Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..


ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...


സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...


യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മയ്ക്ക് അനുമതി..11 വർഷത്തിന് ശേഷമാണ് പ്രേമ കുമാരി മകളെ കാണുന്നത്.. മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്..

തമിഴ്‌നാട് പിണറായിയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. അരിക്കൊമ്പന്‍ തിരുവന്തപുരം അടക്കി വാഴും.

06 JUNE 2023 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...

പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി

കമ്പം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിലെ മുണ്ടന്‍ തുറൈയില്‍ തുറന്നു വിട്ടത് ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് .ജനവാസ മേഖലയില്‍ തിരിച്ചിറങ്ങില്ലെന്ന തമിഴ്‌നാട് വനംവകുപ്പിന്റെ ഉറപ്പിന്‍മേലാണ് ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിടുന്നത് സംബന്ധിച്ച കേസുകള്‍ വിവധ കോടതികളില്‍ തുടര്‍ന്നു വരുന്നതിനിടെയാണ് ആനയുടെ ആരോഗ്യ സ്ഥിതി മുന്‍നിറുത്തി തുറന്നു വിടുന്നത്.. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിട്ടത്. അരിക്കൊമ്പന്‍ ആനയെ പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആനിമല്‍ ആംബുലന്‍സില്‍ 36 മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ആനയെ മണിമുത്താര്‍ വനമേഖലയില്‍ ഇന്നലെ എത്തിച്ചത്.

അരിക്കൊമ്പനെ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ കളക്കാട് മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മയക്കുവെടിവെച്ച് പിടികൂടിയ ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. കോടതി വിധിയ്ക്ക് കാക്കാതെ വനംവകുപ്പ് ആനയെ തുറന്നുവിട്ടെന്ന വിവരമാണ് പുറത്തു വരുന്നത്. കരടിയുടെയും ചീറ്റപുലിയുടെയും ശല്യമുള്ള പ്രദേശമാണ് കളക്കോട്.പൊലീസും വനംവകുപ്പുമായി ജനങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. സമവായത്തിലെത്താന്‍ സാധിക്കാതെവന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

 കൊമ്പനെ പിടികൂടിയ തേനിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മുണ്ടന്‍തുറൈ. എന്നാല്‍ കേരള അതിര്‍ത്തിയില്‍ നിന്നും മുണ്ടന്‍തുറൈയിലേയ്ക്ക് അരമണിക്കൂര്‍ യാത്രമാത്രമേയുള്ളൂ. ബോണക്കാട്, കോട്ടൂര്‍ പ്രദേശങ്ങള്‍ അംബാസമുദ്രവുമായി കച്ചവടം നടത്തിയിരുന്ന കീരവാടാതടത്തിന് സമീപമാണ് ആനയെ തുറന്നു വിട്ടിരിക്കുന്നത്. മുണ്ടന്‍തുറൈയില്‍ നിന്ന് കരയാര്‍ കടന്നാല്‍ അഗസ്ത്യവന മേഖലയിലെത്താം. അവിടെ നിന്ന് ആനയ്ക്ക് ബോണക്കാട്, അല്ലെങ്കില്‍ പൊടിയം , പൊടിയക്കാല, പേപ്പാറ ഭാഗങ്ങളില്‍ എ്ത്താന്‍ മുപ്പത് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ വന്നാല്‍ ആനയ്ക്ക് പശ്ചിമഘട്ട വനമേഖലയില്‍ കയറാനാകും.

കേരള വനാതിര്‍ത്തിയായ അമ്പൂരി മുതല്‍ പാലക്കാട് വരെ നീണ്ടു കിടക്കുന്ന വനത്തിലൂടെ ആനയ്ക്ക് എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം. ബോണക്കാട് മേഖലയില്‍ കടന്നാല്‍ കുളത്തൂപ്പുഴ തെന്മല വഴി വന മേഖല വഴി തന്നെ ആനയ്ക്ക് ഇടുക്കി ലക്ഷ്യമാക്കി നീങ്ങാനാവും. ലക്ഷ്യം തെറ്റിയാല്‍ കോട്ടൂര്‍, വിതുര ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ആന ഇറങ്ങിയെന്നും വരാം. അഗസ്ത്യാര്‍ കൂടത്തിന്റെ അടിവാരം വരെ അതായത് നാട്ടിന്‍പുറത്തു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ വനപ്രദേശം വരെ ജനവാസ മേഖലയായ ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. കൊലകൊല്ലി ഉള്‍പ്പടെയുള്ള ആനകളുടെ ശല്യത്തില്‍ പൊതുമുട്ടിയിരുന്ന ജനജവീതത്തിനിടയിലേയ്ക്ക് അരികൊമ്പന്‍ വരുമോയെന്ന ഭയവും ഉടലെടുത്തിട്ടുണ്ട്.

