പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ മാങ്ങ മോഷണം...ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പി.വി.ഷിഹാബിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു...സി.സി.ടി.വി ദൃശ്യമടക്കം കടയുടമ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്...

പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ മാങ്ങ മോഷണക്കേസിലെ പ്രതി ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കാരണം കാണിക്കൽ നോട്ടീസിന് ഷിഹാബ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടതെന്ന് ഇടുക്കി എസ്.പി അറിയിച്ചു.കഴിഞ്ഞ സെപ്തംബർ 30ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു കാഞ്ഞിരപ്പള്ളി ടൗണിലെ പച്ചക്കറി മൊത്ത വ്യാപാരക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ചത്. സ്‌കൂട്ടർ നിറുത്തി മാങ്ങ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യമടക്കം കടയുടമ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 600 രൂപയുടെ പത്തുകിലോ മാങ്ങയാണ് മോഷണം പോയത്. പൊലീസ് കേസെടുത്തെങ്കിലും വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കടയുടമ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് അവസാനിപ്പിച്ചിരുന്നു.
എന്നാൽ വിഷയം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ ഷിഹാബിനെ സസ്പെൻഡ് ചെയ്തു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നതും പരിഗണിച്ചാണ് പിരിച്ചുവിടൽ.മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗകേസിലും പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് മാങ്ങ മോഷണം നടത്തിയത്. ഇതുകൂടാതെ അടിപിടി, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ കേസുകളിലും ഇയാൾ പ്രതിയായിരുന്നു.വിൽപ്പനയ്ക്കായി ഇറക്കി വച്ച മാങ്ങയ്ക്ക് കിലോയ്ക്ക് അറുന്നൂറ് രൂപയാണ് വില. പത്ത് കിലോ മാങ്ങ ആണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, കേസ് ഒത്തിതീർക്കാൻ ശ്രമിച്ചെന്ന ആരോപണം ഉണ്ടായിരുന്നു. കടയുടമ നൽകിയ പരാതി പിൻവലിച്ചിരുന്നു. മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എങ്കിലും പൊലീസിൻറെ സല്പേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുക ആയിരുന്നു.അതേസമയം, മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ വിചാരണ നടക്കുന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. 2019ൽ പാക്കാനം സ്വദേശിനി മുണ്ടക്കയം പൊലീസിന് നൽകിയ പരാതിയിൽ ഷിഹാബ് അറസ്റ്റിൽ ആയിരുന്നു.പീഡനക്കേസിൽ ഇയാൾ സസ്പെൻഷനിലും ആയിരുന്നു. സ്ത്രീകളെ ശല്യം ചെയ്ത കേസിൽ മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. പോലീസിൽ എത്തും മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.
https://www.facebook.com/Malayalivartha


























