ബിപോർജോയ് ചുഴലിക്കാറ്റ് 36 മണിക്കൂറിനുള്ളിൽ കൂടുതൽ തീവ്രമാകും; കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്...ചുഴലിക്കാറ്റ് നിലവിൽ അറബിക്കടലിൽ വടക്ക് പറിഞ്ഞാറ് ദിശയിൽ തുടരുകയാണ്.... മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്...

ആശങ്കകൾ ഉയർത്തി ചുഴലിക്കാറ്റായി അറബിക്കടലിലെ അതീവ ന്യൂനമർദ്ദം മാറി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായിട്ടാണ് ചുഴലിക്കാറ്റായി രൂപം മാറിയെന്നാണ് റിപ്പോർട്ടുകൾ.അറബിക്കടലിൽ ഈ വർഷം ആദ്യം രൂപപ്പെട്ട ചുഴലിക്കാറ്റിന് ‘ബിപോർജോയ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ദുരന്തം എന്നാണ് ഈ വാക്കിനർത്ഥം. ബംഗ്ലാദേശുകാരാണ് ഈ പേര് നൽകിയിരിക്കുന്നത്.ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ മൂന്നാഴ്ചയ്ക്കിടെ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്കും മ്യാൻമറിലേക്കും വൻ നാശം വിതച്ചിരുന്നു. അതിന് പിന്നാലെയാണ് ആശങ്കവിതച്ച് ബിപോർജോയി എത്തുന്നത്.ഇതിനു മുൻപും പല ചുഴലിക്കാറ്റുകൾ വന്നു നാശം വിതച്ചു പോയ അനുഭവത്തിലൂടെ നമ്മൾ കടന്നു പോയിട്ടുള്ളതിനാൽ തന്നെ..ഇനിയുമൊരു ചുഴലിക്കാറ്റ് വരുമ്പോൾ അതെത്രത്തോളം തീവ്രമാവുമെന്നതിനെ ചൊല്ലി നമ്മുക് ആശങ്കകൾ നിലനിൽക്കാറുണ്ട്...അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്ന് കേന്ദ്രകാലവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റ് നിലവിൽ അറബിക്കടലിൽ വടക്ക് പറിഞ്ഞാറ് ദിശയിൽ തുടരുകയാണ്.
ഈ സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റ് നേരിട്ട് നമ്മുടെ സംസ്ഥാനത്തെ ബാധിക്കില്ലെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതിന്റെ എഫക്ട് നമ്മുക് ഉണ്ടാവും..അതുകൊണ്ട് തന്നെ സംസ്ഥാനത്തും നല്ല രീതിയിൽ മഴ ലഭിക്കും , അതുകൊണ്ടാണ് മുന്നറിയിപ്പുകൾ നൽകുന്നതും .കേരളത്തിൽ ഇന്ന് മഴ കനത്തേക്കും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ കനത്താൽ ഇടുക്കി മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഇന്ന് തുറന്നേക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.39.62 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതൽ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകൾ ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.പതിവിലും വൈകിയ്ഖ്അന് കാലവർഷം കേരളത്തിൽ എത്തിയിട്ടുള്ളത്. കാലവർഷം കേരളത്തിന്റെ തീരം തൊട്ടു എന്നൊക്കെ പറയുന്നുണ്ടെകിലും , മുഴുവൻ സമയം ഒന്നും മഴ ലഭിക്കുന്നില്ല..ഇടക്കിടെ ശക്തിയായ മഴയും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുമാണ് ലഭിക്കുന്നത്...അത് വരും ദിവസങ്ങളിൽ കൂടാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നുണ്ട്..
https://www.facebook.com/Malayalivartha























