മെയ് 19 ന് എ ഐ ക്യാമറകള്‍ വഴി പിഴ ഈടാക്കി തുടങ്ങാന്‍ ഗതാഗത വകുപ്പ് നിശ്ചയിച്ചതിനെ കുറിച്ച് സര്‍ക്കാരിന് യാതൊരു അറിവുമില്ല. 19 മുതല്‍ വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഗതാഗത നിയമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കനത്ത പിഴ തന്നെ ലഭിക്കും

രണ്ടാം ലാവ്‌ലിന്‍ അഴിമതിയെന്ന തരത്തില്‍ പ്രതിപക്ഷകക്ഷികള്‍ എ ഐ ക്യാമറകള്‍ക്കെതിരെ വ്യാപക അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനെതിരെ യാതൊരു പ്രതികരണവുമില്ലാതെ സര്‍ക്കാര്‍ ക്യാമറകള്‍ വഴി പെറ്റി പിരിക്കല്‍ നടപടികള്‍ക്ക് തുട്ക്കം കുറിക്കാനൊരുങ്ങുന്നു. ബിജെപിയും ക്യാമറ അഴിമതിക്കെതിരെ രംഗത്തെത്തിയതോടെ കേരളത്തില്‍ സര്‍ക്കാരിന് പിടിച്ചു നില്ക്കാന്‍ കഴിയാത്ത തരത്തിലേയ്ക്ക് വിവാദങ്ങള്‍ എത്തി നില്ക്കുകയാണ്. എന്നാല്‍ കേളത്തിലെ വാഹന യാത്രക്കാരെ പിഴിയാനുള്ള നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ നില്ക്കുകയാണ് സര്‍ക്കാരും.
റോഡ് ക്യാമറകളുടെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നു ഗതാഗതവകുപ്പ് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് .ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ അടയ്ക്കാനുള്ള ചെലാന്‍ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയില്‍ കുടുങ്ങുന്നവര്‍ക്കു ബോധവല്‍ക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല. കെല്‍ട്രോണ്‍ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാന്‍ പണമില്ലെന്ന നിലപാടിലാണ് കെല്‍ട്രോണ്‍. നോട്ടിസ് അയയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവാകുമെന്നതായിരുന്നു കെല്‍ട്രോണിന്റെ നിലപാട്.
കരാറിലും ഉകരാറിലും തട്ടിക്കൂട്ട് കമ്പനികളും, ദുരൂഹതയും നിലനില്ക്കുന്നതിനാല്‍ നോട്ടീസ് അയയ്ക്കുന്ന ചിലവ് വഹിക്കാന്‍ ആരും തയ്യാറാകുന്നില്ല. കെല്‍ട്രോണാകട്ടെ കരാറുകള്‍ മറിച്ചു വിറ്റ് കോടികള്‍ ലാബം കെയ്തു കൊണ്ടിരിക്കുകയാണ്. കരാറില്‍ പറയുന്ന തരത്തില്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ കൂടുതല്‍ പെറ്റി ഉണ്ടാകേണ്ടതാണ്. എന്നാല്‍ പരീക്ഷാണാര്‍ത്ഥം ഒരു മാസം ബേധവല്‍ക്കരണം എന്ന വ്യവസ്ഥ കരാറില്‍ ഇല്ലായിരുന്നു. പൊതുജനരോക്ഷം രൂക്ഷമായപ്പോള്‍ സര്‍ക്കാരാണ് ാെരു മാസത്തെ ബോധവല്‍ക്കരണ നോട്ടീസുകള്‍ നല്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. പെറ്റിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാത്രമാണ് നോട്ടീസ് ചിലവുകള്‍ക്കും പണം കണ്ടെത്തേണ്ടതന്നിരിക്കെ വരവില്ലാത്തതിനാല്‍ കെല്‍ട്രോണ്‍ കൈമലര്‍ത്തുകയാണുണ്ടായത്. അതോടെ സര്‍ക്കാരും വെട്ടിലായി.
മെയ് 19 ന് എ ഐ ക്യാമറകള്‍ വഴി പിഴ ഈടാക്കി തുടങ്ങാന്‍ ഗതാഗത വകുപ്പ് നിശ്ചയിച്ചതിനെ കുറിച്ച് സര്‍ക്കാരിന് യാതൊരു അറിവുമില്ല. 19 മുതല്‍ വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഗതാഗത നിയമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കനത്ത പിഴ തന്നെ ലഭിക്കും. ഹെല്‍മിറ്റില്ലായാത്ര, മൂന്നു പോരുടെ യാത്ര , സീറ്റ് ബെല്‍റ്റ്, സൈഡ് മിറര്‍ തുടങ്ങി ഏതു വഴിയ്ക്കും പിഴ എത്തും. പരമാവധി പിഴ ഈടാക്കിയാലേ കമ്പനിയ്ക്കും സര്‍ക്കാരിനും ലാഭമുണ്ടാവുകയുള്ളൂ. ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ക്യാമറകള്‍ സ്ഥാിപിച്ചതെന്ന് വ്യക്തമണ്. 83 കോടി രൂപയ്ക്ക് തീരേണ്ട കരാര്‍ 232.23 കോടി രൂപയ്ക്ക് തട്ടിക്കൂട്ടിയതിന് പിന്നിലെ അഴിമതിയുടെ ദുരൂഹതകള്‍ പ്രതിഷേധ സമരങ്ങളായി മാറുമ്പോള്‍ ക്യാമറകള്‍ അവയുടെ പണി ചെയ്യട്ടേയെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.
