എ ഐ കാമറകൾ അടുത്ത മാസം മുതൽ പണി തുടങ്ങും..കേന്ദ്ര തീരുമാനം വരുന്നതുവരെ12 വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ പിഴ ഈടാക്കില്ല...ട്രയൽ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു....ക്യാമറ പിടികൂടിയാൽ ഉടൻതന്നെ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും....

അങ്ങനെ വിവാദങ്ങൾക്കൊടുവിൽ എ ഐ കാമറകൾ അടുത്ത മാസം മുതൽ പണി തുടങ്ങും..ഇപ്പോഴും ആരോപണങ്ങളുടെ കെട്ടൊന്നും അടങ്ങിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ,,,നിലവിൽ കാമറകൾ പ്രവർത്തിക്കുണ്ടെങ്കിലും ഫൈൻ ഈടാക്കി തുടങ്ങിയിട്ടില്ലായിരുന്നു.
എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ചാം തീയതിമുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.കേന്ദ്ര തീരുമാനം വരുന്നതുവരെ12 വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ പിഴ ഈടാക്കില്ല. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനം. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടിയശേഷമായിരിക്കും അന്തിമ തീരുമാനം.സംസ്ഥാനത്തൊട്ടാകെ 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. പദ്ധതി വിവാദമായതോടെ പിഴ ഈടാക്കുന്നത് തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. എന്നാൽ മേയ് അഞ്ച് മുതൽ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയിരുന്നു. ട്രയൽ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻതന്നെ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും.
ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും. അനധികൃത പാർക്കിംഗ്, അമിതവേഗം, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം,രണ്ട് പേരിൽ കൂടുതൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത് തുടങ്ങിയവയാണ് എ ഐ ക്യാമറകൾ പിടികൂടുന്നത്.നിലവിൽ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.ലംഘനം വെവ്വേറെ പിടിക്കും1. അനധികൃത പാർക്കിംഗ് കണ്ടുപിടിക്കാൻ 25 കാമറകൾ2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകൾ3. മോട്ടോർവാഹന വകുപ്പിന്റെ വാഹനനത്തിൽ 4 കാമറകൾ4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാൻ 18 കാമറകൾപിഴത്തുകഫോൺ വിളി₹2000അമിതവേഗം₹1500ഹെൽമറ്റ്, സീറ്റ് ബെൽറ്റ്₹500അനധികൃത പാർക്കിംഗ്₹250 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നത്...
അതിനു ഇടയിൽ കുട്ടികളെ വാഹനത്തിൽ കൊണ്ട് പോകണോ വേണ്ടയോ, അതിൽ ഇളവ് വേണം എന്നുള്ള തരത്തിൽ വിമർശനം ഉയർന്നിരുന്നു, അതുകൊണ്ടാണ് കുട്ടികളെ എ ഐ ക്യാമറയിൽ നിന്നും ഒഴിവാക്കുന്നത്..ഏതായാലും പ്രതിപക്ഷം, ഉന്നയിച്ചിട്ടുള്ള പല ആരോപണങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട് അതിനു ഇടയിലാണ് എ ഐ ക്യാമറ വീണ്ടും പണി തുടങ്ങുന്നത്...
https://www.facebook.com/Malayalivartha
























