വന്ദേഭാരത് എക്സ്‌പ്രസിന് നേർക്കുണ്ടായ കല്ലേറ്...അന്വേഷണം വ്യാപകമാക്കും...നിസ്സാരമായി കാണാനാവില്ലെന്ന നിലപാടിൽ റെയിൽവേ പൊലീസ്....എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്....സ്‌പെഷൽ ബ്രാഞ്ചും പരിശോധന നടത്തി....

വന്ദേഭാരത് എക്സ്‌പ്രസിന് നേർക്കുണ്ടായ കല്ലേറിൽ അന്വേഷണം വ്യാപകമാക്കും. ട്രെയിന് നേരെ കല്ലേറുണ്ടായത് നിസ്സാരമായി കാണാനില്ലെന്ന നിലപാടിലാണ് റെയിൽവേ പൊലീസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വൈകീട്ട് 5-നാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്. വൈകീട്ട് 5.15 ഓടെയാണ് കല്ലേറുണ്ടായത്.സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.കല്ലേറിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരതിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നും അറിയിച്ചു. വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സർക്കാറിന്റെയും റെയിൽവേ അധികൃതരുടെയും നിലപാടിൽ ജില്ല പഞ്ചായത്ത് ഭരണസമിതിയും താനൂർ നഗരസഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു. കേന്ദ്രസർക്കാറും റെയിൽവേ വകുപ്പും തിരൂർ സ്റ്റേഷനോടും ജില്ലയോടും കാണിക്കുന്ന അനീതിയുടെ തുടർച്ചയാണ് സ്റ്റോപ്പ് നിഷേധിക്കുന്നതിലൂടെ നടത്തുന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നിഷേധാത്മക നിലപാട് തിരുത്തി തിരൂരിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധ സമരങ്ങളുമായി കല്ലേറിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ യാത്രയിൽ തന്നെ വി.കെ ശ്രീകണ്ഠൻ എംപി യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വന്ദേഭാരത് ഓടി തുടങ്ങിയത് മുതൽ വൻ സ്വീകരണമാണ് ലഭിക്കുന്നത് ആദ്യ യാത്ര തന്നെ വലിയ ആവേേേശത്താടെയാണ് ജനങ്ങൾ വന്ദേഭാരതിനെ വരവേറ്റത്.ഏപ്രിൽ 25നാണ് കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.26 മുതലാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും ട്രെയിനിന്റെ സർവീസ് ആരംഭിച്ചത്.ഇപ്പോൾ ഇത്തരത്തിൽ ഉണ്ടായ പശ്‌ചാത്തലത്തിൽ വ്യാപകമായ പ്രതിഷേധമാണ് ജനങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്..നമ്പർ വൺ കേരളം എന്നൊക്കെ പറഞ്ഞു തള്ളുന്നവർ ഈ കാഴ്ചയൊന്നും കാണുന്നില്ലേ എന്നാണ് ചോദിക്കാൻ ഉള്ളത്...വിവരവും വിദ്യഭ്യാസവുമില്ലാത്ത കുറെയെണ്ണം ഉണ്ട് നമ്മുടെ നാട്ടിൽ അവരുടെ ഭാഗത്തു നിന്ന് മാത്രം ഇത്തരം പ്രവർത്തികൾ പ്രതീക്ഷിച്ചാൽ മതി...ഉടനെ തന്നെ പ്രതിയെ കണ്ടുപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല...
https://www.facebook.com/Malayalivartha

























