Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

കേരളം പിണറായിയുടെ വെള്ളാന...അവതാരങ്ങളല്ല കറക്കുകമ്പനികളാണ് താരം..റോഡ് പണിക്കാര്‍ക്ക് ക്യാമറാ ടെണ്ടര്‍..കേരളത്തെ മുഖ്യമന്ത്രി ശരിക്കുമൊരു വെള്ളരിക്കാപട്ടണം ആക്കിയിരിക്കുകയാണ്

26 APRIL 2023 12:50 PM IST
മലയാളി വാര്‍ത്ത
    നമ്മുടെ മുഖ്യന്‍ മാസ് ഹീറോയാണല്ലോ, അതുകൊണ്ടാണ് ആര്‍.എസ്.എസുകാരുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് പോയ കഥ പലപ്പോഴും അദ്ദേഹവും അണികളും അയവെട്ടുന്നത്. മുഖ്യന്‍ അധികാരത്തിലേറുന്നതിന് മുമ്പ് വിളിച്ച പത്രസമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞൊരു കാര്യമുണ്ട്. അവതാരങ്ങളെ താന്‍ ഏഴയലത്ത് അടുപ്പിക്കില്ലെന്ന്. എന്നിട്ടും ഒന്നാമൂഴത്തില്‍ രമണ്‍ശ്രീവാസ്തവ മുതല്‍ ജോണ്‍ബ്രിട്ടാസ് വരെയുള്ള അവതാരങ്ങളുണ്ടായിരുന്നു. രണ്ടാമൂഴം വന്നപ്പോള്‍ അവതാരങ്ങളില്ല പകരം കറക്കുകമ്പനികളാണ് കറവപ്പശുക്കള്‍. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വിലാസം പള്ളിക്കൂടമായ സെക്രട്ടറിയേറ്റില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും അനുവദിക്കും. ആരെങ്കിലും എതിര്‍ത്താല്‍ അവന്റെ കാര്യം കട്ടപ്പൊക.         റോഡ് പണി നടത്തുന്ന കമ്പനികള്‍ക്ക് വരെ വലിയ സാങ്കേതിക വിദ്യയുള്ള പദ്ധതികള്‍ വലിയ തുകയ്ക്കുള്ള ടെണ്ടറിന് നല്‍കുകയാണ് സര്‍ക്കാര്‍.  ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദ കിംഗില്‍ മുരളി പറയുന്നൊരു ഡയലോഗുണ്ട് ' വേണ്ടിവന്നാ നമ്മളീ ഇന്ത്യാ മഹാരാജ്യം തന്നെ കയറ്റിയയ്ക്കും' അത്രയ്ക്കങ്ങോട്ടില്ലെങ്കിലും നമ്മളുടെ കൊച്ചുകേരളം മുഖ്യന്റെയും ടീമിന്റെയും വെള്ളാനയാണ്. അതുകൊണ്ടാണല്ലോ റോഡ് പണിക്കാര്‍ക്ക് എ.ഐ ക്യാമറ കരാര്‍ ലഭിച്ചത്. അങ്ങനെ കേരളത്തെ മുഖ്യമന്ത്രി ശരിക്കുമൊരു വെള്ളരിക്കാപട്ടണം ആക്കിയിരിക്കുകയാണ്.   എ.ഐ ക്യാമറ പദ്ധതി സംബന്ധിച്ച് 18-04-23ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലെ വിചിത്രമായ വാചകം ഇങ്ങിനെയാണ്,  ഗതാഗത വകുപ്പ് വര്‍ക്ക് ഓര്‍ഡര്‍ റദ്ദാക്കാത്തതിനാല്‍ എ.ഐ ക്യാമറാ പദ്ധതിക്ക് അനുമതി കൊടുക്കുന്നു. സ്പീഡ് ക്യാമറ, പൊലീസിന്റെ ലോക്കപ്പ് മര്‍ദ്ദനം അറിയാന്‍ ബോഡി ക്യാം,  പിന്നെ വീടുകളിലെ മോഷണം തടയുന്നതിന് മറ്റൊരു ക്യാമറാ പദ്ധതി. ഇതിനെല്ലാം ഒരുപാട് കോടികള്‍ ചെലവഴിച്ചു. ഇതിനൊക്കെ എന്ത് സംഭവിച്ചെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. എന്നാല്‍ എന്നാല്‍ എ.