നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം... മെെസൂരുവിൽ നടത്തിയ റോഡ് ഷോയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വീണ്ടും ഫോൺ...ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു മൊബെെൽ ഫോൺ എറിഞ്ഞത്....

പ്രധാനമന്ത്രിയുടെ റോഡ് ഷോ പലയിടത്തും ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുകയാണ്, കനത്ത സുരക്ഷയിൽ അംഗ രക്ഷകർ ചുറ്റും പ്രധാന്മന്ത്രിയുടെ ജീവന് കാവലായി നടക്കുന്നുണ്ട്...പലയിടത്തും നിന്നായി വധ ഭീഷണി ഉള്ളതിനാൽ തന്നെ കനത്ത സുരക്ഷയാണ് മോദിക്കായി ഒരുക്കിയിട്ടുള്ളത്..എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ..അത് വലിയ രീതിയിൽ തന്നെ ചർച്ചയാവുകയാണ്...കേരളത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം വന്നിട്ടുണ്ടയിരുന്നു..വരുന്നതിന് മുൻപേ ഒരുപാട് കോലാഹലങ്ങൾ ഇവിടെ ഉണ്ടായി...വധഭീഷണി ഉയർത്തി കൊണ്ട് ഒരു കത്ത്...അതും കഴിഞ്ഞു സുരക്ഷാ പ്ലാൻ ചോർന്നതെല്ലാം കേരളത്തിന് വലിയ നാണക്കേടുണ്ടാക്കി..അങ്ങനെ ഇരിക്കുമ്പോഴാണ്...അദ്ദേഹം റോഡ് ഷോ നടത്തുന്നതിനിടെ ഒരു ഫോൺ അദ്ദേഹത്തിന്റെ നേർക്ക് പാഞ്ഞടുത്തത്..പക്ഷെ അംഗരക്ഷകർ അത് വളരെ സാഹസികമായി തട്ടി മാറ്റി..പ്രധാനമന്ത്രിയുടെ അടുത്ത പോലും അത് എത്തിയില്ല..അദ്ദേഹം അത് അറിഞ്ഞത് പോലും കാണില്ല..ഇപ്പോഴിതാ കേരളത്തിന് സമാനമായി മറ്റൊരു സംഭവം കൂടെ ഉണ്ടായിരിക്കുകയാണ്..
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വീണ്ടും ഫോൺ എറിഞ്ഞു.മോദിയുള്ള വാഹനത്തിലാണ് ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു മൊബെെൽ ഫോൺ എറിഞ്ഞത്.ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുൻപിൽ മൊബെെൽ ഫോൺ വന്നു വിഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.വാഹനത്തിൽ കയറി നിന്നുകൊണ്ട് ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ..തൊട്ടപ്പുറത് ഒരു അംഗ രക്ഷകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്..അദ്ദേഹം അത് കാണുകയും ചെയ്തു..പക്ഷെ തട്ടി മാറ്റാൻ കൈയെത്തിയില്ല..പക്ഷെ ഫോൺ പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തുകയും ചെയ്തില്ല...പിന്നീട നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രിയെ കണ്ട ആവേശത്തിൽ പൂക്കൾക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബി ജെ പി പ്രവർത്തകയാണ് പൂക്കൾക്കൊപ്പം ഫോൺ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി അത് അവർക്ക് തിരികെ നൽകിയെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ ഒഫ് പൊലീസ് അലോക് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലും ഇത് തന്നെയാണ് സംഭവിച്ചത് .കഴിഞ്ഞ 24, 25 തിയതികളിൽ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പാണ് കേരളം നൽകിയത്. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ കാണാൻ ആയിരങ്ങൾ പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു. കവചിത വാഹനത്തിൽ നിന്നിറങ്ങി റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തെ പുഷ്പങ്ങൾ വര്‍ഷിച്ചായിരുന്നു സ്വീകരിച്ചത്.എന്നാൽ തുറന്ന റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ സുരക്ഷാ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായിരുന്നു.ശ്രമകരമായ ദൗത്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നു. പലയിടത്തും കൈവരികൾ പോലും ഇല്ലാതെ ജനങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ ആയിരുന്നു പ്രധാനമന്ത്രി നടന്നത്. ചുറ്റും സുരക്ഷയൊരുക്കിയ എസ്പിജി കമാൻഡോകളുടെ ഏകാഗ്രതയും ശ്രദ്ധയും പ്രകടമായ സംഭവമാണ് നടന്നത്..പ്രധാനമന്ത്രിയെ വരവേറ്റ് റോഡിനിരുവശവും പുഷ്പവൃഷ്‌ടി നടക്കുന്നതിനിടയിൽ ഒരു ഫോണുകൂടി പ്രധാനമന്ത്രിക്ക് നേരെ വന്നു. പൂക്കൾക്കൊപ്പം അബദ്ധത്തിൽ എത്തിയ ഫോൺ പക്ഷെ എസ്പിജി കമാൻഡോയുടെ കണ്ണിൽ പെട്ടിരുന്നു. ഉടൻ അത് തട്ടിമാറ്റിയ അദ്ദേഹം വീണ്ടും തന്റെ നിരീക്ഷണം തുടര്‍ന്ന് നടന്നുപോയി.എന്നാൽ ഇത് മനപ്പൂര്‍വമുള്ള ആക്രമണമായിരുന്നില്ല. പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്യിൽ നിന്ന് ഫോൺ വഴുതിപ്പോയതാണെന്ന് പിന്നീട് വ്യക്തമായി. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ ഫോൺ ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.എന്തായാലും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്...
എസ്പിജിയുടെ കാര്യക്ഷമതയെ പുകഴ്ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.സമാനമായ സംഭവങ്ങൾ ഉണ്ടാവുന്നതിനാൽ തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷയും വർധിച്ചിരിക്കുകയാണ്..ഈ രണ്ടു സംഭവങ്ങളും അബദ്ധത്തിൽ ഉള്ളതാണെങ്കിലും...രണ്ടും പ്രധാനമന്ത്രിയുടെ അടുത്ത പോലും എത്തിയില്ല..അത്രയ്ക്ക് ജാഗ്രതയോടു കൂടിയാണ് എസ്പിജി സുരക്ഷാ ഒരുക്കുന്നത്...
https://www.facebook.com/Malayalivartha

























