മഅദനിയുടെ സുരക്ഷയ്ക്കായി പ്രതിമാസം 20 ലക്ഷം രൂപ നൽകണമെന്നായിരുന്നു, കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്.... സർക്കാർ ആവശ്യപ്പെട്ട തുക കൊടുത്ത്, നാട്ടിലേക്ക് വരാനില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി....

കേരളത്തിലേക്കുള്ള യാത്രയ്ക്ക് സുരക്ഷ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ട തുക കൊടുത്ത് നാട്ടിലേക്ക് വരാനില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി. നാട്ടിലേക്ക് പോകുന്നതിന് ഇത്രയും തുക ആവശ്യപ്പെടുന്നത് അനീതിയാണന്ന് മഅദനിയുടെ കുടുംബം പറഞ്ഞു.മഅദനിയുടെ പിതാവിന്റെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യമാണ് . മഅദനിയെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. എങ്കിലും ഇത്രയും തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മഅദനി തീരുമാനമെടുക്കുകയായിരുന്നു.മഅദനിയുടെ സുരക്ഷയ്ക്കായി പ്രതിമാസം 20 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്. കേരളത്തിലെ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ചെലവിൽ ഇടപെടാൻ താത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് കേരളത്തിലേക്ക് വരുന്നതിന് കർണാടക പൊലീസിന് പ്രതിമാസം 20 ലക്ഷം രൂപ നൽകാൻ നിർബന്ധിതനായി. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്..ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന്..സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും സുരക്ഷാചെലവ് മഅദനിക്ക് വെല്ലുവിളിയായിരുന്നു.ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅദനി ജാമ്യ വ്യവസ്ഥപ്രകാരം ദീർഘകാലമായി കർണാടകയിലാണ് താമസിച്ച് വരുന്നത്. രോഗബാധിതനായ പിതാവിനെ കാണാൻ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഅദനിയ്ക്ക് വീണ്ടും കേരള സന്ദർശനത്തിന് അവസരമൊരുങ്ങിയത്.82 ദിവസം നീണ്ട യാത്രയ്ക്കായി മാസം 20 ലക്ഷം എന്ന കണക്കിൽ 60 ലക്ഷത്തോളം രൂപയാണ് കർണാടക പൊലീസ് മഅദനിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മഅദനിയുടെ കേരള സന്ദർശനത്തിലുടനീളം അനുഗമിക്കുന്ന 20 പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രാ, താമസ സൗകര്യങ്ങൾക്കടക്കമാണ് ഇത്രയും തുക എന്നായിരുന്നു വിശദീകരണം. .ഇതിനെതിരെയാണ് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകിയത്.എസ്.പി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചുമഅദനിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കഴിഞ്ഞ തവണ മഅദിനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.8 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ആ സ്ഥാനത്ത് ഈ തുക 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപിൽ സിബൽ വാദിച്ചു..പത്ത് സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ വിവരം മഅദനി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ചെലവ് പഴയ നിലയിൽ കണക്കാനാവില്ലെന്നും കർണാടക പൊലീസ് വാദിച്ചു. പത്ത് സ്ഥലത്ത് പോകുന്നില്ലെന്നും മൂന്ന് സ്ഥലത്തേ പോകുന്നുള്ളൂവെന്നും സിബൽ പറഞ്ഞു, എന്നാൽ പൊലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച കോടതി ചെലവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി തള്ളിയത്. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്..ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്.വിഷയത്തിൽ സംസ്ഥാന സർക്കാർ ഇത് വരെ പ്രതികരിച്ചിട്ടില്ല...
https://www.facebook.com/Malayalivartha

