ഐ ക്യാമറ പദ്ധതി വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. കെല്‍ട്രോണും ഗതാഗത വകുപ്പും സര്‍ക്കാരും മറുപടി പറയണം.         ബി.ഒ.ടി അഥവാ ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍ന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റായിട്ടാണ് കെല്‍ട്രോണിനെ ഇൗ പദ്ധതി ഏല്‍പ്പിച്ചത്. കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്ക് കരാര്‍ കൊടുത്തു. ധനകാര്യവകുപ്പ് ഇതിനെയെല്ലാം എതിര്‍ത്തു. കാരണം പൊതുപണം എടുത്താണ് ഇതൊക്കെ നടപ്പാക്കുന്നത്. അതിനെയൊക്കെ മറികടന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അനുമതി നേടിയത്. അതേക്കുറിച്ച് ജനം ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുകയും വികസവിരോധികളാക്കുകയും ചെയ്യുന്നു. മടിയില്‍ കനമില്ലാത്തവന് ഭയമില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രസംഗിക്കുന്ന മുഖ്യമന്ത്രി എന്തേ ഈ വിഷയത്തില്‍ മൗനത്തിന്റെ വല്മികത്തില്‍ അടയിരിക്കുന്നത്. അങ്ങ് കാര്യങ്ങള്‍ തുറന്ന് പറയണം.           സര്‍ക്കാരിന് ചെലവാകുന്ന പണം ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം ജനങ്ങളുടെ കയ്യില്‍ നിന്ന് വസൂലാക്കാനാണ് തീരുമാനം. അതുകൊണ്ട് പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണം.  രാജ്യത്തെ ടെണ്ടര്‍ നടപടികള്‍ക്ക് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറുടെ വ്യവസ്ഥകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടെണ്ടര്‍ രേഖകളെല്ലാം പ്രസിദ്ധീകരിക്കണമെന്നാണ്. ഇവിടെ കെല്‍ട്രോണ്‍ ടെണ്ടര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. ബാക്കിയെല്ലാ രേഖകളും ലഭ്യമാണ്. എന്തിനാണിത്. മടിയില്‍ കനമുള്ളത് കൊണ്ടല്ലേ അതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരുടെ നേരെ ചാടിക്കടിക്കുന്നത് എന്തിന്. ചോദ്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രിക്ക് ഭയമാണെന്ന് പറയുന്ന ഇടത് നേതാക്കളും പല സഹയാത്രികരും എ.ഐ ക്യാമറാ ടെണ്ടറിനെ കുറിച്ച് ചോദിക്കുമ്പോഴേ കലിപ്പിലാകുന്നു. സഖാക്കളേ... നിങ്ങളൊരു കാര്യം മനസ്സിലാക്കണം,  പദ്ധതിക്കുള്ള പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാനുള്ള അവകാശം  പൊതുജനത്തിനുണ്ട്. അവരുടെ അദ്വാനത്തില്‍ നിന്ന് കിട്ടുന്ന പണത്തില്‍ നിന്ന് നികുതി അടയ്ക്കുന്ന തുകയാണ് പൊതുഖജനാവിലെത്തുന്നത്. അക്കാര്യം മറക്കരുത്.           നാല് കമ്പനികളാണ് എ.ഐ ക്യാമറാ പദ്ധതി ടെണ്ടറില്‍ പങ്കെടുത്തത്. ഒരെണ്ണത്തിന് യോഗ്യത ഇല്ലെന്ന് പറഞ്ഞ് മാറ്റി.  എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. ഇവരത് മറ്റ് രണ്ട് കമ്പനികള്‍ക്ക് മറിച്ചുകൊടുത്തു. ആറ് ശതമാനം കമ്മിഷന്‍ ആദ്യം തരണമെന്നും പറഞ്ഞു. പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ സാങ്കേതിക പരിഞ്ജാനമുള്ള കമ്പനിയെ കണ്ടെത്താനാണ് ടെണ്ടര്‍ നടത്തുന്നത്. പക്ഷെ, ഇവിടെ ഇടനിലക്കാരനെ കണ്ടെത്തി കമ്മിഷനും നിശ്ചയിച്ചു. 9 കോടി കമ്മിഷന്‍ കിട്ടിയ ശേഷം പദ്ധതി നടപ്പാക്കാന്‍ പറയുന്നു. ടെണ്ടറില്‍ പങ്കെടുത്ത് അയോഗ്യരായവരേക്കാള്‍ യോഗ്യത കുറവായ ഏതോ കമ്പനികള്‍ക്ക് ടെണ്ടര്‍ മറിച്ച് കൊടുത്തു. ടെണ്ടറില്‍ പങ്കെടുത്ത അശോക, അക്ഷര എന്നീ കമ്പനികള്‍ക്കും എസ്.ആര്‍.ഐ.ടിയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.       അശോകാ ബില്‍ഡ് കോണ്‍ എന്ന കമ്പനിക്ക് 354 കോടിയുടെ കെ. ഫോണിന്റെ  വര്‍ക്ക് എസ്.ആര്‍.ഐ.ടി കൊടുത്തതാണ്. ഈ കമ്പനികളെല്ലാം കറക്ക് കമ്പനികളാണ്. കെ.ഫോണ്‍, ശുചിത്വമിഷന്‍ എന്നിവിടങ്ങളിലെല്ലാം പ്രസാദിയോ, അശോകാ ബില്‍ഡ് കോണ്‍, യു.എല്‍.ടി.എസ് എന്നീ കമ്പനികള്‍ ഉണ്ട്. യു.എല്‍.ടി.എസ് പ്രസാഡിയോയ്ക്ക് ഇന്‍വോയിസ് കൊടുത്തതിന്റെ രേഖ പുറത്തുവന്നിട്ടുണ്ട്. അശോകാ ബില്‍ഡ് കോണ്‍ കെ.ഫോണുമായി ബന്ധപ്പെട്ട് പ്രസാഡിയോയ്ക്ക് ഇന്‍വോയിസ് കൊടുത്തിട്ടുണ്ട്. അതിന്റെ രേഖകളും പുറത്തായി. ചുരുക്കം പറഞ്ഞാല്‍ റോഡുപണിയുമായി നടക്കുന്ന, ഈ സാങ്കേതിക വിദ്യയുമായി ബന്ധമില്ലാത്ത രണ്ട് മൂന്ന് കമ്പനികളെ കൊണ്ടുവന്ന് ഉടായിപ്പ് നടത്തുകയാണ്. എ.ഐ ക്യാമറാ പദ്ധതിയുടെ ടെണ്ടര്‍ രേഖകളും ടെക്‌നിക്കല്‍ ഇവാല്യൂവേഷന്റെ സ്‌കോറും കെല്‍ട്രോണ്‍ പുറത്ത് വിടാത്തത് അതുകൊണ്ടാണ്. ടെണ്ടര്‍ ലഭിച്ച കമ്പനിയുടെ യോഗ്യത എന്താണ്.           കെല്‍ട്രോണിന്  ബി.ഒ.ടി കരാറാണ് ആദ്യം നല്‍കിയത്. ഇപ്പോഴത് മാറ്റി കാപക്‌സ് മോഡലാക്കിയെന്നാണ് പുതിയ ഉത്തരവ്. എങ്കില്‍ പദ്ധതി റീടെണ്ടര്‍ ചെയ്യണം. അതുണ്ടാകുന്നില്ല. പകരം നാട്ടുനടപ്പിനേക്കാള്‍ വലിയ തുകയ്ക്കാണ് പദ്ധതികള്‍ നല്‍കിയത്. ഇത് മാത്രമല്ല പല പദ്ധതികളും. എന്നിട്ട് ടെണ്ടര്‍ ലഭിക്കുന്ന കമ്പനികള്‍ മറ്റ് കമ്പനികള്‍ക്ക് മറിച്ചുകൊടുക്കുകയും ചെയ്യുന്നു. മൊത്തം കറക്ക് കമ്പനികള്‍. ഇവരെ ചോദ്യം ചെയ്താല്‍ സഖാക്കളുടെ രോമം എഴുന്നേല്‍ക്കും. കാരണം മടിയില്‍ കനത്തിലിരിക്കുന്ന കമ്മിഷന്റെ നന്ദി കാണിക്കണമല്ലോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (7 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (17 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends