കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം കരകയറി കൊണ്ട് ഇരിക്കുന്നതിനിടെ...അടുത്ത മുന്നറിയിപ്പ്; ഡിസീസ് എക്സ് ?ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടൽ...ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം...

കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം കരകയറി കൊണ്ട് ഇരിക്കുകയാണ്..അടിമുടി നമ്മുടെ ജീവിത ശൈലിയെ തന്നെ ഇത് ബാധിച്ചു എന്ന് തന്നെ വേണം പറയാൻ , മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ തന്നെ ഭാഗമായി ഇപ്പോഴിതാ അടുത്ത മഹാമാരി കൂടെ ലോകത്തെ പിടി മുറുക്കാൻ പോകുന്നു എന്നുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടനാ നൽകുന്നത്...തുടക്കകാലത്ത് കോവിഡ് എന്നു കേൾക്കുമ്പോൾ മരണഭീതിയോടെ സമീപിച്ചിരുന്ന കാലത്തു നിന്ന് ഇന്നേറെ മാറി. കൃത്യതയോടെയുള്ള ടെസ്റ്റുകളും വാക്സിനേഷനും വ്യക്തിശുചിത്വവുമൊക്കെ രോഗവ്യാപനത്തിന് തടയിടാൻ സഹായകമായി. ഇപ്പോഴും കോവിഡ് പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറി.ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയ്ക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ഡിസീസ് എക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടൽ.കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്.
76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.ലോകാരോഗ്യസംഘടനയുടെ R&D ബ്ലൂപ്രിന്റ് കൂടുതൽ ഉത്പാദനക്ഷമവും ഫലപ്രദവും ആക്കുന്നതിന്റെ ഭാഗമായും വിഭവങ്ങളുടെ പരിമിതി കൊണ്ടും അടിയന്തിര പ്രാധാന്യം നൽകേണ്ട രോഗങ്ങളുടെ കൂട്ടത്തിലാണ് ഡിസീസ് എക്സിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.വൈറസിന്റെ തീവ്രതയും രോഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻഗണന കൊടുക്കേണ്ട രോഗങ്ങളുടെ പട്ടികയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. മഹാമാരികളുടെ സാധ്യതാപട്ടികയിലെ ഈ ഒടുവിലത്തെ പേര് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ് രോഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാൽ അത് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നു തുടങ്ങി ഏതു വിധേന ആണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്.
അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരുവർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.എബോളയെയും കോവിഡിനെയും പോലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂണോട്ടിക് വിഭാഗത്തിൽ ഉള്ളവയായിരിക്കും ഈ രോഗമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം മനുഷ്യനിർമിതിയാൽ തന്നെ ഉണ്ടായേക്കാവുന്ന രോഗകാരിയാകാം ഡിസീസ് എക്സ് എന്ന വാദം പുലർത്തുന്നവരുമുണ്ട്.കോവിഡ് 19 ആയിരുന്നില്ല ലോകത്തെ ഭീതിപ്പെടുത്തിയ ആദ്യത്തെ മഹാമാരി, എന്നാൽ അതായിരിക്കില്ല അവസാനത്തേതും-അതുകൊണ്ട് തന്നെ എല്ലാവരും കരുതിയിരിക്കേണ്ടതും അത്യാവശ്യമാണ്...
https://www.facebook.com/Malayalivartha





















