ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്.... നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്.....

ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്. നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്. വിവിധ ദേശീയ നേതാക്കളാണ് മൻ കി ബാത്ത് ശ്രവിക്കാനായി വിവിധ ഇടങ്ങളിൽ ഒത്തുച്ചേർന്നത്.അമേരിക്കയിലെ പ്രവാസി സമൂഹത്തിനൊപ്പമാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പങ്കുച്ചേർന്നത്.കർണാടകയിലെ കൊപ്പലിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത് .ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൈനിറ്റാളിലാണ് മൻ കി ബാത്ത് @100 ശ്രവിച്ചത്.കർണാടകയിലെ പ്രചരണ പരിപാടിയ്‌ക്കിടയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്തത്. ഡൽഹിയിലെ രാജ് നിവാസിലാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പങ്കെടുത്തത്.ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ ഇന്ത്യ ഹൗസിലായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പങ്കെടുത്തത്.ഉത്തർപ്രദേശിലെ മദ്രസയിലെ കുട്ടികൾ പ്രധാനസേവകനെ ശ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഞൊടിയിടയിലാണ് വൈറലായത്.
അത്രമാത്രം ഹൃദയവിശാലനായ ഒരാൾക്ക് മാത്രമേ ഇത്രമാത്രം ജനങ്ങളോട് ഇടപഴകാൻ സാധിക്കുകയുള്ളു എന്നാണ് മൻ കി ബാത്തിന്റെ നൂറാം പതിപ്പ് ശ്രവിച്ച ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു..ഇനി ഇവിടെ കേരളത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത് നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണം കേൾക്കാൻ രാജ്ഭവനിൽ മലയാളത്തിലെ താരങ്ങളും. വിവിധ മേഖലകളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്തു. പ്രക്ഷേപണം കേൾക്കാനായി ഗവർണറും പങ്കെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ചയൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗവും നടനുമായ കൃഷ്ണ കുമാർ, സംവിധായകൻ മേജർ രവി, പിന്നണി ഗായകൻ ജി വേണുഗോപാൽ, നടി പ്രവീണ, സുരേഷ് കുമാർ, മേനക സുരേഷ്, പേർളി മണി എന്നിവർ മൻ കി ബാത് പ്രക്ഷേപണം കേൾക്കാൻ എത്തി.പദ്മ പുരസ്‌ക്കരം ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, പ്രധാനമന്ത്രിയുടെ ‘യുവ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പങ്കെടുത്തു. പത്മശ്രീ ജേതാക്കളായ ലക്ഷ്മികുട്ടിയമ്മ, സി.ഐ ഐസക്ക്, മുൻ ഡിജിപി ടി.പി സെൻകുമാർ, മുൻ വൈസ് ചാൻസലർമാരായ ജി. ഗോപകുമാർ, ജാൻസി ജയിംസ്, ചരിത്രകാരൻ ഡോ ടി പി ശങ്കരൻ കുട്ടിനായർ,നടി പ്രവീണ, നിംസ് എംഡി ഫൈസൽ ഖാൻ, ഭീമാ ജ്വല്ലറി ഡയറക്ടർ ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് തുടക്കം. ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്.
സാധാരണക്കാരുമായി ഇടപെടാൻ മൻ കി ബാത്ത് സഹായിച്ചെന്നും ജനങ്ങളുടെ നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനന്ദനങ്ങൾ പ്രചോദനമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നാലെ മൻ കി ബാത്തിന്റെ എപ്പിസോഡിൽ പരാമർശിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയ്‌നിൻ ആഗോള തലത്തിൽ പോലും വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു.ഒരാളുടെ ജീവിതത്തിൽ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു ക്യാമ്പെയ്നിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.
https://www.facebook.com/Malayalivartha

























