മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം; എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല; ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല; ഞാൻ മാപ്പ് പറയും എന്ന് ആരും പ്രതീക്ഷിക്കേണ്ട; ഒരു മുഴം മുന്നേ എറിഞ്ഞ് സ്വപ്ന

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്യും. പക്ഷേ സ്വപ്ന സുരേഷിന്, എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചപ്പോഴേ സ്വപ്ന അതിനുള്ള മറുപടി നൽകിയിരുന്നു. അതായത് സ്വപ്ന ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം എന്നാണ് സ്വപ്ന സുരേഷ് വെല്ലുവിളിച്ചിരിക്കുന്നത്.
എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല. ഞാൻ മാപ്പ് പറയും എന്ന് ആരും പ്രതീക്ഷിക്കേണ്ട. നോട്ടീസ് കിട്ടിയാൽ ഉടൻ എന്റെ വക്കീൽ നിങ്ങൾക്കുള്ള മറുപടി നൽകുമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഞാനാരുടെയും പേര് പറഞ്ഞിട്ടില്ല. ഇന്ന ആള് പറഞ്ഞു വിട്ടു എന്ന് പറഞ്ഞ് വിജേഷ് പിള്ള ഷാജ് കിരൺ തുടങ്ങിയവർ എന്റടുത്ത് വന്നു. അങ്ങനെയാണ് ഞാൻ പറഞ്ഞത്.
അല്ലാതെ ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല. എംവി ഗോവിന്ദനെ എനിക്ക് അറിയത്തില്ല. പിന്നെ എന്തിനാണ് എന്റെ പേരിൽ കേസ് എടുത്തത് ? എന്തിനാണ് എനിക്ക് വക്കീൽ നോട്ടീസ് അയച്ചത്? നോട്ടീസ് കിട്ടുമ്പോൾ എന്റെ വക്കീലിനോട് പ്രതികരിക്കാൻ ഞാൻ പറയും. ഒരു കോടി രൂപ നൽകണം അല്ലെങ്കിൽ മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ ഞാൻ പിന്മാറില്ല എന്നായിരുന്നു സ്വപ്നയുടെ അന്നത്തെ മറുപടി.
https://www.facebook.com/Malayalivartha

























