ബെല്ലി ഡാൻസും ഡിന്നറും പിന്നെയാകാം ഇപ്പൊ വായ തുറക്കണം..... എന്റെ മുൻ ഭർത്താവ് - ജയശങ്കറും ലോജിസ്റ്റിക്സ് മാനേജരായി ജോലി ചെയ്തിരുന്നു..ശ്രീ വിനോദും എന്നെപ്പോലെ കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തിരുന്നു" "മില്യൺ ഡോളർ ചോദ്യവുമായി സ്വപ്ന സുരേഷ്

അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി . ഇന്നലെ രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. ദുബായ് വഴിയാണ് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്. ന്യൂയോർക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ അടക്കം പങ്കെടുക്കും.
ഇതിനിടയിൽ പിണറായി സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയായി കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോൺ പദ്ധതിയുടെ അഴിമതി കഥകൾ പുറത്തു വന്നിട്ടുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ അനർഹമായ സഹായമാണ് നൽകിയതെന്നും പദ്ധതിക്ക് വേണ്ടുന്ന കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തിയിരുന്നു. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.
കെ–ഫോൺ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകതയാണ്. കെ–ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. ലോജിസ്റ്റിക്സ് മാനേജരായി തന്റെ മുൻ ഭർത്താവ് ജയശങ്കർ ജോലി ചെയ്തിരുന്നു. മാത്രമല്ല, തന്നോടൊപ്പം കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ വിനോദും ജോലി ചെയ്തിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തി. ഹണിമൂണും ബെല്ലി ഡാൻസുമെല്ലാം ആസ്വദിക്കുന്നതിന് പകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വപ്നയുടെ കുറിപ്പിൽനിന്ന്:
കെ ഫോൺ - ആരായിരുന്നു ചെയർമാൻ ????? മില്യൺ ഡോളർ ചോദ്യം.......
എന്റെ മുൻ ഭർത്താവ് - ജയശങ്കറും ലോജിസ്റ്റിക്സ് മാനേജരായി ജോലി ചെയ്തിരുന്നു
ശ്രീ വിനോദും എന്നെപ്പോലെ കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തിരുന്നു. ആരാണ് വിനോദ് ശ്രീ വി എസ് ശിവകുമാറിന്റെ (കോൺഗ്രസ്) ബന്ധുവാണ് അദ്ദേഹം എന്നോട് പറഞ്ഞത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘പിവി’ നിയമിച്ച പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങൾ. ഈ വിഷയം ഞാൻ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. മധുവിധുവും പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.
ഈ പോസ്റ്റിനു താഴെ മുഖ്യമത്രിയെ ട്രോളി കൊണ്ടുള്ള കമെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഒന്ന് സൂക്ഷിച്ചോളൂ വീടിനു മുമ്പിൽ ഇന്നോവ തിരിയും. സ്വപ്നേച്ചിക്കറിയില്ലേ,
നിങ്ങൾ തമ്മിൽ പിണങ്ങിയതിനു ശേഷം, എന്താണെന്നറിയില്ല, മ്മ്ടെ പെൺറായി ബധിരനും മൂങ്ങനുമാണ്.. രു ഫേസ്ബുക് പോസ്റ്റ് ഇട്ടാൽ അപ്പോൾ അറസ്റ്റ് ചെയ്ത് ഉള്ളിലാക്കുന്ന കേരള പോലീസ്, ചേച്ചി അണ്ണനെ ദിവസം മൂന്ന് നേരം ആഹാരത്തിനു മുൻപും ശേഷവും എടുത്തിട്ട് അലക്കിയിട്ടും ഇന്നേ വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അതെന്താണാവോ ഒരു തരം മ്ലേച്ഛബ്ലിക്ഷിതമായ അവസ്ഥ. എന്നിങ്ങനെ പോകുന്നു. അമേരിക്കയിലെ 6 സംസ്ഥാനങ്ങളിൽ പൊടിയും പുകയും..ചിലർ പോയതിന്റെ എന്നിങ്ങനെ പോകുന്നു.
എന്നാൽ കെ-ഫോൺ പദ്ധതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ പറ്റി സർക്കാരിന്റെ ഭാഗത്തു നിന്ന് ആരും തന്നെ മറുപടി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ യാത്ര ധൂർത്താണെന്ന വിമർശനം,പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണമാണെന്ന്, യാത്രാ സംഘത്തിലുള്ള ധനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























