും , എ ഐ ക്യാമറയുടെ ചിലവും കഴിച്ചുള്ള നക്കാപിച്ചയ്ക്കായി കേരളത്തെ ക്വട്ടേഷന്‍ കമ്പനിയ്ക്ക് വിറ്റിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നു വേണം കരുതാന്‍ . കെല്‍ട്രോണിന്റെ പരില്‍ കരാര്‍ നേടി പല കമ്പനിക്ള്‍ക്ക് മറിച്ചു നല്കിയതിലൂടെ 75.42 കോടി രൂപ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നാണ് കണക്ക് . സ്ട്രിറ്റ് എന്ന കമ്പനിയ്ക്ക് നോ്ക്കുകൂലിയായി കൊടുത്തതാകട്ടെ ഒന്‍പത് കോടിയും.

 എല്ലാം കൊടുത്തു പോയാലും സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ പിഴിഞ്ഞ് നല്കാമെന്നാണ് വാക്ക് നല്കയിരിക്കുന്നത്. അതു കൊണ്ടാണ് ഗതാഗത കമ്മിഷണര്‍ പറയുന്നത് കുട്ടികളുള്ളവര്‍ ടൂവീലര്‍ ഉപയോഗിക്കരുതെന്ന്. ആന്റണി രാജുവാകട്ടെ കുട്ടികളെ സ്‌കൂള്‍ ബസില്‍ വിട്ട് പഠിപ്പിക്കാനും പറയുന്നുണ്ട്. ഭരണ പക്ഷത്തിന് അഴിമതി നടത്താനായി ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളിയതിന്റെ ആശ്വാസം മലയാളിയ്ക്കുണ്ട്.കെല്‍ട്രോണിനെ മുന്നില്‍ നിറുത്തി സ്വകാര്യ കമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചനകളാണ് പുറത്തുവരുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തതിലും അവര്‍ മറുകരാര്‍ നല്‍കിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന വ്യക്തമായ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 എ.ഐ. ക്യാമറകള്‍ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ കമാന്ന് ഒരക്ഷരം മിണ്ടാതിരിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി നേതൃത്വം കര്‍ശന വിലക്കേര്‍പ്പെടുത്തിയതു കൊണ്ടാണ്. കാരണം പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും അറിഞ്ഞു കൊണ്ടു തന്നെയാണ് ക്യാമറ കരാറുകള്‍ മാറ്റിയും മറിച്ചു നല്കിയത്.ശോഭ റെണൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ സ്രിറ്റാണ് പദ്ധതിയുമായി കെല്‍ട്രോണിനെ സമീപിച്ചത്. പിന്നാലെ, 2019ല്‍ കെല്‍ട്രോണാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാര്‍ ലഭിച്ച സ്രിറ്റ് മറുകരാര്‍ കൊടുത്തതാകട്ടെ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.അഞ്ചു വര്‍ഷത്തെ ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍  പദ്ധതി പ്രകാരമാണ് കരാര്‍ നല്കിയിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പുമായി നടന്ന ചര്‍ച്ചയില്‍ കെല്‍ട്രോണ്‍ പദ്ധതി ചെലവായി  73 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേര്‍ത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു. സര്‍ക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോള്‍വരുന്നത്. ക്യാമറ സ്ഥാപിച്ച് പിഴ ഈടാക്കി പദ്ധതി ചിലവിന്റെ തുക എടുത്ത ശേഷം ബാക്കി സര്‍ക്കാരിന് നല്കണമെന്നാണ് വ്യവസ്ഥ. സാധാരണ ബ്ലൈഡ് പലിശക്കാര്‍ പണം പിരിക്കാനായി ഗുണ്ട സംഘങ്ങളെ നിയമിക്കുന്നതിന് സമാനമായ രീതിയിലാണ് നിയമപരമായി പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ നിയമിച്ചിരിക്കുന്നത്.

75 കോടിയ്ക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു. രണ്ടാമത് വര്‍ദ്ധിപ്പിച്ച തുകയ്ക്ക് കരാര്‍ വരാനുള്ള കാരണമെന്താണ്? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിയ്ക്ക് അവസരമൊരുക്കുകയാണ്. സര്‍ക്കാരിനും കമ്പനികള്‍ക്കും പദ്ധതിയില്‍ മുതല്‍മുടക്കില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇവിടെ എല്ലാ കുറ്റവും കെല്‍ട്രോണിന്റെ തലയില്‍ ചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭാവിയില്‍ കേസ് വന്നാലും സര്‍ക്കാരിനെ ബാധിക്കാതെ കെല്‍ട്രോണില്‍ ഒതുക്കി നിറുത്താനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. കരാര്‍ വിവരങ്ങള്‍ വിവരാവകാശ പ്രകാരം പോലും പുറത്തു വിട്ടിട്ടില്ല. മന്ത്രിസഭ പോലും അറിയാത്ത കമ്പനികളുടെ പേരുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ക്യാമറ സ്ഥാപിച്ചതിലൂടെ കോടികള്‍ അടിച്ചു മാറ്റിയവരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ കെല്‍ട്രോണിനെ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുകയാണ്. ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫയലുകള്‍ കൈമാറിയ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യമുയരുന്നുണ്ട്. കാരണം ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ ഗതാഗത കമ്മിഷണറുടെ ആവശ്യപ്രകാരം അംഗീകരിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരള സര്‍ക്കാരിന്റെ പലവിധ കരാറുകള്‍ നേടിയതിനെ കുറിച്ച് അന്വേഷണം ആവശ്യമാണെന്ന മുറവിളികളും ഉയരുന്നുണ്ട്. ബാംഗ്ലൂരിലെ കമ്പനികള്‍ നേടിയ കരാറുകളും കണ്‍സള്‍ട്ടന്‍സികളും വിവാദത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാറ്റിലും തിരിമറിയും അഴിമതിയും വ്യക്തവുമാണ്. എന്തായാലും ക്യാമറ കേസില്‍ കട്ടവരെയെല്ലാം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം സര്‍ക്കാരും അതില്‍ കക്ഷിയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends