എ.ഐ ക്യാമറ ഇടിച്ച് തകർത്തു..ഇടിയുടെ ആഘാതത്തില്‍ എ.ഐ. ക്യാമറ സ്ഥാപിച്ച സ്റ്റാന്‍ഡടക്കമാണ് തകര്‍ന്നു വീണു...ഇടിച്ചവനെ പിടികൂടാനായില്ല...ക്യാമറയിൽ ഒന്നും പതിഞ്ഞില്ല...നെട്ടോട്ടമോടി പോലീസ്...

വിവാദങ്ങൾക്കൊടുവിൽ ജൂൺ 5 മുതലായിരുന്നു എ ഐ ക്യാമറ പണി തുടങ്ങിയത്..മുഴുവൻ അഴിമതിയുടെ കറ പുരണ്ടു കൊണ്ടാണ് സർക്കാർ ഇതെറിക്കിയതിനാൽ തന്നെ ജനങ്ങൾക്ക് തുടക്കം മുതലേ ഇതിനോട് യാതൊരു താല്പര്യവും ഇല്ലായിരുന്നു..എന്നാൽ വേറെ നിവർത്തിയില്ലാത്തതുകൊണ്ട് ജനം എ ഐ ക്യാമറയെ പേടിച്ചു നിരത്തിലിറങ്ങി തുടങ്ങി..എന്നാൽ അവിടുന്നങ്ങോട്ട് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതാ എ ഐ ക്യാമറ അടിച്ചു തകർത്തിരിക്കുകയാണ് ജനം തന്നെ..വടക്കാഞ്ചേരിയില്‍ നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ.ഐ. ക്യാമറ വാഹനമിടിച്ച് തകര്‍ത്തു. ആയക്കാടുള്ള ക്യാമറയാണ് തകര്‍ത്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. രാത്രി 11 മണിയോടെയാണ് സംഭവം. കാറാണ് ഇടിച്ചത്. എന്നാല്‍ വാഹനം കണ്ടെത്താനായില്ല.ഇടിയുടെ ആഘാതത്തില്‍ എ.ഐ. ക്യാമറ സ്ഥാപിച്ച സ്റ്റാന്‍ഡടക്കമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സമഗ്രമായ അന്വേഷണമാരംഭിച്ചു. മനഃപൂര്‍വമാണോ അതോ അപകടമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കും. അതേസമയം എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് യോഗം. ഗതാഗത കമ്മിഷണറും പങ്കെടുക്കും.
തൂണോടെ തന്നെ എ ഐ ക്യാമറ സമീപത്തുള്ള റോഡിലേക്ക് വീണിരിക്കുകയാണ്..രാത്രിയായതിനാൽ തന്നെ റോഡിൽ ആരുമുണ്ടായിരുന്നില്ല..പക്ഷെ അതിന്റെ ദൃശ്യങ്ങൾ എ ഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാവും..അത് വച്ച് പ്രതിയെ പിടിക്കാൻ സാധിക്കുമെന്ന് ഇരിക്കെ..ഇത്രയും നേരമായിട്ട് പോലീസ് പ്രതിയെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല, ഇനി പ്രവർത്തിക്കാത്ത എ ഐ ക്യാമറയാണോ അവിടെ സ്ഥാപിച്ചിരിക്കുന്നതും എന്നും അറിയില്ല..പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്..എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ചെലാൻ അയയ്ക്കുന്ന പ്രക്രിയ അവതാളത്തിലായി. പ്രതിദിനം 25,000 ചെലാനുകൾ തപാൽ വഴി അയയ്ക്കാനാണ് എം.വി.ഡി തീരുമാനിച്ചിരുന്നതെങ്കിലും നാലു ദിവസമായിട്ടും പകുതി നിയമലംഘനങ്ങൾക്കു പോലും ചെലാൻ അയച്ചിട്ടില്ല.'വാഹൻ' സോഫ്റ്റ്‌വേറിന്റെ സാങ്കേതിക പ്രശ്നങ്ങൾ എ.ഐ ക്യാമറ സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. 'വാഹൻ' ഇടയ്ക്കിടെ പണിമുടക്കുന്നതുകാരണം പിഴചുമത്തുന്ന ഇ ചെല്ലാൻ തയ്യാറാക്കുന്നത് വൈകുന്നുണ്ട്.
ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ കെൽട്രോൺ ജീവനക്കാർ മോട്ടോർവാഹനവകുപ്പിന്റെ വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകൾക്ക് കൈമാറുകയാണ് പതിവ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഒരോ ദൃശ്യവും പരിശോധിച്ചശേഷമാണ് 'വാഹൻ' സോഫ്റ്റ്‌വെയറിന്റെ ഭാഗമായ 'ഇ ചെല്ലാൻ' വെബ്‌സൈറ്റുവഴി പിഴ ചുമത്തുന്നത്. വാഹനത്തിന്റെ നമ്പർ വെബ്‌സൈറ്റിൽ നൽകമ്പോൾ രജിസ്‌ട്രേഷൻ വിവരങ്ങളെല്ലാം കിട്ടും. ക്യാമറയിൽ നിന്നുള്ള ചിത്രം അപ്‌ലോഡ് ചെയ്തശേഷം നിയമലംഘനം ഏതാണെന്ന് രേഖപ്പെടുത്തി പിഴ ചുമത്തും.'വാഹനി'ൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ഇ ചെല്ലാനിൽ വാഹനങ്ങളുടെ വിശദാംശങ്ങൾ ലഭിക്കില്ല.ഏറെക്കാലമായി ഈ തകരാർ നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തുന്ന നിയമലംഘനങ്ങളാണ് എ.ഐ ക്യാമറവരുന്നതിന് മുമ്പ് ഇ ചെല്ലാനിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. സോഫ്റ്റ്‌വെയറിലെ തിരക്കൊഴിയമ്പോൾ മാത്രമാണ് ചെല്ലാൻ ചുമത്തിയിരുന്നത്. ക്യാമറ കൺട്രോൾ റൂമുകളിൽ പകൽ പത്ത് മുതൽ ഉദ്യോഗസ്ഥർ പിഴ ചുമത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും വാഹനിലേക്ക് എത്തുന്നതിനാൽ ഈ സമയത്ത് സ്ഥിരം തകരാറുള്ളതാണ്.അതേ സമയം ക്യാമറകളുടെ പ്രവർത്തനത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. നേരത്തെ ഇക്കാര്യം ടെക്നിക്കൽ കമ്മിറ്റി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























