മുൻ വിജിലൻസ് ഡിവൈ.എസ്.പി വി. മധുസൂദനന് എതിരെ, മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ കേസ്...ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും, അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്കിയ പരാതിയില്‍ പറയുന്നത്....

അല്ലെങ്കിലേ കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഇപ്പോൾ കഷ്ടകാലമാണ്, ചില പോലീസുകാരുടെ കയ്യിലിരിപ്പ് കൊണ്ട് മൊത്തം സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് നടക്കുന്നത്...ഇത് വഴി ജനങ്ങൾക്കുള്ള വിശ്വാസമാണ് നഷ്ട്ടമാകുന്നത്..മുൻ വിജിലൻസ് ഡിവൈ.എസ്.പി വി. മധുസൂദനന് എതിരെ, മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ കേസ്. കൊല്ലം സ്വദേശി യായ നടിയുടെ പരാതിയിൽ ബേക്കൽ പൊലീസ് ആണ് തൃക്കരിപ്പൂർ സ്വദേശിയായ മധുസൂദനന് എതിരെ കേസെടുത്തത്. സിനിമ താരവും സിനിമ നിർമ്മാതാവും ആണ് ഇദ്ദേഹം.ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മുന്‍ ഡി വൈ എസ് പിക്കെതിരെ കേസെടുത്ത് പൊലീസ്. സിനിമ നടന് കൂടിയായ വി മധുസൂദനനെതിരെയാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഐ പി സി 354 പ്രകാരമാണ് വി മധുസൂദനനെതിരെ കേസെടുത്തത്.കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പെരിയയ്ക്കടുത്തുള്ള താമസസ്ഥലത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.
ശനിയാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. 28കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് കൊല്ലം സ്വദേശിയായ യുവതി കാസര്‍ഗോഡേക്ക് എത്തുന്നത്. ഈ നടിക്ക് താമസിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ഹോം സ്റ്റേ ഒരുക്കിയിരുന്നു. അവിടെ വച്ചാണ് മുന്‍ ഡി വൈ എസ് പി കൂടിയായ മധുസൂധനന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും. തന്റെ മുറിയിലേക്ക് വി മധുസൂദനന് വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വി മധുസൂദനന് ഏതാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെയാണ് മധുസൂദനന് വിരമിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. അന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.എന്നാൽ ആൽബത്തിൽ അഭിനയിക്കാൻ എത്തിയ യുവതി തനിക്കെതിരെ നൽകിയത് വ്യാജ പരാതിയാണെന്ന് മുൻ ഡിവൈ.എസ്.പി വി മധുസൂദനൻ പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയാണ് താമസിക്കാൻ മുറി വേണമെന്ന് ആവശ്യപ്പെട്ട് കല്ല്യോട്ടെ വീട്ടിൽ എത്തിയത്. നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു. കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്. ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം എത്തിച്ചു നൽകി. ഒറ്റക്കാണെങ്കിൽ അവിടെ എ.സി മുറിയുണ്ട് അവിടെ കിടന്നോ എന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന് തെറ്റിദ്ധരിച്ച്,ഇവർ എന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു പരാതി നൽകി. എനിക്കെതിരെയുള്ള ശത്രുക്കളാണ് കേസെടുക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി മധുസൂദനൻ പറയുന്നത്..പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു...
https://www.facebook.com/Malayalivartha

























