വന്ദേഭാരതിന് പോവാൻ മറ്റ് തീവണ്ടികള്‍ റദ്ദാക്കി...ഏപ്രില്‍ 29 വരെ ജനശതാബ്ദി ട്രെയിനുകള്‍ ചില ദിവസങ്ങളില്‍, ഭാഗികമായും പൂര്‍ണ്ണമായും റദ്ദാക്കി...സത്യാവസ്ഥ എന്ത് ..?

വന്ദേ ഭാരത് വന്നത് മുതൽ അതിനെ നാലു സൈഡിൽ നിന്നും കൊണ്ടും കുറ്റപ്പെടുത്തലുകളോട് കുറ്റപ്പെടുത്തലാണ് കാണാൻ സാധിക്കുന്നത്..പരമാവധി എത്രത്തോളം നെഗറ്റിവിറ്റി പരത്താം എന്നാണ് ചില വന്ദേ ഭാരത് വിരോധികൾ ചെയുന്നത്..അതാരാണ് എന്താണ് എന്നൊന്നും വ്യക്തമാക്കുന്നില്ല കാരണം അതിവിടുത്തെ ജനങ്ങൾക്ക് വളരെ വ്യക്തമായി അറിയാം..വന്ദേഭാരത് ട്രെയിന്‍ കേരളത്തിലേക്ക് എത്തിയതുമുതല്‍ അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും വാര്‍ത്തകളും സജീവമാണ്. ഉദ്ഘാടന ഓട്ടത്തില്‍ തന്നെ സ്റ്റിക്കര്‍ പതിച്ചതും, കണ്ണൂരില്‍ വച്ച് ചോര്‍ച്ച കണ്ടെത്തിയതും എല്ലാം ചര്‍ച്ചാവിഷയങ്ങളാണ്. ഏതായാലും ഈ ഒരു വിഷയം ആരൊക്കെയാണ് അനാവശ്യങ്ങൾ പറഞ്ഞു പരത്തുന്നത് എന്നുള്ളത് ഇവിടുത്തെ ജനങ്ങൾക്ക് അറിയാം..ഇപ്പോൾ മറ്റൊരു കുപ്രചരണം കൂടെ സമൂഹമാധ്യമത്തിൽ നടക്കുന്നുണ്ട്...അതായത് വന്ദേഭാരതിനുവേണ്ടി ട്രെയിനുകള്‍ റദ്ദാക്കി എന്നവകാശപ്പെട്ട് ചില പ്രചാരണങ്ങള്‍ സജീവമാണ്.
'വന്ദേഭാരതിനെ ട്രാക്കിലാക്കാന്‍ ഏപ്രില്‍ 29 വരെ ജനശതാബ്ദി ട്രെയിനുകള്‍ ചില ദിവസങ്ങളില്‍ ഭാഗികമായും പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട് എന്ന വിവരം അറിയിച്ചു കൊള്ളുന്നു' എന്നാണ് ആ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്..ഇത്തരത്തിലൊരു പോസ്റ്റ് വരുമ്പോൾ സ്വാഭാവികമായി എല്ലാവരും അത് ശെരിയാണെന്ന് തന്നെ കരുതും,പിന്നെ യാത്രയെ സംബന്ധിച്ചും കൂടെ ആയതിനാൽ ആളുകൾ കൂടുതൽ റിസ്ക് എടുക്കാനും പോവില്ല...പക്ഷെ വ്യാപകമായി ഇത്തരത്തിൽ പ്രചാരങ്ങൾ നടന്നതിനാൽ തന്നെ അതിന്റെ സത്യാവസ്ഥ എന്താന്നെനുള്ളത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്..ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം(AFWA) ഇതിനു പിന്നിലെ സത്യം കണ്ടെത്തി ഇരിക്കുകയാണ്..അന്വേഷണ പ്രകാരമുള്ള കണ്ടെത്തൽ...പ്രചാരത്തിലുള്ള പോസ്റ്റുകളില്‍ ചിലതില്‍ റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്. വന്ദേഭാരതിന്റെ സുഗമമായ ഓട്ടത്തിന് വേണ്ടിയാണ് മറ്റ് ട്രെയ്‌നുകള്‍ തടഞ്ഞിട്ടുള്ളതെന്നാണ് ആരോപണം. കേരളത്തില്‍ തീവണ്ടികള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്.
ഇതില്‍ നിന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പലതും ഭാഗീകമായോ പൂര്‍ണ്ണമായോ റദ്ദാക്കിയെന്ന റെയില്‍വെയുടെ അറിയിപ്പ് മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുള്ളത് കണ്ടെത്താനായി. ജനശദാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം. ചില ട്രെയ്‌നുകള്‍ പാലം പണി നടക്കുന്നതിനു തൊട്ടടുത്ത സ്റ്റേഷനുകള്‍ വരെ സര്‍വീസ് നടത്തുന്നതായും വാര്‍ത്തകളിലുണ്ട്. ഇതേപ്പറ്റി വിശദമായി അന്വേഷിച്ചപ്പോള്‍ സതേണ്‍ റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ പങ്കുവച്ച പത്രക്കുറിപ്പ് ലഭ്യമായി.കറുകുറ്റി-ചാലക്കുടി സെക്ഷനിലെ 13-ാം നമ്പര്‍ റെയില്‍ ബ്രിഡ്ജിന്റെ പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ പലതും റദ്ദാക്കിയതെന്ന വിവരങ്ങളുടെ ലിസ്റ്റും ഇവിടെ നൽകിയിട്ടുണ്ട്...ഇതിൽ നിന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് ,
കൂടാതെ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വെ പിആര്‍ഓ നൽകിയ വിവരങ്ങളും കൊടുത്തിട്ടുണ്ട്.."ചാലക്കുടിയില്‍ റെയില്‍ ബ്രിഡ്ജ് നവീകരണം നടക്കുന്നതിലാണ് പല ട്രെയിനുകളും റദ്ദാക്കിയിട്ടുള്ളത്. ചിലത് ഭാഗീകമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ മുതല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേയ്ക്കാണ് നിയന്ത്രണം. ട്രാക്ക് നവീകരണം വന്ദേഭാരത് ട്രെയിനു വേണ്ടി മാത്രമല്ല, എല്ലാ ട്രെയിനുകള്‍ക്കും വേണ്ടിയാണല്ലോ? അതുകൊണ്ടു തന്നെ ഇത്തരം പ്രചാരണങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ല, "എന്നാണ് പിആര്‍ഒ പറയുന്നത്..ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകളില്‍ പറയുന്നതുപോലെ വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകള്‍ റദ്ദാക്കിയെന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണെന്ന് വ്യക്തം. ഇതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നത് എന്നാണ് മനസിലാവാത്തത്..രാജ്യത്തിൻറെ പുരോഗതിക്കായി ഒപ്പം കൂടെ നിന്ന് പ്രവർത്തിക്കാതെ ഇത്തരത്തിൽ നമ്മുടെ രാജ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന പ്രവർത്തികൾ ചെയ്തിട്ട് വെറുതെ നാണംകേടുകയാണ് ....ഒന്നുങ്കിൽ ഇത്തരം പ്രവർത്തികൾ ചെയുന്നവർക് കുറച്ചെങ്കിലും നാണം വേണം...അല്ലെങ്കിൽ ഇങ്ങനത്തെ പ്രവർത്തികൾ ചെയ്യാതെ ഇരിക്കുക...
https://www.facebook.com/Malayalivartha

























