സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ, ഓടിക്കാൻ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും... നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിർമ്മിക്കുന്നത്....അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും....

വലിയ മാറ്റം സൃഷ്ട്ടിച്ചു കൊണ്ടായിരുന്നു വന്ദേഭാരത കേരളത്തിൽ എത്തിയത്..കേരളത്തിൽ എത്തുക മാത്രമല്ല ഓട്ടവും തുടങ്ങി..ഇരും കയ്യും നീട്ടി മലയാളികൾ വന്ദേഭാരതിനെ സ്വീകരിച്ചു കഴിഞ്ഞു..അതും കൂടാതെ നിരവധി പദ്ധതികൾ നമ്മുക് സമർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി കേരളം വിട്ടത്..പക്ഷെ അതുകൊണ്ടൊന്നും കേരളത്തോടുള്ള സ്നേഹം അദ്ദേഹത്തിന് കുറയുന്നില്ല..ഇനിയും അടിമുടി മാറ്റങ്ങൾ ആണ് വരൻ പോകുന്നത്...സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിർമ്മിക്കുന്നത്. അതിനാൽ ചില പ്രദേശങ്ങളും സ്റ്റേഷനുകളും പാടേ ഒഴിവാക്കേണ്ടിവരും.രണ്ടു ഘട്ടങ്ങളിലായാണ് നിർമ്മാണം. ആദ്യഘട്ടം എറണാകുളം മുതൽ ഷൊർണൂർ വരെയാണ്. രണ്ടാം ഘട്ടത്തിൽ എറണാകുളം - തിരുവനന്തപുരം (കൊച്ചുവേളി), ഷൊർണൂർ- മംഗലാപുരം എന്നീ ഭാഗങ്ങളിലെ മൂന്നാം പാത നിർമ്മിക്കും.
രണ്ടു ഘട്ടങ്ങളും യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും.ഷൊർണൂർ- എറണാകുളം വേഗസാദ്ധ്യതാ പഠനവും സർവേയും പൂർത്തിയായി. ശേഷിക്കുന്ന പഠനം ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. കായംകുളം- എറണാകുളം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും ഇതോടൊപ്പം ആരംഭിക്കും.ഈ പാതയിൽ അമ്പലപ്പുഴ - എറണാകുളം 82 കിലോമീറ്റർ ദൂരമാണ് ശേഷിക്കുന്നത്.130 കിലോമീറ്റർ വേഗത്തെ മുൻനിറുത്തി സർവേ നടത്താനുള്ള പഠനമാണ് എറണാകുളം - ഷൊർണൂർ പാതയിൽ നടന്നതെങ്കിലും 160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കാനാകുമെന്ന റിപ്പോർട്ടാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ലഭിച്ചത്. അതിനാൽ മറ്റു രണ്ടു ഭാഗങ്ങളിലും 160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കുന്നതിനുള്ള സാദ്ധ്യതാറിപ്പോർട്ടാണ് റെയിൽവേ തേടിയിരിക്കുന്നത്.നിലവിൽ ഇവിടെ ശരാശരി വേഗം 70-80 കിലോമീറ്ററാണ്. 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ കഴിയുന്നതേയില്ല.
വന്ദേഭാരതിനുപോലും ചില പോയിന്റുകളിൽ മാത്രമാണ് നൂറ്റിയൊന്ന് കിലോമീറ്റർ വേഗത്തിലെങ്കിലും കടന്നുപോകാനായത്.130 കിലോമീറ്റർ വേഗം സാദ്ധ്യമായ മൂന്നാംപാതയ്ക്കുള്ള ആദ്യഘട്ട ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയർത്തുമ്പോൾ ചെലവുകൂടും. പദ്ധതിക്ക് ആകെ എത്ര ചെലവു വരുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. ഷൊർണൂർ- എറണാകുളം മൂന്നാം പാതയ്ക്കായി 250 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും കൂടുതൽ ദൂരവും മൂന്നാംപാത കടന്നുപോകുന്നത്.രാജ്യവ്യാപകമായി തിരക്കേറിയ പാതകൾ 160 കിലോമീറ്ററിലേക്ക് എന്ന റെയിൽവേ നയത്തിന്റെ ഭാഗമായാണ് കേരളത്തിലും സർവേ നടക്കുന്നത്.
ഡൽഹി–മുംബൈ, ഡൽഹി–ഹൗറ റൂട്ടുകളിലെ പാതവികസനം അടുത്ത മാർച്ചിൽ പൂർത്തിയാകും. ഡൽഹി–ചെന്നൈ, മുംബയ്–ഹൗറ, മുംബയ്–ചെന്നൈ, ചെന്നൈ–ഹൗറ, ചെന്നൈ–ബെംഗളൂരു , ബെംഗളൂരു–ഹൈദരാബാദ്, ചെന്നൈ–ഹൈദരാബാദ് , ഹൗറ–പുരി, എന്നീ റൂട്ടുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.മൂന്നാം പാത യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ അനുവദിക്കും. നിലവിൽ പ്രതിദിനം ഷട്ടിൽ ഉൾപ്പെടെ 250 ട്രെയിനുകളാണ് സംസ്ഥാനത്തുള്ളത്. മൂന്നാം പാത വന്നാൽ കുറഞ്ഞത് 25% വർദ്ധന വരുത്താനാകുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.ഇതാണാ കേന്ദ്ര ബഡ്ജറ്റിലും റെയിൽ വേ വികസനത്തിന് നല്ലൊരു തുക തന്നെ ധനമന്ത്രി നിർമല സീതാരാമൻ മാറ്റി വച്ചിട്ടുണ്ട്...അതുകൊണ്ട് വ്യത്യസ്തമായ ആശയങ്ങൾ രാജ്യത്തെ വികസനത്തിൽ കുതിപ്പിക്കാനായി ഉള്ള ഒരുക്കങ്ങൾ നമ്മുടെ രാജ്യത്തെ അതിനുള്ള പണിയെല്ലാം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്..ഇനിയും ഒരുപാട് സർപ്രൈസുകൾ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് സാരം..
https://www.facebook.com/Malayalivartha

