ഇരുചക്രവാഹനത്തില്‍ അച്ഛനമ്മമാരോടൊപ്പം യാത്ര ചെയ്യുന്ന കുട്ടിയ്ക്ക് പിഴ ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും ്അതിനുള്ള നടപടികളൊന്നുമായിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ യന്ത്രത്തെ പഠിപ്പിച്ചുവെച്ചരിക്കുന്നത് അതേ പടി പകര്‍ത്താനേ യന്ത്രത്തിന് അറിയുകയുള്ളൂ. അല്ലാതെ മന്ത്രിയുടെ വിടുവായത്തരത്തിന് അനസരിച്ച് പ്രവര്‍്ത്തിക്കാന്‍ യന്ത്രസംവിധാനത്തിന് അറിയില്ല. എന്തായാലും കേരളം മുഴുവന്‍ ആര്‍്ട്ടിഫിഷ്യല്‍ പിരവിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. അതേസമയം ക്യാമറ വിവാദം തട്ടിക്കൂട്ട് കമ്പനികളെയും കടന്ന് മുഖ്യന്റെ കുടുംബത്തില്‍ തന്നെ ചുറ്റിപറ്റി നില്ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന്റെ അടുത്താണ് അഴിമതി ആരോപണം എത്തി നില്ക്കുന്നത്.
കോണ്‍ഗ്രസുകാര്‍ക്ക് അത്രത്തോളം കടുക്കാനായില്ലെങ്കിലും , ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ശരിക്കും മര്‍മ്മത്തിനിട്ടു തന്നെ പൊട്ടിച്ചു. കേരളം കഴിഞ്ഞ ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തതും ഇതു തന്നെയായിരുന്നു. ആരാണീ പ്രകാശ് ബാബു. സര്‍ക്കാര്‍ കരാറുകള്‍ കൂടിയ തുകയ്ക്ക് ഉറപ്പിക്കാന്‍ ഈരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയേയും, കെല്‍ട്രോണിനെയും പിന്നില്‍ നിന്ന് സഹായിക്കുന്ന പ്രകാശ് ബാബു എന്ന വ്യവസായിയേയാണ് ഇന്നലെ ശോഭ സുരേന്ദ്രന്‍ കുടഞ്ഞ് പുറത്തിട്ടത്. എന്നാല്‍ പ്രകാശ് ബാബു പിണറായിയുടെ ഉറ്റ ബന്ധുവാണെന്നറിഞ്ഞതോടെ അഴിമതിയ്ക്ക് മറ്റൊരു മുഖമാണ് കൈവന്നത്. അതായത് സര്‍ക്കാര്‍ കരാറുകളെല്ലാം ഇത്തരത്തില്‍ ത്ട്ടിയെടുക്കാന്‍ മുഖ്യന്റെ അറിവുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നല്ല , പത്തോളം സര്‍ക്കാര്‍ കരാറുകള്‍ ഇത്തരത്തില്‍ ഈ ബിനാമികള്‍ വഴി കടന്നു പോയിട്ടുണ്ട്.
സംസ്ഥാനത്തെ പല വന്‍കിട പദ്ധതികളും ഇത്തരത്തില്‍ ്‌വ്യാജകമ്പനികളും, കണ്‍സോര്‍ഷ്യങ്ങളുമുണ്ടാക്കി തട്ടിയെടുക്കുന്ന ലോബിയിലേയ്ക്കാണ് ആരോപണങ്ങള്‍ നീളുന്നത്. ആ ലോബിയുടെ വാലറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടെന്നുള്ളതാണ് ഏറെ വിചിത്രമായ കാര്യം. എന്തായാലും വാഹന യാത്രക്കാര്‍ ഇനിയൊന്നു സൂകഷിക്കുന്നത് നന്നായിരിക്കും . കാരണം ഗതാഗത സംസ്‌കാരം വളര്‍ത്തുകയെന്നതിനപ്പുറം പണം വാരുകയെന്ന നീചമായ അജന്‍ഡ കൂടി ക്യാമറയ്ക്ക് പിന്നിലുണ്ടെന്ന് വെളിവായിരിക്കുകയാണ്. പൊതുജനത്തെ പിഴിഞ്ഞ് കുടുംബക്കാരെ പോറ്റി അദാനിമാരാക്കാനുള്ള പിണറായി തന്ത്രമാണ് തുടങ്ങുന്നതെന്ന് വാഹന യാത്രക്കാര്‍ അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha

























