കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി; റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി; ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്ന് അധികൃതർ

കഴിഞ്ഞ ദിവസം വളരെ ആഘോഷപൂർവ്വം പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഉത്ഘാടനം ചെയ്തു. തിരിച്ച് പോകുകയും ചെയ്തു. വന്ദേ ഭാരത് വന്നതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു പകുതിയലധികം മലയാളികളും. എന്നാൽ ഇപ്പോൾ ഇതാ ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി എന്ന വിവരം പുറത്ത് വന്നരിക്കുകയാണ് . ഈ വിവരം പുറത്ത് വന്നതോടെ റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തിയിരിക്കുകയാണ് .
ട്രെയിൻ നിർത്തിയിട്ടിരുന്നത് കണ്ണൂരിലായിരുന്നു . ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ എത്തി പരിശോധന നടത്തുകയും ചെയ്തു.ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ട് . കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ല. അതുകൊണ്ട്, കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ തുറന്നടിച്ചു.
വന്ദേ ഭാരത് ട്രെയിനിന്‍റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര ഇന്ന് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തകരാർ കണ്ടെത്തിയത്.ട്രെയിന്‍ കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. കാസര്‍കോട് നിന്ന് തുടങ്ങുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത് എന്നതും ശ്രദ്ധേയമായ കാര്യം . ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കുവാനിരിക്കുകയാണ് . എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് എത്തും.
https://www.facebook.com/Malayalivartha






















