വേനൽ ചൂടിന് ആശ്വാസമായി പലയിടത്തും വേനൽ മഴ...മെയ് ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...

വേനൽ ചൂടിന് ആശ്വാസമായി പലയിടത്തും വേനൽ മഴ അതി ശക്തമായി തന്നെ പെയ്തിരുന്നു ഓരോ ദിവസം കഴിയും തോറും ചൂട് കൂടുന്നതിനിടയിലാണ് വേനൽ മഴ പെയ്തത്..മഴ പെയ്തത് ചൂടിന് ആശ്വാസമായി..പലയിടത്തും ശക്തമായി പെയ്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായി..സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മഴ മുന്നറിയിപ്പിനൊപ്പം ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും അധികൃതർ നൽകി. കേരള തീരത്ത് 27-04-2023 രാത്രി 11.00 മുതൽ 28-04-2023 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 05 - 35 cm/s വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. പലയിടത്തും ഇടിയോട് കൂടിയ മഴയാണുണ്ടായത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
തിരുവനന്തപുരത്ത് ഇന്നലെ നഗര പ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് ഉച്ച മുതൽ അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ മാത്രം ഇന്നലെ 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ മറ്റ് ചില മേഖലകളിൽ 15 മിനിറ്റിൽ 9.5 മി.മീ മഴ വരെയാണ് ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് വേനൽ ചൂട് രൂക്ഷമായി തുടരുന്നതിനിടെയാണ് വിവിധ ജില്ലകളിൽ മഴയെത്തിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് മൂലം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പലയിടത്തും മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണവും തകരാറിലായി.ഏതായാലും വരും ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്...
https://www.facebook.com/Malayalivartha

























