മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി; മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ആ ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്. സമാന ഹർജി ദില്ലി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിൻറെ വക്കീൽ കെ കെ വേണുഗോപാൽ വാദിക്കുകയുണ്ടായി. ഇതേ തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുവാദം തേടി.
യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ്, മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തേ ഹർജി സമർപ്പിച്ചത്. റിസ്വി യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ്, ഇയാൾ പിന്നീട് ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ച മറ്റൊരു ആരോപണം ഇയാൾ ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്നാണ്. ഹർജിക്കാരൻ ശ്രമിക്കുന്നത്, മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് എന്നതും ഉയർന്നിരുന്നു.
എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉയർത്തി. അക്ഷരാർത്ഥത്തിൽ പോപ്പുലർ ഫ്രണ്ട് റെയ്ഡുകൾക്കും അറസ്റ്റുകൾക്കും ശേഷം നിരോധന പേടിയിലായിരുന്നു മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം ചർച്ചയായിരുന്നു. സത്യവാങ്മൂലം വെറുതെ കൊടുക്കേണ്ടതില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
മതത്തിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്നും മുസ്ലീംലീഗ് ഇത്തരത്തിൽ ഒരു സംഘടനയാണെന്നും ,ലീഗിനെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിവി. സുപ്രീംകോടതിയിൽ കൊടുത്ത ഹർജിയിൻമേൽ കുഞ്ഞാലിക്കുട്ടി സത്യവാങ്മൂലം നൽകിയിരുന്നു.പാർട്ടിയുടെ മതേതര പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഹർജിക്കാരന്റെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിച്ചത്.
https://www.facebook.com/Malayalivartha

























