തങ്ങളുടെ കൂട്ടത്തിലൊരാളെ കൊണ്ട് പോയതിന്റെ കലിപ്പ് തീർന്നിട്ടില്ല ആനകൾക്ക്..ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു.... വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്.... കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു.....

ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്പൻ. ഒടുവിൽ സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി. അനിമൽ ആംബുലൻസിൽ കൊമ്പനെ പെരിയാറിലേക്കാണ് സംഘം കൊണ്ട് പോയത്..നിലവിലെ പരിതസ്ഥിതിയിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം അകലേക്ക് അരികൊമ്പനെ മാറ്റുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്...രണ്ടു ദിവസത്തെ നീണ്ട പ്രയത്നത്തിനൊടുവിലാണ് അരികൊമ്പനെ പിടി കൂടാനായത്..ഒരുപാട് തവണ തന്നെ പിടികൂടാൻ വന്നവരെ അവൻ കറക്കി..ഒടുവിൽ മയക്കു വെടിക്ക് കീഴടങ്ങി..അരികൊമ്പനെ കൊണ്ട് പോകുമ്പോൾ അവൻ അവസാനമായി നിന്ന സ്ഥലത്ത് ഏറെ വൈകിയും കാട്ടാനക്കൂട്ടം എത്തി..ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോയ ഉടനെ എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
രാത്രി ചിന്നം വിളി കേട്ടെന്നും നാട്ടുകാർ പറഞ്ഞു...തങ്ങളുടെ കൂട്ടത്തിലൊരാളെ കൊണ്ട് പോയതിന്റെ കലിപ്പ് തീർന്നിട്ടില്ല പക്ഷെ ആനകൾക്ക്..ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു.തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു.അതേസമയം, വന്യമൃശല്യം പരിഹരിക്കാൻ വിദ്ഗധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. മറ്റുവഴികൾ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനു സമീപത്തേക്കെത്തിയ ചക്കക്കൊമ്പനെയും അപ്രതീക്ഷിതമായെത്തിയ പേമാരിയെയും മറികടന്നാണ് വനംവകുപ്പിന്റെ ദൗത്യസംഘം ആനയെ പെരിയാർ വന്യജീവി കേന്ദ്രത്തിലെ ഉൾക്കാട്ടില്‍ തുറന്നുവിട്ടത്.
അരിക്കൊമ്പനു മയക്കുവെടിയേറ്റ ഉടൻ ചക്കക്കൊമ്പൻ സമീപത്തേക്കെത്തിയതാണ് ആദ്യം വെല്ലുവിളിയുയര്‍ത്തിയത്. അഞ്ചുതവണ വെടിയേറ്റു മയങ്ങിയ ആനയെ കുങ്കികളുടെ സഹായത്തോടെ ലോറിയിൽ കയറ്റുന്നതിനിടെ ചാറ്റൽമഴയെത്തി. പിന്നാലെ പേമാരിയും കനത്ത കാറ്റും. ജന്മദേശത്തുനിന്നു പറിച്ചുമാറ്റപ്പെടുന്ന അരിക്കൊമ്പനൊപ്പമാണ് പ്രകൃതിയും എന്നു തോന്നുന്ന വിധമായിരുന്നു മഴ. ഇതെല്ലാം മറികടന്ന് ദൗത്യം പുരോഗമിച്ചു.ഒടുവിൽ ജന്മദേശവും പരിചിതവഴികളും സ്വന്തമായിരുന്ന കാടും അന്യമാക്കി അരിക്കൊമ്പൻ കൂട്ടിലടയ്ക്കപ്പെട്ട് നിസഹായനായി. അതിനിടെ, അരിക്കൊമ്പനെ യാത്രയാക്കാനെന്നവണ്ണം ഒരു പിടിയാനയും കുട്ടിയും അപ്പുറമൊരു മലയിൽ നോക്കിനിന്നത് സ്നേഹക്കാഴ്ചയായി.
അങ്ങനെ ദിവസങ്ങളോളം മലയാളികളുടെ ചര്‍ച്ചാ വിഷയമായ അരിക്കൊമ്പന്‍ മറ്റൊരു ലോകത്താണ്. കഴുത്തില്‍ പിടിപ്പിച്ച സെന്‍സറുമായി നിസഹായനായി അലയുകയാണ്. സ്വന്തം സ്ഥലവും കൂട്ടുകാരേയും ബന്ധുക്കളേയും നഷ്ടപ്പെട്ട അരിക്കമ്പന്‍ ഏകാകിയാണ്. വെല്ലുവിളികളെ അതിജീവിച്ച് ഒന്നേന്ന് ഇനിയെല്ലാം കെട്ടിപ്പടുത്തണം.അവസാനം അരിക്കൊമ്പന്‍ ശാന്തനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha

