അരികൊമ്പനെ ഇറക്കി വിട്ട മുണ്ടന്‍തുറൈ കടന്നാല്‍ കേരള ,തമിഴ്‌നാട് വനാതിര്‍ത്തിയായ ചെമ്മുഞ്ചി പുല്‍മേടുകളാണ്. തിരുവനന്തപുരം ജില്ലിയിലേയ്‌ക്കൊഴുകുന്ന കരമനയാറിന്റെയും വാമനപുരം നദിയുടെ ജലസ്രോതസാണ് കിലോമീറ്ററോളം ദൂരം വ്യാപിച്ചു കിടക്കുന്ന ചെമ്മുഞ്ചി പുല്‍മേടുകള്‍ . ഇവിടെ എത്തിയാല്‍ തമിഴ് നാട് വനംവകുപ്പു തന്നെ ആനയെ കേരളത്തിലേയ്ക്ക് ഓടിച്ചു വിടാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. കൊലകൊല്ലിയേയും പണ്ട് തമിഴ്‌നാട് കേരളത്തിലേയ്ക്ക് ഓടിച്ചു വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. മയക്കുവെടിയുടെ ക്ഷീണവും ആനിമല്ഡ ആംബുലന്‍സില്‍ അനുഭവിച്ച പീഡനങ്ങളും ആനയെ ആകെ അസ്വസ്ഥനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത് അതുകൊണ്ട് ഇനി ജനവാസ മേഖലയില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് കണക്കുക്കൂട്ടുന്നത്. എന്തായാലും ഇനി അരികൊമ്പന്റെ വിഹാര കേന്ദ്രം തമിഴ്‌നാടല്ല. തിരുവന്തപുരം ജില്ലയായിരിക്കും എന്നതാവും സ്ഥിതി.

പശ്ചിമഘട്ടത്തിലെ ആദിവാസി സെറ്റില്‍മെന്റുകള്‍ താണ്ടാതെ അരികൊമ്പന് അച്ചന്‍കോവില്‍ വനമേഖലയിലേക്ക് കടക്കാനാവില്ല. അതുകൊണ്ട് വളരെ വലിയ പ്രതിബന്ധങ്ങളാണ് അഗസ്ത്യകൂട താഴ് വാരത്ത് താമസിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരികയെന്നതും പ്രത്യേകതയാണ്. അരികൊമ്പന്‍ ഇനിയൊരിക്കലും തമിഴ്‌നാടിന് പണിയാകരുതെന്നു കരിതിയാണ് അംബാസമുദ്രം ഭാഗത്തേയക്ക് അവനെ എത്തിച്ചത്. കാട്ടില്‍ തുറന്നു വിട്ടെങ്കിലും തമിഴ്‌നാടിന് കേരളത്തിലേയ്ക്ക് ഓടിച്ചു വിടാന്‍ പറ്റിയ സ്ഥലം ലക്ഷ്യമാക്കിയാണ് അവര്‍ തീരുമാനങ്ങള്‍ മാറ്റി കൊണ്ടിരുന്നത്. ഏറ്റവും അനുയോജ്യം ഇവിടം എന്നു മനസിലാക്കിയാണ് ഇവിടെ ഇറക്കി വിട്ടതെന്നും വ്യക്തമാണ്. സാധാരണയായി തമിഴ്‌നാട്ടിലെ ആനകള്‍ പോലും കേരള വനത്തിലെത്തിയാണ് തീറ്റയും വെള്ളവുമെടുക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തേു വേനല്‍ക്കാലത്തും ചെമ്മുഞ്ചി പുല്‍മേടുകളില്‍ മാത്രമാണ് വെള്ളവും തീറ്റയുമുള്ളത്. ആന ജനവാസ മേഖലയെ ഭയന്ന് മുന്നോട്ട് നടക്കുകയാണെങ്കില്‍ ഇന്നു തന്നെ കേരള അതിര്‍ത്തിയില്‍ എത്തുമെന്നാണ് നിഗമനം.

ആനയെ ഇറക്കിവിട്ടതിന് മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം . ഇവിടെ ആനിമല്‍ മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. അരികൊമ്പനെ ഇവിടെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്. പ്രശ്‌നക്കാരായ കാട്ടുമൃഗങ്ങളെ പിടിച്ച് സംരക്ഷിക്കണമെന്ന കേന്ദ്രനിയമം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ അരികൊമ്പനെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെത്തിക്കാന്‍ വഴിതുറക്കുമെന്ന അഭിപ്രായവുമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (24 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (34 minutes ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (37 minutes ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (50 minutes ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (57 minutes ago)

ഇന്ന് മഴയും കനത്ത ചൂടും  (1 hour ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (1 hour ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (1 hour ago)

അമിത് ഷാ കേരളത്തിൽ  (1 hour ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (1 hour ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (2 hours ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (2 hours ago)

Malayali Vartha Recommends