പ്രതിയ്ക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക്, അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽവെച്ച്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന, സൈബര്‍ ആക്രമണത്തില്‍ മനംനൊന്തുള്ള യുവതിയുടെ ആത്മഹത്യയിൽ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതം

കോട്ടയം കടുത്തുരുത്തിയില്‍ മുന്‍ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു. പ്രതി അരുണ്‍ വിദ്യാധരന്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കോട്ടയം പോലീസിന്റെ രണ്ടു സംഘങ്ങള്‍ തമിഴ്നാട്ടില്‍ തുടരുകയാണ്.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷന്‍ കിട്ടിയത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തി. ആത്മഹത്യ പ്രേരണയ്ക്ക് പുറമേ പ്രതിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യവും പോലീസിന്റെ പരിഗണനയിലാണ്. അരുണിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോതനല്ലൂര്‍ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha

























