ഉന്നം മസാലക്കഥകള്‍; 'സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു'; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുൻ ഡിജിപിയുടെ വെളിപ്പെടുത്തലുകൾ...

സാധാരണ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ, നടീ നടൻമാർ തുടങ്ങി സമൂഹത്തിൽ അറിയപെടുന്നവരെല്ലാം സാധാരണ ഒരു സമയം കഴിയുമ്പോൾ ആത്മകഥ എഴുതി ഇറക്കാറുണ്ട് . അതിലെ എന്തേലും ഭാഗങ്ങൾ എല്ലാം പലപ്പോഴും ചർച്ചയാവാറുണ്ട്, പലപ്പോഴും പോലീസ് സേനയിൽ നിന്നുള്ളവരുടേത് ആകുമ്പോൾ അതിനു ചൂട് കൂടും, കാരണം സർവീസിൽ ഉള്ളപ്പോൾ അവർ അന്വേഷിച്ച ഏതേലും കേസുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഉള്ള തുറന്നു പറച്ചിലുകളാണ് പലപ്പോഴും ചർച്ചയാവുക..ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു സോളാർ കേസ്..സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
'നീതി എവിടെ' എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചിൽ. കത്തിപ്പടര്‍ന്ന സോളാര്‍ വിവാദത്തിൽ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തന്റെ ആത്മകഥയിൽ എ ഹേമചന്ദ്രൻ നടത്തുന്നത്. ജസ്റ്റിസ് ശിവരാജൻ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു.വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിതാ നായരുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെക്കുറിച്ച് വാചാലനായ ശേഷം, അങ്ങനെയുള്ള ഒരാളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുമോ എന്നുപോലും കമ്മിഷന്‍ തെളിവെടുപ്പിനിടെ ചോദിച്ചെന്ന് എ. ഹേമചന്ദ്രന്‍ ഐ.പി.എസ്. പുറത്തിറങ്ങാനിരിക്കുന്ന 'നീതി എവിടെ?' എന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. സോളാര്‍ കേസ് അന്വേഷണസംഘ തലവനായിരുന്നു എ. ഹേമചന്ദ്രന്‍.അശ്ലീലം അതിരുകടക്കുന്ന മൂന്നുമണിക്കൂറുള്ള സിനിമ സെന്‍സറിങ് കഴിയുമ്പോള്‍ അരമണിക്കൂര്‍ മാത്രം ആയതുപോലെയായി ഹൈക്കോടതി ഇടപെട്ടപ്പോള്‍ സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസ്ഥ. ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്ന ചോദ്യംപോലും ഉദ്യോഗസ്ഥര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു.
കമ്മിഷന്റെ ഭാഗത്തുനിന്നുള്ള ചില തമാശകളും പരാമര്‍ശങ്ങളും അരോചകമായിത്തോന്നി. അതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സരിതാ നായര്‍ മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചതായി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയെങ്കിലും അത് മൊഴിയില്‍ രേഖപ്പെടുത്തിയില്ല. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുവാനുള്ള പ്രവണത കമ്മീഷനില്‍ തുടക്കംമുതലേ പ്രകടമായിരുന്നു. ഒരുതരം സദാചാര പോലീസ് മാനസികാവസ്ഥ കമ്മീഷനെ സ്വാധീനിച്ചതുപോലെ തോന്നി. കോയമ്പത്തൂരില്‍ സി.ഡി. തേടി നടത്തിയ യാത്ര പരാജയപ്പെട്ടതില്‍ മാധ്യമങ്ങളെയും പോലീസിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുമ്പോഴും തട്ടിപ്പുകാരന്‍ കബളിപ്പിച്ചു എന്ന സംശയം കമ്മീഷന് തീരെയില്ലെന്നും ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മിഷനുമുന്നില്‍ മൊഴിമാറ്റിയവരുണ്ട്. കമ്മിഷന്‍ തെളിവിനായി മുഖ്യമായി ആശ്രയിച്ചത് തട്ടിപ്പിന് ശിക്ഷിക്കപ്പെട്ട പ്രതികളെത്തന്നെയായിരുന്നു. കമ്മിഷനിലും പുറത്തും പലവട്ടം നിലപാട് മാറ്റിയ പ്രതി നല്‍കിയ ലൈംഗിക ആരോപണങ്ങളടങ്ങിയ കത്ത്, ആധികാരികതയെപ്പറ്റി ചിന്തിക്കാതെ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പകര്‍ത്തി. അതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളും ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ നിറച്ചു. റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ ഇതൊരു ഐതിഹാസിക സംഭവം ആയിരിക്കുമെന്ന് കമ്മിഷന്‍ പറയുന്നുണ്ട്. ഭാവിയില്‍ ഇതിഹാസരചനയ്ക്ക് മുതിരുന്ന കമ്മിഷനുകള്‍ക്ക് ഒരുപാഠം കൂടിയായിരിക്കും 'സോളാര്‍ ഇതിഹാസം' എന്നും ഹേമചന്ദ്രന്‍ പരിഹസിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ നിയമസാധുതപോലും പരിശോോധിക്കാതെ സര്‍ക്കാര്‍ ആദ്യം മുന്നോട്ട് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























