ദുരന്ത സ്ഥലത്ത് ഹെലികോപ്ടറിൽ കുതിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളടക്കം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ചർച്ച നടത്തി; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥലത്ത്; പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷ്യയിലെ ബാലസോറിലെ പകടസ്ഥലം സന്ദർശിക്കുകയാണ്. അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആണ് അദ്ദേഹം അപകട സ്ഥലത്ത് എത്തിയത്.അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. . രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളടക്കം അദ്ദേഹം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ചർച്ച നടത്തി .
മാത്രമല്ല അടിയന്തരയോഗം വിളിച്ചു . ഇത് കഴിഞ്ഞാണ് അദ്ദേഹം അപകട സ്ഥലത്തേക്ക് എത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥലത്തുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കുന്നു. ഉന്നതതല യോഗം പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽ വേ.
ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും രംഗത്ത് വന്നിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹം റെയിൽവേ മന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരിക്കുകയാണ്.
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും, അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അപകടത്തിൽ അമിത് ഷായും അനുശോചനം രേഖപ്പെടുത്തുകയുണ്ടായി . രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഖം രേഖപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha