അസ്മിയ മാത്രല്ല, കേരളത്തിൽ വേറേയും കുട്ടികളുടെ ജീവനെടുത്തു?

മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം. പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിക്കണ മെന്ന ആവശ്യം പിണറായി കൈയോടെ തള്ളി.
സംസ്ഥാനത്തെ മദ്രസകളിൽ നടക്കുന്നതെല്ലാം ദുരൂഹമാണ്. ഇതിന് മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്രസകൾക്കുള്ളിൽ നടക്കുന്നത് എന്താണെന്ന് സാധാരണ ഗതിയിൽ പുറത്തറിയാറില്ല. ഇടതു വലതു ഭരിച്ചാലും ഇതാണ് സ്ഥിതി. പാലക്കാട്ടെ മദ്രസയിൽ 2022 ഒക്ടോബർ 10 ന് വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു .എന്നാൽ അന്വേഷണം ഒരിടത്തുമെത്തിയില്ല.. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം.
പാവുകോണം സെയ്തലവിയുടെ മകൻ സവാദ് ആണ് മദ്രസയ്‌ക്കുള്ളിൽ തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തർബിയത്തുൽ ഇസ്ലാം മദ്രസയിലാണ് വിദ്യാർത്ഥിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മാനസിക വളർച്ച കുറവുളള കുട്ടിയാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ടും നൽകി.
2023 ഫെബ്രുവരി 25ന് മദ്രസയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചിട്ടും ഒന്നും ഉണ്ടായില്ല. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിയിലാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞ് വീണതിന് പിന്നാലെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യു പി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുഴഞ്ഞ് വീണ് മരിച്ച ആദിൽ. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ് ആദിൽ. അൻഹ , ഹംദ മുഹമ്മദ് എന്നിവരാണ് ആദിലിന്‍റെ സഹോദരങ്ങൾ.
സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനം അടിമുടി ദുരൂഹമായി തുടരുമ്പോൾ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ കാര്യവും പറയേണ്ടതില്ല. പിണറായി സംസ്ഥാനം ഭരിക്കുമ്പോൾ തങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് മദ്രസകൾക്ക് നേതൃത്വം നൽകുന്നവർ ആവർത്തിക്കാറുള്ളത് വെറുതെയല്ല. ഏറ്റവുമൊടുവിലുണ്ടായ സംഭവം. സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതി യായിരുന്നു. ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർബന്ധം കാരണമാണെന്ന് അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നു.
സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ പിൻവലിഞത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കുകയും ചെയ്തു.
ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























