ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ -ഫോണിന്റെ അഴിമതി അന്തര്‍ദേശീയ തലത്തിലേയ്ക്ക് എത്തി നില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലെ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്

ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ -ഫോണിന്റെ അഴിമതി അന്തര്‍ദേശീയ തലത്തിലേയ്ക്ക് എത്തി നില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലെ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കാരണം കേരളത്തില്‍ ഉയര്‍ന്നു വരുന്ന അഴിമതികള്‍ സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്ക്കുകയല്ല. രാജ്യവും കടന്ന അന്തര്‍ദേശീയ തലത്തിലേയക്ക് ഉയര്‍ന്നിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അഴിമതി വളര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ എത്തിച്ചിരിക്കുന്നുവെന്നതില്‍ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.
കെ ഫോണിലെ അടിമുടി ദുരൂഹത, സ്പ്ലിങ്ളറിനേ വെല്ലും അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത് . ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു കേന്ദ്രം. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ അഴിമതി കണ്ണുകളുണ്ടെന്നാണ് സൂചന. ഇന്ത്യയോട് ചൈന നിരന്തരം തുടര്‍ന്നു വരുന്ന അക്രമനയവും അതിര്‍ത്തികളില്‍ സൈനീകരെ കൊന്നൊടുക്കുന്നതും കണക്കിലെടുത്താണ് കേന്ദ്രം ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ നിരവധി തവണ ഉത്തരവിറക്കിയത്. നിരവധി ചൈനീസ് ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു. സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിക്കാനുള്ള കോടിക്കണക്കിന് മെസ്സേജുകള്‍ പാഞ്ഞു കൊണ്ടിരുന്നു.
ഈ സാഹചര്യമൊക്കെ നിലനിലക്കെയാണ് കെ ഫോണിനായി പിണറായി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കേബിളുകള്‍ കേരളത്തിനായി വാങ്ങിയതെന്നതാണ് കേന്ദ്രത്തെയും അമ്പരപ്പിച്ചിരിക്കുന്നത്. തലമുറകളോളം നിലനില്ക്കാനായി തുടങ്ങിയ പദ്ധതിയ്ക്ക് യൂസ് ആന്റ് ത്രോ കേബിളുകള്‍ ഉപയോഗിച്ചതിലൂടെ വന്‍കമ്മിഷന്‍ ഇടപാടുകള്‍ നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി തുടക്കം കുറിക്കും മുമ്പേ തന്നെ വിവാദങ്ങളും അകമ്പടിയായുണ്ടായിരുന്നു. കെ ഫോണ്‍ കേബിളിന്റെ ഗുണനിലവാരത്തില്‍ പൊതുസമൂഹത്തിനും പ്രതിപക്ഷത്തിന് പുറമേ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലും സംശയം ഉന്നയിച്ചിരിക്കുകയാണ്. ഒരുകമ്പനി നല്‍കിയ കേബിളിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഭാഗം മുഴുവന്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് വ്യവസ്ഥാ വിരുദ്ധമെന്ന് എജിക്ക് പുറമേ കേന്ദ്രവും ആരോപിക്കുന്നു. കെ ഫോണ്‍ പദ്ധതിക്ക് എതിരെ നേരത്തെ രംഗത്ത് വന്നയാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷ് നേരത്തെആരോപിച്ചിരുന്നു. ഇപ്പോഴും സ്വപ്ന കുറെ ചോദ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നു.
കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷും ആരോപിച്ചിരുന്നു. കെ ഫോണ്‍ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോള്‍ പിന്നെ കേരളത്തിലാര്‍ക്കും രഹസ്യങ്ങള്‍ ഉണ്ടാകില്ല. കേരളം വാങ്ങി സ്ഥാപിച്ച കേബിളുകള്‍ താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും സാങ്കേതിക ഉപകരണങ്ങളില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കണം എന്നതാണ് കേന്ദ്ര നിലപാട്. അതിര്‍ത്തി സംഘര്‍ഷം, സൈബര്‍ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു നിര്‍ദ്ദേശം നല്കിയിരുന്നത്. കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച് ചൈനീസ് കേബിളുകള്‍ വാങ്ങിയെന്നതു മാത്രമല്ല, നിലവാരം കുറഞ്ഞ കേബിളുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയെന്ന അഴിമതിയും കെ ഫോണിനെ പിന്‍തുടരുന്നുണ്ട്.ആണവോര്‍ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നിലനില്ക്കവേയാണ് കേരളത്തിന്റെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതില്‍ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്.
ഇതിന്റെ സാങ്കേതിക കഴിവിനെ കുറിച്ച് വലിയ സംശയമാണ് ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. അടുത്തിടെ അമേരിക്കിയില്‍ ചൈനീസ് ക്യാമറകള്‍ പൂര്‍ണ്ണമായും നിരോധിച്ചതും രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യന്‍ പൊതുമേഖല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പിന്‍തുടരുന്ന രീതിയാണ്.
ചൈനീസ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ബോധവല്‍ക്കരണ പരിപാടികള്‍ ദേശീയ സുരക്ഷയുടെ ഭാഗമായി നടത്തുന്നതിനിടെയാണ് കേരളത്തിന്റെ കെ ഫോണിലെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്. പൂര്‍ണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























