ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം..നടുക്കം മാറാതെ ജനം... രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ...എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലും..ഭക്ഷണത്തോടെ വെറുപ്പും..വല്ലാത്ത അവസ്ഥ...

രാജ്യത്തെ ആകെ ഞെട്ടിച്ച..ദുഃഖത്തിലാഴ്ത്തി ദുരന്തമായിരുന്നു ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം ..മൂന്ന് ട്രെയിനുകളുടെ കൂട്ടിയിടി മൂലം ഒരു രാത്രി കൊണ്ട് 275 ജീവനുകളാണ് നഷ്ടപെട്ടത്..ഇപ്പോഴും പലർക്കും പലരുടെയും മൃതുദേഹങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ഗുരുതരമാണ് പരിക്ക്..കേന്ദ്ര സർക്കാർ നഷ്ടപരിഹാര തുകയൊക്കെ വാഗ്ദാനം ചെയ്‌തെങ്കിലും ജീവൻ നഷ്ട്ടപെട്ടതിന് പകരമായി നമ്മുക് നല്കാൻ ഒന്നുമില്ല...നമ്മുക് ചെറിയൊരു അപകടമെങ്കിലും നേരിൽ കണ്ടാൽ അത് വലിയ രീതിയിൽ ഒരു ഷോക്കായി മാറാറുണ്ട് .അതിന്റെ ഷോക്ക് നമ്മുക് ജീവിതകാലം മുഴുവൻ നിൽക്കും, പിന്നീട അത്തരത്തിൽ എന്തേലും കാണുമ്പോഴോ കേള്കുമ്പോഴോ അത് നമ്മളെ വല്ലാതെ അസ്വസ്ഥത പെടുത്താറുണ്ട്. അത് തന്നെയാണ് ഇപ്പോൾ ട്രെയിൻ അപകടം നേരിൽ കണ്ടവരുടെ മാനസിക അവസ്ഥ..ഒഡിഷയിലെ തീവണ്ടിയപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് എൻ.ഡി.ആർ.എഫ്. (ദേശീയ ദുരന്തനിവാരണ സേന) ഡയറക്ടർ ജനറൽ അതുൽ കാർവാൽ. എൻ.ഡി.ആർ.എഫ്. അംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തോട് വിരക്തിയുമായി.
അപകടസ്ഥലത്തുനിന്ന് 44 പേരെ രക്ഷിച്ച സേനാംഗങ്ങൾ 121 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സേനാംഗങ്ങളെ താൻ കണ്ടതായി അതുൽ കാർവാൽ പറഞ്ഞു.അതിലൊരാൾക്ക് എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലാണ്. മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ദുരന്തനിവാരണത്തിന്റെ ശേഷി വർധിപ്പിക്കൽ എന്ന വിഷയത്തിൽ എൻ.ഡി.ആർ.എഫ്. ഡൽഹിയിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർവാൽ.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ഒട്ടേറെപ്പേരുടെ പരിക്കും മൃതദേഹങ്ങളും കണ്ട സേനാംഗങ്ങൾക്ക് മാനസികനില മെച്ചപ്പെടുത്താനുള്ള കോഴ്‌സുകളും നൽകും. എൻ.ഡി.ആർ.എഫിലെ 18,000 സേനാംഗങ്ങളിൽ 95 ശതമാനവും ആരോഗ്യവാന്മാരാണെന്നാണ് കഴിഞ്ഞവർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നമ്മുക് തന്നെ അതിന്റെ ദൃശ്യങ്ങൾ വാർത്തയിലൂടെ മറ്റും കാണുമ്പൊൾ തന്നെ മനസ് വല്ലാതെ ഇടരുകയായിരുന്നു , അപ്പോൾ അത് നേരിട്ട് കണ്ടു, അവരെ എടുത്തു മാറ്റിയ അവരുടെ അവസ്ഥയൊക്കെ നമ്മുക് ഊഹിക്കാവുന്നതയുള്ളു..വളരെ ദുഖകരമായ വാർത്തയാണ് ഇതും..ദുരന്തത്തിന് ഇരയായ 83 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഭുവനേശ്വർ എയിംസ് ഡി.എൻ.എ. പരിശോധന ആരംഭിച്ചു.
മൃതദേഹത്തിന് അവകാശം ഉന്നയിച്ചെത്തിയ 10 പേരുടെ ഡി.എൻ.എ. സാംപിൾ ഇതുവരെ ശേഖരിച്ചു. ഡി.എൻ.എ. റിപ്പോർട്ടിന്റെ ഫലം ഏഴുമുതൽ 10 ദിവസംവരെ കഴിഞ്ഞാണ് ലഭിക്കുക.ഒഡിഷ തീവണ്ടിയപകടത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. മൂന്ന് തീവണ്ടികൾ ഉൾപ്പെട്ട അപകടത്തിന് കാരണമായ പിഴവിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സി.ബി.ഐ., ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യംചെയ്യും. റെയിൽ സുരക്ഷാ വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായവും തേടും.കട്ടക്കിലെ റെയിൽവേ പോലീസ് ജൂൺ മൂന്നിന് രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐ.ക്ക് കൈമാറിയത്. സി.ബി.ഐ. ജോയന്റ് ഡയറക്ടർ (സ്പെഷ്യൽ ക്രൈം) വിപ്ലവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അപകടമുണ്ടായ പ്രധാന ട്രാക്കുകളും ലൂപ് ലൈനുകളും സി.ബി.ഐ. സംഘം പരിശോധിച്ചു.
സിഗ്നൽ റൂമിലെത്തിയ സംഘം റെയിൽവേ ഉദ്യോഗസ്ഥരുമായും സംസാരിച്ചു.ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. ദുരന്തത്തിൽ 288 പേർ മരിച്ചെന്ന് ചീഫ് സെക്രട്ടറി പി.കെ. ജെന ചൊവ്വാഴ്ച അറിയിച്ചു. 1100 പേർക്ക് പരിക്കേറ്റു. ഇവരിൽ 200 പേരാണ് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha























