കള്ളപ്പണം വെളുപ്പിക്കൽ; ഉദയനിധി സ്റ്റാലിന്റെ 36.3 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി..മോദിയുടെ അപ്രത്യക്ഷീത നീക്കം; തമിഴ് രാഷ്ട്രീയം ആടിയുലയുന്നു...അന്വേഷണം ശക്തം..എല്ലാം പുറത്തെത്തിക്കും...

നോക്കിയിരിക്കുകയാണ് നരേന്ദ്ര മോദി, തനിക്കിട്ട് പാത്തും പതുങ്ങിയും പണിയുന്നവരെ ഒരു ദിവസം കൈയിൽ കിട്ടും , അന്ന് കൂടോടെ തൂക്കും എന്നുള്ള മുന്നറിയിപ്പ്, അതെല്ലാവർക്കും ഒരു പാഠമാകട്ടെ എന്നാണ് പറയാൻ ഉള്ളത്..കള്ളപ്പണം വെളുപ്പിക്കൽ, സ്വർണക്കടത്ത് എല്ലാം കയ്യോടെ തൂത്തു വാരാനുള്ള തിരക്കത്തിലാണ് മോദി സർക്കാർ, ഒരു സംസ്ഥാനത്തും ഇമ്മാതിരി തോന്നിവാസങ്ങൾ നടക്കില്ല എന്നുള്ള ഉറപ്പാണ് മോദി ചെയ്തു കൊണ്ട് ഇരിക്കുന്നത്,,അങ്ങനെ ചെയുന്നവരെയെല്ലാം കയ്യോടെ പൊക്കാൻ തന്നെയാണ് ഉദ്ദേശം അതിൽ ഒരു വിട്ടു വീഴ്ചയും ഇനിയില്ല..കള്ളപ്പണം വെളുപ്പിക്കലുമായിട്ട് തമിഴ് നാട്ടിൽ ഒരു ശുദ്ധി കലാശത്തിനു ഒരുങ്ങുകയാണ് മോദി, അതിന്റെ ഭാഗമായി ഐശ്വര്യമായി തുടങ്ങിയത് സ്റ്റാലിന്റെ വീട്ടിൽ നിന്നും തന്നെ. പൊക്കിയത് മോനെ..തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) താത്കാലികമായി കണ്ടുകെട്ടി.
അനധികൃത പണമിടപാടുകേസിൽ നിയമനടപടി നേരിടുന്ന സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.സിനിമാനിർമാണരംഗത്തെ പ്രമുഖരായ ലൈക്ക ഗ്രൂപ്പ് നൽകിയ പരാതിയിൽ കല്ലാൽ ഗ്രൂപ്പിനെതിരേ നടക്കുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് ഉദയനിധി ഫൗണ്ടേഷന്റെ പേരിലുള്ള നടപടി.കല്ലാലുമായുള്ള ഇടപാടിൽ ലൈകയ്ക്ക് 300 കോടി രൂപ നഷ്ടം നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ ഉദയനിധി ഫൗണ്ടേഷന് ലഭിച്ചതായും പരിശോധനയിൽ തെളിഞ്ഞു.കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കുന്നതിൽ ഫൗണ്ടേഷൻ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഇ.ഡി. അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലൈക ഗ്രൂപ്പിന്റെയും കല്ലാൽ ഗ്രൂപ്പിന്റെയും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
പാവപ്പെട്ടവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുമായി 2021-ലാണ് ഉദയനിധി സ്റ്റാലിൻ സ്വന്തം പേരിൽ ഫൗണ്ടേഷൻ തുടങ്ങിയത്.ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ വിലയിരുത്തുന്നത്. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയുന്നത്..കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് വിജയം നേടിയാണ് ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയായി സ്ഥാനമേറ്റത്.ഇഡിയുടെ അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി 300 കോടിയോളമാണെന്ന് വ്യക്തമായി. ലൈക്ക ഗ്രൂപ്പ്, കല്ലൽ ഗ്രൂപ്പിലും അനുബന്ധ കമ്പനികളിലും േെവണ്ടത്ര ജാഗ്രതയോ യുക്തിയോ ഇല്ലാതെ, നിക്ഷേപങ്ങളും നടത്തുകയും വായ്പകൾ നൽകുകയും ചെയ്തു. പിന്നീട് ഏപ്രിൽ 27 നും, മെയ് 16 നുമായി പരാതിക്കാരന്റെയും ആരോപണവിധേയന്റെയും സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി.
ഈ റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും, രേഖകളും, സംശയകരമായ പണമിടപാടുകളും, ഹവാല ഇടപാടുകളും കണ്ടെത്തി.ഈ പണമൊഴുകിയ വഴി അന്വേഷിച്ചപ്പോഴാണ് ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലും എത്തിയത്. കേസിൽ ഉൾപ്പെട്ട കക്ഷികളുടെ പക്കൽ നിന്ന് ഒരുകോടി വാങ്ങിയതിന്റെ കാരണം കൃത്യമായി ബോധിപ്പിക്കാൻ ഫൗണ്ടേഷന് കഴിഞ്ഞില്ല. 2021 ഓഗസ്റ്റിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും, യുവജനക്ഷേമ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ദരിദ്രരുടെ ഉന്നമനത്തിനായി ഫൗണ്ടേഷൻ സ്ഥാപിച്ചചത്. കള്ളപ്പണ കേസുമായി വിവാദങ്ങളിൽ അകപ്പെട്ട കമ്പനിയിൽ നിന്നും എന്തിന് ഇത്രയും തുക കൈപറ്റിയെന്നുള്ള അന്വേഷണമാണ് ഉദയ നിധിയിലേക്ക് എത്തിയത്...ഏതായാലും ഇ ഡി എന്തായാലും സടകുടഞ്ഞു എണ്ണിച്ചിട്ടുണ്ട്, എന്തൊക്കെ ഇടപാട് നടത്തിയോ അതെല്ലാം കയ്യോടെ പൊക്കും...കരുതി ഇരിക്കുന്നത് നല്ലതാവും..
https://www.facebook.com/Malayalivartha





















