Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കാശ് ചെലവാക്കിയത് കാലിത്തൊഴുത്തിന് തന്നെ;ക്ലിഫ് ഹൗസിലെ പൊളിഞ്ഞ മതില്‍ കെട്ടാന്‍ 48 ലക്ഷമെന്ന വാദം പൊളിഞ്ഞു,മുഖ്യനെ കുടുക്കുന്ന രേഖ പുറത്ത്,വാ തുറന്നാല്‍ കള്ളം മാത്രം പറയുന്നൊരു മുഖ്യമന്ത്രി,ഇനിയുമുണ്ടോ ആവോ ഇതുപോലത്തെ ഉഡായിപ്പുകള്‍

07 JUNE 2023 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ആഹാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം എന്തൊരു സംഗീതാത്മകം. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലുണ്ട്. ക്ലിഫ് ഹൗസില്‍ ഉറക്കമുണരുന്ന മുഖ്യന്റെ വാചകങ്ങള്‍ ഇനി ഇതായിരിക്കും. കാലിത്തൊഴുത്തും പണിയും പശുവിനെ വളര്‍ത്തുകയും ചെയ്യും. പക്ഷെ ഒന്നും പുറത്തേക്ക് അറിയരുത്. ചോദിച്ചാല്‍ പറയും തകര്‍ന്ന മതില്‍ നിര്‍മ്മിച്ചതാണെന്ന്. പക്ഷെ മുഖ്യന്റെ ആ കള്ളം പൊളിഞ്ഞു. ക്ലിഫ് ഹൗസില്‍ നിര്‍മിച്ചത് കാലിത്തൊഴുത്ത് തന്നെ മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കുന്ന രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്ന രേഖ. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി കാലിത്തൊഴുത്ത് പണിതാലും അല്ല ഇനിയിപ്പോള്‍ ഒരു ഷെഡ് പണിതാലും അത് ജനങ്ങള്‍ അറിഞ്ഞിരിക്കണം കാരണം ജനങ്ങളുടെ പൈസ എടുത്താണല്ലോ അമ്മാനമാടുന്നത്. അപ്പോള്‍ ഒരു രൂപ എടുത്താല്‍ അത് എന്തിന് ചെലവാക്കി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ മുഖ്യമന്ത്രിയ്ക്കുണ്ട്. പക്ഷെ ഖജനാവില്‍ നിന്ന് നയാ പൈസ എടുത്താലും കള്ളം മാത്രമേ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരൂ.

കാലിത്തൊഴുത്ത് പശും എന്നൊക്കെ കേള്‍ക്കുന്നതേ സിപിഎമ്മുകാര്‍ക്ക് അലര്‍ജ്ജിയുള്ള ഐറ്റമാണല്ലോ. പശു സംഘികളുടേതാണെന്ന വെപ്പാണ് ഇക്കൂട്ടര്‍ക്കുള്ളത്. അല്ലാതെ അതിനെ ഒരു മൃഗമായ് സിപിഎം കാണില്ല. അപ്പോള്‍ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിതു എന്നറിഞ്ഞാല്‍ എല്ലാവരും കൂടി എടുത്തിട്ട് ട്രോളുമല്ലോ. വിചാരിച്ചത് തന്നെ സംഭവിച്ചു. വലിയ ട്രോള്‍ മുഖ്്യമന്ത്രിയ്ക്ക് നേരെ ഉയര്‍ന്നു. മോദിക്ക് കീഴടങ്ങിക്കഴിഞ്ഞു പിണരായിയെന്ന് വലിയ പരിഹാസം പ്രതിപക്ഷം ഉയര്‍ത്തി. ജീയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ കതാലിത്തൊഴുത്തെന്ന് ചോദ്യം വന്നു. കെ കാലിത്തൊഴുത്ത് ആയിരിക്കും. കാലിത്തൊഴുത്ത് മാത്രമല്ല പശുക്കളെ സന്തോഷിപ്പിക്കാന്‍ മ്യൂസിക് സിസ്റ്റം വരെ ഫിറ്റ് ചെയ്യാന്‍ പ്ലാുണ്ടായിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. പശുവിനും വേണ്ടേ ഒരു എഞ്ചോയ്‌മെന്റ്. ഇനി ഇതിന്റെ പേരില്‍ എത്ര മുക്കും തുടങ്ങി വലിയ പരിഹാസം സര്‍ക്കാരിന് നേരെ ഉയര്‍ന്നു. ഇതോടെയാണ് പണിയുന്നത് കാലിത്തൊഴുത്ത് അല്ല തകര്‍ന്ന് മതിലാണെന്ന് മുഖ്യമന്ത്രി കളവ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സത്യാവസ്ഥ പുറത്ത് വന്നതോടെ മുഖ്യന് മിണ്ടാട്ടം മുട്ടി.

വിദേശ യാത്ര വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്റെ രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖ. മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. തകര്‍ന്ന മതില്‍ പുതുക്കി പണിയാന്‍ വേണ്ടിയാണ് പണം അനുവദിച്ചത് എന്നാണ് കഴിഞ്ഞ ഫെബ്രുവരി 9 ന് വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മാണവും എന്നാണ്. ഈ രേഖകള്‍ നിലനില്‍ക്കെയാണ് വാര്‍ത്ത അവാസ്തവമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. പറയുന്നതെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ്.

കാലിത്തൊഴുത്ത് പണിയുന്നതോ പശുവിനെ വാങ്ങുന്നതോ മതില്‍ കെട്ടുന്നതോ അല്ല ഇവിടെ പ്രശ്‌നം. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അധിക ധൂര്‍ത്ത് കാണിക്കുന്നത്. കാലിത്തൊഴുത്തിന്റെ പേരില്‍ കുറച്ച് മുക്കി. ഇതിന്റെ കൂടെ നീന്തല്‍ക്കുളം നവീകരണത്തിന്റെ പേരില്‍ കുറച്ച് വഹിച്ചു. ഇതെല്ലാം ഖജനാവിലെ കാശ്. ജനങ്ങളുടെ കാശാണ്. വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ചെലവാക്കേണ്ട കാശ്. ആ പണം വെറുതെ നേതാക്കന്മാരുടെ നവീകരണത്തിന് ചെലവഴിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വീണ്ടും പണം അനുവദിച്ചതും വിവാദമായിരുന്നു. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍കുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തല്‍ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92,360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18,06,789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കി എടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ അന്ന് പറഞ്ഞിരുന്നത്. ഇവിടെ മനുഷ്യന്‍ മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കുമ്പോഴാണ് ഈ ധൂര്‍ത്തൊക്കെ കാണിക്കുന്നത്. ഇനി വിദേശത്തേക്ക് പോകുന്നതിന്റെ ചെവലും ജനങ്ങളുടെ തലയിലാണ്. കടംകയറി മുടിഞ്ഞ ഒരു സംസ്ഥാനം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ വീണ്ടും ഊറ്റിപ്പിഴിയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (3 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (45 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (51 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends