മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്; കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്, ‘കെമിക്കൽ ബ്ലാസ്റ്റ്’ ; അമിതമായി ഉപയോഗിച്ചതോടെ ഫോണിന്റെ ബാറ്ററി ചൂടായതും പൊട്ടിത്തെറിയിലേക്ക് നയിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചത്. ഈ സംഭവത്തില്‍ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്, ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല അമിത ഉപയോഗവും പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. അമിതമായി ഉപയോഗിച്ചതോടെ ഫോണിന്റെ ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. മാത്രമല്ല , ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായി.
ഫോൺ ഡിസ്പ്ലെയുടെ വിടവിലൂടെ സ്ഫോടനത്തിൽ ആദിത്യ ശ്രീയുടെ മുഖം തകർന്നു. ഫോൺ ഉപയോഗിച്ചിരുന്ന കൈ വിരലുകൾ അറ്റു പോയി. ഇത്തരത്തിൽ അതിഭയാനകമായ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. തിരുവില്വാമലയിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ മൊബൈൽ പൊട്ടിത്തെറിച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപായിരുന്നു പാലക്കാട്ടുനിന്നു ഫോൺ വാങ്ങി നൽകിയത്. ഈ ഫോണാണ് ഇപ്പോൾ പൊട്ടിത്തെറിച്ചത് . കഴിഞ്ഞ വർഷം ബാറ്ററി മാറ്റി. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ആഹാരം എടുക്കാനായി അടുക്കളയിലേക്കു പോയി. ആ സമയം അപകടമുണ്ടാകുകയായിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലതു കൈവിരലുകൾ അറ്റുപോയി. കൈപ്പത്തി തകർന്നു. അപകടം നടക്കുന്ന സമയം കുട്ടി പുതപ്പിനുള്ളിലായിരുന്നു. പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha






















