ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങൾ; ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ; മോട്ടോർ വാഹന വകുപ്പിനെ വട്ടം ചുറ്റിച്ച് എ ഐ ക്യാമറകൾ

മോട്ടോർ വാഹന വകുപ്പിനെ വട്ടം ചുറ്റിച്ച് എ ഐ ക്യാമറകൾ. വളരെ ആവേശത്തോടെ സ്ഥാപിച്ച എ ഐ ക്യാമറകൾ വിചാരിച്ച നേട്ടങ്ങളിലേക്ക് കടക്കുന്നില്ല എന്നതാണ് ഇപ്പോൾ മുന്നിൽ ഉള്ള വലിയ വെല്ലുവിളി. റോഡ് ക്യാമറ വെച്ച് നാല് ദിവസമായി. അപാകതകൾ പരിഹരിക്കാൻ സാധിച്ചിട്ടില്ല മോട്ടോർ വാഹനവകുപ്പിന് . ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ആകട്ടെ ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങളാണ്.
സാങ്കേതിക തകരാര്‍ കാരണം 3000 പേർക്ക് മാത്രമായിരുന്നു നോട്ടീസുകൾ ഇത് വരെ അയച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. കൊട്ടിഘോഷിച്ചാണ് ക്യാമറകൾ അവിടവിടെ കൊണ്ട് സ്ഥാപിച്ചത്. സാങ്കേതികപ്രശ്നങ്ങൾ തുടരുകയാണ്. സര്‍ക്കാരിന് ഇത് വലിയ തലവേദന തന്നെ മാറിയിരിക്കുകയാണ്. എന്റൊക്കെ പ്രശ്നങ്ങളാണ് നിലവിൽ നേരിടുന്നത് എന്ന് നോക്കാം, ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പർ പ്ളേറ്റുകളിലാണെങ്കിൽ ഒരു സ്ക്രൂഅങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ , പൂജ്യമായി ക്യാമറ കണക്കാക്കും. ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോൾ അടുത്ത പ്രശനം. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്ന വേളയിൽ , സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നുണ്ട് .
https://www.facebook.com/Malayalivartha























